HOME
DETAILS

ആന മോഷണം; ജയമതിയെ മോഷ്ടിച്ച് 27 ലക്ഷം രൂപയ്ക്ക് വിറ്റു; ഒടുവിൽ ബിഹാറില്‍ നിന്ന് ആനയെ രക്ഷപ്പെടുത്തി

  
September 30, 2025 | 4:10 PM

Elephant theft Jayamati was stolen and sold for Rs 27 lakh Finally the elephant was rescued from Bihar

മേദിനിനഗർ: ജാർഖണ്ഡിലെ പലാമു ജില്ലയിൽ നിന്ന് മോഷ്ടിക്കപ്പെട്ട പിടിയാനയെയെ ബീഹാറിലെ ചപ്ര ജില്ലയിൽ നിന്ന് ചൊവ്വാഴ്ച രക്ഷപ്പെടുത്തി.ആനയുടെ ഉടമയായ ഉത്തർപ്രദേശിലെ മിർസാപൂർ സ്വദേശി നരേന്ദ്ര കുമാർ ശുക്ലയുടെ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. 27 ലക്ഷം രൂപയ്ക്ക് വിറ്റതായി ആരോപിക്കപ്പെടുന്ന ആന മോഷണം വന്യജീവി കടത്തിന്റെ അന്താരാഷ്ട്ര ശൃംഖലയെ വെളിവാക്കുന്നതാണെന്ന് പൊലിസ് പറഞ്ഞു. .

സെപ്റ്റംബർ 12-ന് ജാർഖണ്ഡിലെ പലാമു ജില്ലയിലെ ചുക്കൂർ പ്രദേശത്ത് നിന്നാണ് 'ജയമതി' എന്ന പേരിട്ട പിടിയാനയെ മോഷ്ടിച്ചതായി ശുക്ല പൊലിസിൽ പരാതി നൽകിയത്. റാഞ്ചിയിൽ നിന്ന് 40 ലക്ഷം രൂപയ്ക്ക് ആനയെ വാങ്ങിയ ശുക്ലയുടെ പരാതി മേദിനിനഗറിലെ സദർ പൊലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. ആനയോടൊപ്പം മഹാവത് എന്ന ആന പരിശീലകനെയും കാണാതായിരുന്നു.

മേദിനിനഗറിലെ എസ്പി മണിഭൂഷൺ പ്രസാദ് പറയുന്നത് "മോഷണ കേസ് സദർ പൊലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നു. തിങ്കളാഴ്ച ബീഹാറിലെ ചപ്രയിലെ പഹാവർ പ്രദേശത്ത് ആനയുണ്ടെന്ന സൂചന ലഭിച്ചു. സഹായത്തിനായി ബീഹാർ പൊലിസിനോട് അഭ്യർത്ഥിച്ചു. അന്വേഷണത്തിനിടെ ചപ്രയിൽ നിന്ന് ആനയെ കണ്ടെത്തുകയായിരുന്നു."

ആനയെ തിരിച്ചറിയാൻ ചിപ്പ് സാങ്കേതികവിദ്യ ഉപയോഗിച്ചതായി പൊലിസ് അറിയിച്ചു. ചിപ്പ് ഉപയോഗിച്ച് ആനയുടെ സ്ഥാനം സ്ഥിരീകരിച്ച ശേഷം ബീഹാർ പൊലിസിന്റെയും വനംവകുപ്പിന്റെയും സഹായത്തോടെ ആനയെ രക്ഷപ്പെടുത്തി. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കുറ്റവാളികളെ പിടികൂടാൻ തിരച്ചിൽ ഊർജിതമായി നടക്കുന്നുണ്ട്.

ജാർഖണ്ഡ്, ബീഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ വ്യാപാരികളുടെ പങ്കാളിത്തത്തോടെയുള്ള ഈ ആന കടത്ത്, ആനകളെ വാണിജ്യപരമായ  ദുരുപയോഗിക്കുന്നതിന്റെ തെളിവാണെന്ന് പൊലിസ് പറഞ്ഞു. കർശനമായ വന്യജീവി സംരക്ഷണ നിയമങ്ങൾ ഉണ്ടായിട്ടും ഇത്തരം സംഭവങ്ങൾ വർധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അന്വേഷണം തുടരുന്നതിനാൽ കൂടുതൽ വിശദാംശങ്ങൾ ഉടൻ ലഭ്യമാകുമെന്ന് പൊലിസ് അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഞാന്‍ മരിച്ചാല്‍ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥ' 48 കാരന്‍ മരിച്ചത് ചികിത്സ കിട്ടാതെയെന്ന് ബന്ധുക്കള്‍,തിരുവനന്തപുരം മെഡിക്കല്‍ കോളജിനെതിരെ പരാതി

Kerala
  •  18 hours ago
No Image

കടം വീട്ടാനായി വീട്ടുടമസ്ഥയെ കൊന്ന് സ്വർണമംഗല്യസൂത്രം മോഷ്ടിച്ച ദമ്പതികൾ പൊലിസ് പിടിയിൽ

crime
  •  18 hours ago
No Image

വിവരിക്കാൻ വാക്കുകളില്ല, ഫുട്ബോളിലെ ഏറ്റവും വലിയ നേട്ടമാണത്: മെസി

Football
  •  18 hours ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ ബൗൾ ചെയ്യുമ്പോൾ അസ്വസ്ഥത; വെള്ളം കുടിച്ചതിന് പുറകെ ഛർദ്ദി, എൽഐസി ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

National
  •  18 hours ago
No Image

ദുബൈ: ഇനി ആറാടാം, വമ്പൻ പൂളോടുകൂടിയ പുതിയ വാട്ടർപാർക്ക് വരുന്നു; ഉദ്ഘാടന തീയതി ഉടൻ

uae
  •  18 hours ago
No Image

'ഹമാസിനെ പിന്തുണക്കുന്ന മംദാനി ജയിച്ചു എന്നതിനര്‍ഥം...' ന്യൂയോര്‍ക്കിലെ ജൂതന്‍മാരോട് നാട്ടിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്ത്  ഇസ്‌റാഈല്‍ മന്ത്രി

International
  •  18 hours ago
No Image

റൊണാൾഡോക്കും മെസിക്കുമില്ല ഇതുപോലൊരു നേട്ടം; അമ്പരിപ്പിക്കുന്ന ലോക റെക്കോർഡിൽ സൂപ്പർതാരം

Football
  •  19 hours ago
No Image

ജോബ് വിസ ശരിയാക്കിക്കൊടുക്കുമെന്ന വാഗ്ദാനത്തിൽ 7.9 ലക്ഷം തട്ടി, നാല് സുഹൃത്തുക്കളെ പറ്റിച്ച യുവാവ് പൊലിസ് പിടിയിൽ

crime
  •  19 hours ago
No Image

അഭിഷേകിനെ ഭയമില്ലാത്ത ബാറ്ററാക്കി മാറ്റിയത് അവർ രണ്ട് പേരുമാണ്: യുവരാജ്

Cricket
  •  19 hours ago
No Image

ലേഡീസ് കംപാർട്ട്മെന്റിൽ കയറിയതിന് അറസ്റ്റിലായത് 601 പുരുഷന്മാർ; പ്രയോജനമില്ലാത്ത സുരക്ഷാ നമ്പറുകൾ

crime
  •  19 hours ago