HOME
DETAILS

മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ വെളിപ്പെടുത്തൽ; ബാബരി മസ്ജിദ് വിധിയിൽ ക്യൂറേറ്റീവ് പെറ്റീഷന് സാധ്യതയുണ്ടെന്ന് പ്രൊഫ. മോഹൻ ഗോപാൽ

  
Web Desk
September 29, 2025 | 4:54 PM

prof mohan gopal said curative petition possible in Babri Masjid verdict after former chief justice dy chandrachuds revelation

കോഴിക്കോട്: ബാബരി മസ്ജിദ് വിധിയുമായി ബന്ധപ്പെട്ട് കേസിൽ വിധി പറഞ്ഞ മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലിൽ ക്യൂറേറ്റീവ് പെറ്റീഷന് സാധ്യതയുണ്ടെന്ന് നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യയുടെ മുൻ ഡയറക്ടർ പ്രൊഫ. മോഹൻ ഗോപാൽ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി.എച്ച് മുഹമ്മദ് കോയ ചെയർ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കവെയാണ് പ്രൊഫ. മോഹൻ ഗോപാൽ ഇക്കാര്യം വ്യക്തമാക്കിയത്. അഡ്വ. ഹാരിസ് ബീരാൻ എം.പിയുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് നിയമസാധുത സംബന്ധിച്ച് അദ്ദേഹം വ്യക്തമാക്കിയത്.

ഇന്ത്യൻ നിയമവ്യവസ്ഥയിൽ ഏറെ പ്രത്യേകതയുള്ള, അപൂർവമായി ഉപയോഗിക്കുന്ന ഒരു നിയമ സംവിധാനമാണ് ക്യൂറേറ്റീവ് പെറ്റീഷൻ. സുപ്രിംകോടതി വിധിക്കെതിരായ ഇന്ത്യയിൽ ലഭ്യമായ അവസാന നിയമമാർഗമാണ് ഇത്. അപ്പീലും പുനഃപരിശോധന ഹരജിയും ഉൾപ്പെടെ എല്ലാം തീർന്നതിന് ശേഷമാണ് ഈ നിയമ വഴിയ്ക്ക് സാധുതയുള്ളത്.

Article 137 പ്രകാരമാണ് ഈ പെറ്റീഷനുകൾ പരിഗണിക്കപ്പെടുന്നത്. കോടതിയുടെ വിധിയിൽ തീവ്രമായ നീതി നിഷേധം ഉണ്ടായതായി വ്യക്തമായ തെളിവുകൾ ഉണ്ടായാൽ മാത്രമേ ഈ പെറ്റീഷൻ നൽകാൻ സാധിക്കൂ. കുറഞ്ഞത് അഞ്ച് ജഡ്ജിമാരടങ്ങുന്ന ബെഞ്ച് ആണ് ഇത് പരിഗണിക്കുന്നത്. 

ബാബരി മസ്ജിദ് വിഷയത്തിൽ, ഏതെങ്കിലും കെട്ടിടം പൊളിച്ചാണ് ബാബരി മസ്ജിദ് നിർമിച്ചത് എന്നതിന് തെളിവുകളില്ലെന്ന് വിധിയിരിക്കെ ഇതിന് വിരുദ്ധമായാണ് മുൻ ചീഫ് ജസ്റ്റിസിന്റെ പരാമർശം ഉണ്ടായത്. ബാബരി മസ്ജിദിന്റെ നിർമാണമായിരുന്നു അയോധ്യയിലെ അടിസ്ഥാനപരമായ കളങ്ക പ്രവർത്തനം എന്നായിരുന്നു ചന്ദ്രചൂഡ് നടത്തിയ പ്രസ്താവന ഉണ്ടയത്. അത് പുരാവസ്തു ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും അദേഹം വാദിച്ചു. 1949-ൽ ബാബരി മസ്ജിദിന് അകത്ത് രാം ലല്ലയുടെ വിഗ്രഹങ്ങൾ സ്ഥാപിച്ച് ആ ആരാധനാലയത്തെ കളങ്കപ്പെടുത്തിയതിൻ്റെ പേരിൽ ഹിന്ദു കക്ഷികൾക്കെതിരെ നിയമനടപടി എടുക്കാത്ത നടപടിയെക്കുറിച്ച് ചോദ്യം ഉന്നയിച്ചപ്പോഴാണ് വിധിക്ക് വിപരീതമായ പ്രസ്താവന ഉണ്ടായത്. 

അതേസമയം, ഒരു വിധിനിർണയത്തിൽ പാലിക്കേണ്ട അടിസ്ഥാന പ്രോട്ടോകോൾ പാലിച്ചാൽ ജനങ്ങൾക്ക് ബോധ്യമാകുന്ന രൂപത്തിൽ വിധി പറയാൻ സാധിക്കുമെന്നും എന്നാൽ അയോദ്ധ്യ വിധിയിൽ തുടക്കം മുതൽ തന്നെ അത്തരം പ്രോട്ടോകോൾ പാലിച്ചില്ലെന്നും പ്രൊഫ. മോഹൻ ഗോപാൽ പറഞ്ഞു. ജഡ്ജിമാർ വിധിനിർണയത്തിൽ സുതാര്യമായിരിക്കണമെന്നും നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യയുടെ മുൻ ഡയറക്ടർ മോഹൻ ഗോപാൽ പറഞ്ഞു. ഓൺലൈൻ ആയാണ് അദ്ദേഹം സെമിനാറിൽ പങ്കെടുത്തത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴക്കെടുതി: ഗുജറാത്ത് സർക്കാരിൻ്റെ ധനസഹായത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കർഷകർ

National
  •  7 days ago
No Image

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; വിദ്യാർഥിയുടെ പരാതിയിൽ അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി ആർ. ബിന്ദു

Kerala
  •  7 days ago
No Image

ശൂന്യവേതന അവധി; സർവീസിൽ തിരികെ പ്രവേശിക്കാത്ത ജീവനക്കാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ധനവകുപ്പ്

Kerala
  •  7 days ago
No Image

പോപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരിയിലെ ഗ്രീൻ വാലി അക്കാദമിയടക്കം 67 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

Kerala
  •  7 days ago
No Image

നിയന്ത്രണം വിട്ട കാർ മതിൽ തകർത്ത് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു: ഡ്രൈവർക്ക് ഗുരുതര പരുക്ക്

Kerala
  •  7 days ago
No Image

സൗത്ത് ആഫ്രിക്കൻ പരമ്പരക്ക് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  7 days ago
No Image

വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവം; വിമർശനത്തിന് പിന്നാലെ പിൻവലിച്ച പോസ്റ്റ് ഇംഗ്ലീഷ് പരിഭാഷയോടെ വീണ്ടും പങ്കുവെച്ച് ദക്ഷിണ റെയിൽവേ

Kerala
  •  7 days ago
No Image

ബെം​ഗളൂരുവിൽ ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ ലൈംഗികാതിക്രമ ശ്രമം: യുവതിയുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസ്

National
  •  7 days ago
No Image

ഞാൻ റൊണാൾഡൊക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും ചരിത്രത്തിലെ ഏറ്റവും മികച്ച താരം മറ്റൊരാളാണ്: ലിവർപൂൾ താരം

Football
  •  7 days ago
No Image

'ദുബൈ മെട്രോയിലെ ഒരു സാധാരണ ദിവസം'; പുരോഗതിയുടെ കാഴ്ച പങ്കുവെച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  7 days ago