കരൂർ ദുരന്തത്തിൽ ആദ്യ അറസ്റ്റ്; ഒളിവിലായിരുന്ന ടിവികെ കരൂർ വെസ്റ്റ് ജില്ല സെക്രട്ടറി മതിയഴകൻ പിടിയിൽ
ചെന്നൈ: കരൂർ ദുരന്തത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി തമിഴ്‌നാട് പൊലിസ്. അപകടത്തിന് പിന്നാലെ ഒളിവിൽ പോയ ടിവികെ കരൂർ വെസ്റ്റ് ജില്ല സെക്രട്ടറി മതിയഴകനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മനപൂർവ്വമല്ലാത്ത നരഹത്യ ഉൾപ്പെടെ അഞ്ചു വകുപ്പുകളാണ് കേസിൽ ചുമത്തിയിട്ടുള്ളത്. ടിവികെ ജനറൽ സെക്രട്ടറി ആനന്ദിനെയും ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
അതിനിടെ ദുരന്ത ഭൂമി സന്ദർശിക്കാൻ അനുമതി ആവശ്യപ്പെട്ട് വിജയ് ഹെെക്കോടതിയിൽ ഹരജി ഫയൽ ചെയ്തു. സന്ദർശനത്തിന് പൊലീസും ജില്ലാ ഭരണകൂടവും തടസ്സം നിൽക്കരുതെന്ന് ആവശ്യപ്പെട്ട് ടിവികെ ജനറൽ സെക്രട്ടറി ആധവ് അർജുന മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. കരൂർ ദുരന്തത്തിന് കാരണം ഡിഎംകെ പൊലീസ് ഗുണ്ടാ കൂട്ടുകെട്ടെന്നും ഡിഎംകെ എംഎൽഎ സെന്തിൽ ബാലാജിയാണ് ആസൂത്രകൻ എന്നും സത്യവങ്മൂലത്തിൽ ആരോപിക്കുന്നു.
എഫ്‌ഐആറിൽ വിജയ്‌ക്കെതിരെ ഗുരുതര പരാമർശം
കരൂർ ദുരന്തത്തിൽ തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവ് നടൻ വിജയ്ക്കെതിരേ പൊലിസ് തയ്യാറാക്കിയ എഫ്.ഐ.ആറിൽ ഗുരുതര പരാമർശങ്ങൾ. നിശ്ചിത സമയപരിധി നിശ്ചയിച്ചാണ് വിജയ്ക്ക് റോഡ്‌ഷോയ്ക്ക് അനുമതി നൽകിയിരുന്നതെന്നും എന്നാൽ വിജയ് അനുമതിയിവ്വല്ലാതെ റോഡ് ഷോ അടക്കം നടത്തിയെന്നും എഫ്.ഐ.ആറിൽ പറയുന്നു. കൂടുതൽ ആളുകൾ എത്തുന്നതിനായി പരിപാടി മനപൂർവ്വം വൈകിച്ചു.
രാവിലെ 9 മണിക്കാണ് റാലി ആരംഭിക്കേണ്ടിയിരുന്നത്. 11 മണിയോടുകൂടി തന്നെ പ്രദേശത്ത് വലിയൊരു ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഉച്ചയ്ക്ക് വിജയ് പ്രസംഗിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും വൈകീട്ട് 7 മണിക്കാണ് വിജയ് എത്തിയതെന്നും എഫ്.ഐ.ആറിൽ പറയുന്നു.
വിജയ്‌നെ കാണാൻ എത്തിയവർ മരച്ചില്ലകളിൽ കയറിനിന്നിന്നു. ഈ മരച്ചില്ലകൾ പൊട്ടി വീഴുന്ന സ്ഥിതി ഉണ്ടായതായും ആളുകൾ ഉയരമുള്ള സ്ഥലങ്ങളിൽ പിടിച്ചു കയറാൻ ശ്രമിച്ചതും അപകടത്തിന് കാരണമായെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.
ആളുകൾ അനിയന്ത്രിമായി എത്തുകയാണെന്നും അതിനാൽ മറ്റിടങ്ങളിൽ ഇറങ്ങുകയോ സ്വീകരണം ഏറ്റുവാങ്ങുകയോ ചെയ്യരുതെന്നും പൊലിസ് ഭാരവാഹികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അത് അവർ അവഗണിക്കുകയാണ് ചെയ്തതെന്നും എഫ്.ഐ.ആറിൽ പറയുന്നു. എന്നാൽ സംഭവത്തിൽ ഇതുവരെ വിജയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
അതേസമയം, വിജയ്യുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. ചികിത്സയിലിരുന്ന 65കാരി സുഗുണ ആണ് മരിച്ചത്.അതിനിടെ, വിജയ്യുടെ റാലിക്കിടെ വൈദ്യുതി മുടങ്ങിയെന്ന വാദം തമിഴ്‌നാട് സർക്കാർ നിഷേധിച്ചു. വൈദ്യുതി മുടങ്ങിയത് ജനങ്ങളെ പരിഭ്രാന്തരാക്കിയെന്നും ഇത് തിക്കിലും തിരക്കിലും കലാശിച്ചെന്നുമാണ് ആരോപണമുയരുന്നത്.
police arrest tvk karur west district secretary mathiyazhagan in karoor rally stampede
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."