HOME
DETAILS

'നെതന്യാഹുവിനെ വിശ്വാസമില്ല, കരാര്‍ അട്ടിമറിച്ചേക്കാം' തെല്‍അവീവിനെ പിടിച്ചു കുലുക്കി ബന്ദികളുടെ ബന്ധുക്കളുടെ റാലി; കരാറില്‍ ഉടന്‍ ഒപ്പിടണമെന്ന് ആവശ്യം

  
Web Desk
Invalid date

Massive Tel Aviv Protest Against Netanyahu Over Hostage Crisis and Gaza War We Dont Trust Him Anymore

തെല്‍അവീവ്: ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെതിരെ ഇസ്‌റാഈലില്‍ കൂറ്റന്‍ റാലി. ബന്ദികളുടെ ബന്ധുക്കളാണ് കവിഞ്ഞ ദിവസം രാത്രി തെല്‍അവീവില്‍ തെരുവിലിറങ്ങിയത്. അക്ഷരാര്‍ത്ഥത്തില്‍ നഗരത്തെ പിടിച്ചു കുലുക്കുന്നതായിരുന്നു റാലി. 
ബന്ദികളെ തിരിച്ചെത്തിക്കുന്നതിനായി യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാര്‍ ഇസ്‌റാഈല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുടെ നിലപാടില്‍ ആശങ്ക പ്രകടിപ്പിച്ച പ്രതിഷേധക്കാര്‍ നെതന്യാഹുവിനെ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും വ്യക്തമാക്കി.  മുന്‍പ് ചെയ്തതുപോലെ നെതന്യാഹു ഈ കരാറും അട്ടിമറിക്കുമോ എന്ന ഭയവും അവര്‍ പങ്കുവെച്ചു.

'തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കുന്ന വിഷത്തില്‍ ഞങ്ങള്‍ക്ക് ഉത്കണ്ഠയുണ്ട്. യുദ്ധം അവസാനിപ്പിക്കുന്ന വിഷയത്തിലും ഞങ്ങള്‍ക്ക് ഉത്കണ്ഠയുണ്ട്. നെതന്യാഹുവില്‍ ഞങ്ങള്‍ക്ക് ഒട്ടും വിശ്വാസമില്ല' -പ്രതിഷേധ റാലിയില്‍ പങ്കെടുത്ത ഗില്‍ ഷെല്ലി പറഞ്ഞു. ഇപ്പോള്‍ വിശ്വാസം മുഴുവന്‍ തങ്ങള്‍ ട്രംപില്‍ അര്‍പ്പിക്കുന്നവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജയിലില്‍ പോകാതിരിക്കാനും പ്രധാനമന്ത്രി സ്ഥാനത്ത് തുടരാനും വേണ്ടി മാത്രമാണ് നെതന്യാഹു യുദ്ധം തുടരാന്‍ ആഗ്രഹിക്കുന്നതെന്ന് ട്രംപ് ഇപ്പോള്‍ മനസ്സിലാക്കുന്നുണ്ടാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും ഷെല്ലി പറഞ്ഞു.

അതിനിടെ, ഗസ്സ വംശഹത്യ അവസാനിപ്പിക്കാന്‍ ട്രംപ് മുന്നോട്ടുവെച്ച 20 ഇന യുദ്ധവിരാമ കരാറിനോടുള്ള ഹമാസിന്റെ തന്ത്രപരമായ പ്രതികരണം ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനേറ്റ തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍. ബന്ദികളെ വിട്ടയക്കാമെന്ന് പ്രഖ്യാപിച്ചെങ്കിലും അതില്‍ വ്യക്തത വരുത്താതെയും നിരായുധീകരണമെന്ന കരാര്‍ വ്യവസ്ഥയോട് പ്രതികരിക്കാതെയുമാണ് ഹമാസിന്റെ പ്രതികരണം. മാത്രമല്ല 'വിശദാംശങ്ങളില്‍ കൂടുതല്‍ ചര്‍ച്ച വേണ'മെന്ന നിലപാടാണ് ഹമാസ് സ്വീകരിച്ചിട്ടുള്ളത്. ഹമാസിന്റെ ഈ പ്രതികരണത്തോട് ട്രംപ് അനുകൂലമായി പ്രതികരിക്കുകയും ചെയ്തത് നെതന്യാഹുവിന് തിരിച്ചടിയായി. അവസാന വാക്ക് തന്റേതാകണമെന്ന നെതന്യാഹുവിന്റെ വാശിയാണ് ഇവിടെ പൊളിഞ്ഞിരിക്കുന്നത്. ഹമാസിന്റെ പ്രസ്താവനയെ യൂറോപ്യന്‍, അറബ് രാഷ്ട്രങ്ങളും സ്വാഗതം ചെയ്തതും നെതന്യാഹുവിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

 

Thousands took to the streets of Tel Aviv demanding an end to the war and the safe return of hostages. Families of captives accused Prime Minister Netanyahu of sabotaging peace efforts, placing their hopes instead on Trump’s ceasefire plan.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഡി നഷ്ടപ്പെട്ടാലും ആശങ്ക വേണ്ട; ഡിജിറ്റൽ എമിറേറ്റ്സ് ഐഡി ആക്‌സസ് ചെയ്യാനുള്ള മാർ​ഗമിതാ

uae
  •  6 days ago
No Image

ഈ അവസരം പാഴാക്കരുത്: 4788 രൂപയുടെ ചാറ്റ്‌ജിപിടി ഗോ പ്ലാൻ ഇപ്പോൾ സൗജന്യമായി നേടാം: എങ്ങനെ രജിസ്റ്റർ ചെയ്യാം? അറിയേണ്ടതെല്ലാം

Tech
  •  6 days ago
No Image

ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ സൗജന്യ ക്യാൻസലേഷൻ: റീഫണ്ട് നിയമത്തിലും വൻ മാറ്റവുമായി ഡിജിസിഎ; പ്രവാസികൾക്ക് ആശ്വാസം

uae
  •  6 days ago
No Image

തീ കത്തിപ്പടര്‍ന്ന വീട്ടില്‍ നിന്നും കുട്ടിയെ സാഹസികമായി രക്ഷിച്ച് യുവാവ്; അഭിനന്ദനം കൊണ്ട് മൂടി സോഷ്യല്‍ മീഡിയ

Saudi-arabia
  •  6 days ago
No Image

കേരള വികസനത്തിൻ്റെ ചാലകശക്തി: കിഫ്ബിക്ക് 25 വയസ്സ്; രജത ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം

Kerala
  •  6 days ago
No Image

ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; ആറ് മരണം; റിപ്പോര്‍ട്ട്‌

National
  •  6 days ago
No Image

ഒരു കൗതുകത്തിന് ചെയ്തതാ!!; റണ്‍വേയിലൂടെ നീങ്ങവെ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം, യാത്രക്കാരന്‍ കസ്റ്റഡിയില്‍

National
  •  6 days ago
No Image

പ്രവാസികൾക്കെതിരെ കർശന നടപടി: തൊഴിൽ നിയമലംഘനത്തിന് ബഹ്‌റൈനിൽ 18 പേർ പിടിയിൽ, 78 പേരെ നാടുകടത്തി

bahrain
  •  6 days ago
No Image

ശ്രീക്കുട്ടിയെ സുരേഷ് ചവിട്ടി തള്ളിയിട്ടത് തന്നെ; വര്‍ക്കല ട്രെയിനിലെ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

Kerala
  •  6 days ago
No Image

സംസ്ഥാനത്ത് പാല്‍വില വര്‍ധിപ്പിക്കും; പ്രഖ്യാപനം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം

Kerala
  •  6 days ago