തകരാറിലായ സീറ്റിൽ യാത്ര ചെയ്യുന്നതിനിടെ പരുക്കേറ്റു; വിമാനക്കമ്പനിക്ക് 10,000 ദിർഹം പിഴ ചുമത്തി കോടതി
അബൂദബി: വിമാനയാത്രയ്ക്കിടെ തകരാറിലായ സീറ്റിൽ ഇരുന്ന യാത്ര ചെയ്തതിനെ തുടർന്ന് പരുക്കേറ്റ യാത്രക്കാരിക്ക് 10,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബൂദബി സിവിൽ ഫാമിലി കോടതി. വിമാനക്കമ്പനിയോട് യുവതിക്ക് 10,000 ദിർഹം നൽകാൻ ഉത്തരവിട്ടതായി അൽ ഖലീജ് അറബിക് ദിനപത്രം റിപ്പോർട്ട് ചെയ്തു.
ശാരീരികവും ഭൗതികവും വൈകാരികവുമായ നഷ്ടങ്ങളും 9 ശതമാനം നിയമപരമായ പലിശയും ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യവുമായി യുവതി കോടതിയെ സമീപിക്കുകയായിരുന്നു. വിമാനക്കമ്പനിയോട് 50,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചത്. താൻ ഇരിക്കുന്നത് തകരാറിലായ സീറ്റിലാണെന്നും ഇതിനൊരു പരിഹാരം കാണണമെന്നും താൻ ക്യാബിൻ ക്രൂവിനോട് ആവശ്യപ്പെട്ടിരുന്നതായും എന്നാൽ അവർ ഇക്കാര്യം അവഗണിക്കുകയായിരുന്നുവെന്നും യുവതി വാദിച്ചു.
വിമാന യാത്രക്കിടെ യുവതിക്ക് തകരാറിലായ സീറ്റിൽ ഇരുന്നതിനെ തുടർന്ന് പരുക്കേറ്റതായി കോടതി രേഖകളിൽ നിന്ന് വ്യക്തമാണ്. ലക്ഷ്യസ്ഥാനത്ത് എത്തിയ യുവതി ക്ലിനിക്കിൽ ചികിത്സ തേടി. ഇതിനുപുറമേ ടെറ്റനസ് വിരുദ്ധ കുത്തിവയ്പ്പ് ഉൾപ്പെടെ എടുത്ത യുവതി പിന്നീട് യുഎഇയിൽ തിരിച്ചെത്തിയ ശേഷം കൂടുതൽ ചികിത്സയ്ക്ക് വിധേയയായി.
സീറ്റിലെ തകരാറ് യാത്രക്കാരിയുടെ സുരക്ഷയെ ബാധിച്ചെന്നും ഇതുമൂലം ഇവർ മാനസികമായും വൈകാരികമായും പ്രയാസങ്ങൾ അനുഭവിച്ചതായും കോടതി നിരീക്ഷിച്ചു. യുവതിയുടെ പരുക്കുകൾ യാഥാർത്ഥ്യമാണെന്ന് അംഗീകരിച്ച കോടതി എന്നാൽ 50,000 ദിർഹം നഷ്ടപരിഹാരം വിധിക്കാൻ തയ്യാറായില്ല. യുവതിയുടെ മാനസികവും ശാരീരികവുമായ നഷ്ടം പരിഹരിക്കാൻ പതിനായിരം ദിർഹം പര്യാപ്തമാണെന്ന് കോടതി വിധി ന്യായത്തിൽ പറയുന്നു.
the abu dhabi civil family court ordered an unnamed airline to pay dh10,000 compensation to a female passenger who suffered cuts and injuries from a loose seat during a flight. despite alerting the cabin crew for help, no action was taken, forcing her to endure the malfunction and seek clinic treatment upon landing, including an anti-tetanus shot, followed by further care abroad and back in the uae.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."