HOME
DETAILS

ആറാം ക്ലാസുകാരിയെ വാട്സ്ആപ്പിൽ വിൽപ്പനയ്ക്ക് വെച്ച സംഭവം; കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താൻ പൊലിസ്, വാട്സ്ആപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് അന്വേഷണം

  
September 30, 2025 | 2:21 PM

sixth grade girl put up for sale on whatsapp police probe whatsapp groups to find parents

മൈസൂരു: 12 വയസ്സുള്ള ആറാം ക്ലാസുകാരിയെ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി വിൽപ്പനയ്ക്ക് വെച്ച സംഭവത്തിൽ മൈസൂരു വിജയനഗര പൊലിസ് അന്വേഷണം ഊർജിതമാക്കി. കുട്ടിയുടെ യഥാർഥ രക്ഷിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങളും തീവ്രമാക്കിയിട്ടുണ്ട്. കുട്ടികളെ കാണാതായ കേസുകളുമായി ബന്ധപ്പെടുത്തി പരിശോധന നടത്തുന്ന പൊലിസ്, വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഈ വിൽപ്പനയ്ക്കായി ബന്ധപ്പെട്ടവരെയും ഇവരുമായി ആശയവിനിമയം നടത്തിയവരെയും കണ്ടെത്താൻ ശ്രമിക്കുകയാണ്.

പിടിയിലായ പ്രതി ശോഭ, കുട്ടിയെ വിൽപ്പനയ്ക്ക് വെച്ചതിനെക്കുറിച്ച് പൊലിസിനോടും എൻജിഒ പ്രവർത്തകരോടും വൈരുദ്ധ്യമുള്ള മൊഴികൾ നൽകിയിട്ടുണ്ട്. ആദ്യം, കുട്ടി തന്റെ മകളാണെന്ന് ശോഭ വാദിച്ചു. എന്നാൽ, തുടർ ചോദ്യംചെയ്യലിൽ കുട്ടി സഹോദരന്റെ മകളാണെന്നും പിന്നീട് ദത്തെടുത്തതാണെന്നും മാറ്റി പറഞ്ഞു. ഈ വൈരുദ്ധ്യമാണ് പൊലിസിനെ കുഴക്കുന്നത്. 20 ലക്ഷം രൂപയ്ക്കാണ് കുട്ടിയെ വിൽപ്പനയ്ക്ക് വെച്ചത്. ഈ തുക കുട്ടിയുടെ അച്ഛന്റെ ചികിത്സയ്ക്ക് വേണ്ടിയാണെന്നും തങ്ങൾക്ക് കമ്മീഷൻ ഒന്നും ലഭിക്കുന്നില്ലെന്നും ശോഭ എൻജിഒയായ ഒടനാടി സേവ സമസ്തയുടെ പ്രവർത്തകരോട് പറഞ്ഞതായി പൊലിസ് വ്യക്തമാക്കി.

 ദുരൂഹത നീക്കാൻ ശ്രമം അന്വേഷണം ഊർജിതം

കുട്ടിയുടെ യഥാർഥ രക്ഷിതാക്കളെ കണ്ടെത്താനും കുട്ടി ആരുടേതാണെന്ന് സ്ഥിരീകരിക്കാനും പൊലിസ് ശ്രമം തുടങ്ങിയിട്ടുണ്ട്. കുട്ടികളെ കാണാതായ കേസുകളുമായി ബന്ധപ്പെടുത്തി പരിശോധന നടത്തുന്നുണ്ട്. കർണാടകയിലെ ചില ഭാഗങ്ങളിൽ, ഋതുമതിയായ കുട്ടികളുമായി ലൈംഗിക ബന്ധം പുലർത്തുന്നത് രോഗങ്ങൾ ശമിപ്പിക്കുമെന്നും ലൈംഗിക ശേഷി വർധിപ്പിക്കുമെന്നുമുള്ള അന്ധവിശ്വാസം നിലനിൽക്കുന്നുണ്ട്. ഈ അന്ധവിശ്വാസം മുതലെടുത്ത് ബാലവേശ്യാവൃത്തി നടത്തുന്ന ശൃംഖലയുടെ ഭാഗമാണോ ശോഭയും പങ്കാളി തുളസീകുമാറും എന്ന സംശയവും പൊലിസിനുണ്ട്.

പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ സന്ദേശങ്ങളും ഇടപാടുകളും വിശകലനം ചെയ്ത്, ഈ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. കുട്ടിയുടെ പശ്ചാത്തലവും ഈ വിൽപ്പനയ്ക്ക് പിന്നിലെ യഥാർഥ ഉദ്ദേശ്യവും വ്യക്തമാക്കാൻ പൊലിസ് തീവ്രശ്രമം നടത്തുന്നു. ഈ സംഭവം, കുട്ടികളെ ലക്ഷ്യമിട്ടുള്ള മനുഷ്യക്കടത്തിന്റെ ഗുരുതരമായ വശങ്ങൾ വെളിവാക്കുന്നതിനാൽ, അന്വേഷണം കൂടുതൽ സൂക്ഷ്മമായി മുന്നോട്ട് കൊണ്ടുപോകാനാണ് പൊലിസിന്റെ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആർ; എന്യൂമറേഷൻ ഫോം ഓൺലൈനായും സമർപ്പിക്കാം

Kerala
  •  a day ago
No Image

എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

Kerala
  •  a day ago
No Image

ബഹ്‌റൈന്‍: വനിതാ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള പ്രസവാവധി നീട്ടും; നിലവിലെ ആനുകൂല്യങ്ങള്‍ ഇങ്ങനെ; ബില്ല് ചൊവ്വാഴ്ച പാര്‍ലമെന്റ് ചര്‍ച്ചചെയ്യും

bahrain
  •  a day ago
No Image

കണ്ണൂർ-കോഴിക്കോട് ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

Kerala
  •  a day ago
No Image

ടിക്കറ്റ് വേണ്ട, തടസ്സവുമില്ല... ഒന്നും അറിയണ്ട; ദുബൈയിലും അബുദബിയിലും സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനങ്ങള്‍

uae
  •  a day ago
No Image

യുഎഇ റിയല്‍ എസ്റ്റേറ്റ് ടിപ്‌സ്: ഓള്‍ഡ് മുവൈല അടുത്ത ഹോട്ട്‌സ്‌പോട്ട്; 16 മാസത്തിനുള്ളില്‍ വാടക കുതിച്ചുയരും

uae
  •  2 days ago
No Image

ഖത്തറിലെ കെഎംസിസി നേതാവ് മത്തത്ത് അബ്ബാസ് ഹാജി ദോഹയില്‍ നിര്യാതനായി

qatar
  •  2 days ago
No Image

കനത്ത മഴക്കെടുതി: ഗുജറാത്ത് സർക്കാരിൻ്റെ ധനസഹായത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കർഷകർ

National
  •  2 days ago
No Image

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; വിദ്യാർഥിയുടെ പരാതിയിൽ അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി ആർ. ബിന്ദു

Kerala
  •  2 days ago
No Image

ശൂന്യവേതന അവധി; സർവീസിൽ തിരികെ പ്രവേശിക്കാത്ത ജീവനക്കാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ധനവകുപ്പ്

Kerala
  •  2 days ago