HOME
DETAILS

കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; ടിക്കറ്റ് നിരക്ക് ഉയരും

  
Web Desk
September 29, 2025 | 1:26 PM

air india express plans to cut services from kerala to gulf countries ticket fares to rise

ദുബൈ: കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഫ്‌ലൈറ്റ് സര്‍വീസുകള്‍ വെട്ടിച്ചുരുക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഗള്‍ഫ് യാത്രക്കാരെയും ഗള്‍ഫ് വഴി അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കും സഞ്ചരിക്കുന്നവരെയും ഇത് സാരമായി ബാധിച്ചേക്കും. വിമാന കമ്പനികള്‍ തമ്മിലുള്ള മത്സരം കുറഞ്ഞാല്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നേക്കും. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നിന്ന് ദുബൈ, അബൂദബി എന്നിവയുള്‍പ്പെടെയുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ 26 മുതല്‍ റദ്ദാക്കിയേക്കും. ബെഗളുരുവില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാനും മറ്റ് വിമാനത്താവളങ്ങളിലെ സാന്നിധ്യം ഉറപ്പാക്കാനുമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കേരളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ ഒഴിവാക്കുന്നതെന്നാണ് സൂചന.

ഗള്‍ഫിലേക്ക് തിരിക്കുന്ന മലയാളികളില്‍ മിക്കവരും ആശ്രയിക്കുന്നത് കുറഞ്ഞ നിരക്കിലുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളെയാണ്. അടുത്ത മാസ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ശൈത്യാകല ഷെഡ്യൂളില്‍ കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കിയേക്കുമെന്ന് സൂചനയുണ്ട്.

എന്നാല്‍ ഇതേ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ശെത്യകാല ഷെഡ്യൂള്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കേരള പ്രതിനിധികള്‍ വ്യക്തമാക്കി.


കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള വിമാന സര്‍വീസുകള്‍ നിരീക്ഷിക്കുന്നവരില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് തയ്യാറാക്കിയ പട്ടിക. (ആഴ്ചയിലെ സര്‍വീസുകളുടെ എണ്ണം)

  • തിരുവനന്തപുരത്ത് നിന്ന്-ദുബൈ, അബൂദബി എന്നിവിടങ്ങളിലേക്ക് സര്‍വീസ് ഇല്ല. മസ്‌കത്ത്-ആഴ്ചയില്‍ നാല് സര്‍വീസ്, ദോഹ-2, ഷാര്‍ജ-5
  • കോഴിക്കോട്-മസ്‌കത്ത്- 3 സര്‍വീസ്, റാസല്‍ഖൈമ-4 സര്‍വീസ്, ഷാര്‍ജ-6, അബൂദബി-4, ദമാം-3.
  • കൊച്ചി-ബഹ്‌റൈന്‍-2, അബൂദബി-4, ദുബൈ-6, സലാല-1.
  • കണ്ണൂര്‍-അബൂദബി-7, ഷാര്‍ജ-7, ദുബൈ-7, മസ്‌കത്ത്-4, റാസല്‍ഖൈമ-2.

air india express is preparing to reduce flights from kerala to gulf destinations, which may lead to a hike in ticket fares. travelers are concerned about higher costs and limited availability.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റക്കെട്ടായി പോരാടി സി.പി.ഐ;  ഒടുവില്‍ പി.എം ശ്രീ തര്‍ക്കത്തിന് താല്‍ക്കാലിക വിരാമം; സി.പി.എമ്മിന്റെ കീഴടങ്ങല്‍ വേറെ വഴിയില്ലാതെ

Kerala
  •  9 days ago
No Image

സ്‌കൈ 150 നോട്ട് ഔട്ട്; ചരിത്രം കുറിച്ച് ഇന്ത്യൻ നായകൻ

Cricket
  •  9 days ago
No Image

46 കുഞ്ഞുങ്ങള്‍, 20 സ്ത്രീകള്‍...വെടിനിര്‍ത്തല്‍ കാറ്റില്‍ പറത്തി ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരണം 100 കവിഞ്ഞു, 250ലേറെ ആളുകള്‍ക്ക് പരുക്ക്

International
  •  9 days ago
No Image

ബാറ്റെടുക്കും മുമ്പേ അർദ്ധ സെഞ്ച്വറി; പുത്തൻ നാഴികക്കല്ലിൽ തിളങ്ങി സഞ്ജു

Cricket
  •  9 days ago
No Image

എസ്.എസ്.എല്‍.സി പരീക്ഷ 2026 മാര്‍ച്ച് അഞ്ച് മുതല്‍; ഫലപ്രഖ്യാപനം മെയ് 8 ന്

Kerala
  •  9 days ago
No Image

ശ്രേയസിന് പിന്നാലെ മറ്റൊരു സൂപ്പർതാരവും പരുക്കേറ്റ് പുറത്ത്; ഇന്ത്യക്ക് കനത്ത തിരിച്ചടി

Cricket
  •  9 days ago
No Image

38ാം വയസിൽ ലോകത്തിൽ നമ്പർ വൺ; ചരിത്രത്തിലേക്ക് പറന്ന് ഹിറ്റ്മാൻ

Cricket
  •  9 days ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത കൂടുന്നു; 2024 മുതല്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്  279 പേര്‍

International
  •  9 days ago
No Image

പി.എം ശ്രീ: സി.പി.ഐയ്ക്ക് വഴങ്ങാന്‍ സര്‍ക്കാര്‍; പിന്‍മാറ്റം സൂചിപ്പിച്ച് കേന്ദ്രത്തിന് കത്ത് അയക്കും

Kerala
  •  10 days ago
No Image

കോടികള്‍ മുടക്കി ക്ലൗഡ് സീസിങ് നടത്തിയെങ്കിലും ഡല്‍ഹിയില്‍ മഴ പെയ്തില്ല, പാളിയത് എവിടെ? എന്തുകൊണ്ട്?

National
  •  10 days ago