തൃശൂരിൽ കാറിന് നേരെ കാട്ടാന ആക്രമണം; ദമ്പതികളും പിഞ്ചുകുഞ്ഞും രക്ഷപ്പെട്ടത് അത്ഭുതകരമായി; കാട്ടാന തകർത്ത കാറിൽ മോഷണം
തൃശൂർ: മലക്കപ്പാറ റോഡിൽ വാച്ചുമരം ഭാഗത്ത് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ കാർ പൂർണമായും തകർന്നു. കറുകുറ്റി സ്വദേശി എലുവത്തിങ്കൽ വീട്ടിൽ സെബിനും കുടുംബവും സഞ്ചരിച്ച കാറാണ് ആനക്കൂട്ടം ആക്രമിച്ചത്. ദമ്പതികളും അവരുടെ പിഞ്ചുകുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു.
സംഭവദിവസം മലക്കപ്പാറയിലേക്കുള്ള യാത്രാമധ്യേ കാർ കേടായതിനെ തുടർന്ന് സെബിനും കുടുംബവും വാഹനത്തിന് പുറത്തിറങ്ങി ബോണറ്റ് തുറന്ന് പരിശോധിക്കുന്നതിനിടെ ആനക്കൂട്ടം സമീപത്തെത്തിയത്. ഈ സമയം അതുവഴി വന്ന ഒരു ട്രാവലർ വാഹനത്തിൽ കയറി ഇവർ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വാഴച്ചാൽ വനംവകുപ്പ് ഓഫീസിൽ സംഭവം അറിയിക്കുകയും ചെയ്തു.
രാത്രിയോടെ ബന്ധുക്കളുമായി വീണ്ടും സ്ഥലത്തെത്തിയെങ്കിലും കാറിന് ചുറ്റും ആനക്കൂട്ടം നിലയുറപ്പിച്ചതിനാൽ തിരിച്ചുപോകേണ്ടി വന്നു. അടുത്ത ദിവസം പകൽ കാറെടുക്കാനെത്തിയപ്പോൾ വാഹനം പൂർണമായും തകർന്ന നിലയിൽ കണ്ടെത്തി. കൂടാതെ, കാറിൽ നിന്നും ഹെഡ്‌ലൈറ്റുകളും ആൻഡ്രോയ്ഡ് സെറ്റും മോഷണം പോയതായും കണ്ടെത്തി.
സംഭവത്തെക്കുറിച്ച് സെബിൻ പോലീസിൽ പരാതി നൽകി. മോഷണവും ആനക്കൂട്ടത്തിന്റെ ആക്രമണവും സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
In Thrissur, a wild elephant herd attacked a car on the Malakkappara road near Watchumaram, completely destroying it. Sebina and family from Karukutty miraculously escaped after their car broke down and they took shelter in a passing traveler vehicle. The next day, they found the car wrecked and items like headlights and an Android set stolen. The family reported the incident to the police and forest officials.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."