ആഗോള അയ്യപ്പസംഗമം; വി.ഐ.പി പ്രതിനിധികള്‍ താമസിച്ചത് ആഢംബര റിസോര്‍ട്ടില്‍; ചെലവഴിച്ചത് 12.76 ലക്ഷം രൂപ
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് എത്തിയ വി.ഐ.പി പ്രതിനിധികളുടെ താമസച്ചെലവിനായി സര്‍ക്കാര്‍ അനുവദിച്ചത് ലക്ഷങ്ങള്‍. ആഡംബര റിസോര്‍ട്ടുകളിലെ മുറിവാടകയിനത്തില്‍ 12,76,440 രൂപ ദേവസ്വം ബോര്‍ഡ് അനുവദിച്ചെന്നാണ് റിപ്പോര്‍ട്ട്. കുമരകത്തെ ഹോട്ടലുകളിലും, റിസോര്‍ട്ടുകളിലുമാണ് പ്രതിനിധികള്‍ക്ക് താമസ സൗകര്യം ഒരുക്കിയത്.
സെപ്റ്റംബര്‍ 17നാണ് റിസോര്‍ട്ടുകള്‍ക്ക് മുന്‍കൂര്‍ പണം അനുവദിച്ച് ഉത്തരവിറങ്ങിയത്. കുമരകം ഗോകുലം റിസോര്‍ട്ടിന് 8,31,600 രൂപയും, താജ് കുമരകം റിസോര്‍ട്ടിന് 3,39,840 രൂപയും, പാര്‍ക്ക് റിസോര്‍ട്ടിന് 80,000 രൂപയും, കെടിഡിസി ഗേറ്റ് വേ റിസോര്‍ട്ടിന് 25000 രൂപയുമാണ് മുന്‍കൂറായി അനുവദിച്ചു.
സംഗമത്തില്‍ പങ്കെടുത്ത 4500ഓളം പ്രതിനിധികളില്‍ ആരൊക്കെയാണ് വി.ഐ.പി ലിസ്റ്റില്‍ ഇടംപിടിച്ചതെന്ന് വ്യക്തമല്ല. പരിപാടിയില്‍ പ്രത്യേക പ്രതിനിധികളില്ലെന്നും എല്ലാവരും തുല്യരാണെന്നും ദേവസ്വം ബോര്‍ഡും, സര്‍ക്കാരും നേരത്തെ പറഞ്ഞിരുന്നു.
അതേസമയം വിഷയത്തില്‍ പ്രതികരിച്ച് സിപിഎം നേതാവ് കെ അനില്‍കുമാര്‍ രംഗത്തെത്തി. ഭരിക്കാന്‍ ഏല്‍പ്പിച്ചവര്‍ ഭരിക്കട്ടെയെന്നും, കണക്കുകള്‍ ഹൈക്കോടതിയില്‍ കൊടുക്കുമെന്നുമാണ് അനില്‍ കുമാറിന്റെ പ്രസ്താവന. ശബരിമലയിലെ അയ്യപ്പ സംഗമം ക്ഷേത്ര വികസനം സംബന്ധിച്ച് വളരെ ഗുണകരമായ ഒരു തീം ജനങ്ങളിലേക്ക് എത്തിച്ചെന്നും, ഇതിന്റെ മൂല്യം ഇപ്പോള്‍ കണക്കാക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ആഗോള അയ്യപ്പ സംഗമത്തിന് എത്തിയ വി.ഐ.പി പ്രതിനിധികളുടെ താമസച്ചെലവിനായി സര്‍ക്കാര്‍ ലക്ഷങ്ങൾ ചെലവഴിച്ചതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. ആഡംബര റിസോര്‍ട്ടുകളിലെ മുറിവാടകയിനത്തില്‍ 12,76,440 രൂപ ദേവസ്വം ബോര്‍ഡ് അനുവദിച്ചെന്നാണ് റിപ്പോര്‍ട്ട്. കുമരകത്തെ ഹോട്ടലുകളിലും, റിസോര്‍ട്ടുകളിലുമാണ് പ്രതിനിധികള്‍ക്ക് താമസ സൗകര്യം ഒരുക്കിയത്.
സെപ്റ്റംബര്‍ 17നാണ് റിസോര്‍ട്ടുകള്‍ക്ക് മുന്‍കൂര്‍ പണം അനുവദിച്ച് ഉത്തരവിറങ്ങിയത്. കുമരകം ഗോകുലം റിസോര്‍ട്ടിന് 8,31,600 രൂപയും, താജ് കുമരകം റിസോര്‍ട്ടിന് 3,39,840 രൂപയും, പാര്‍ക്ക് റിസോര്‍ട്ടിന് 80,000 രൂപയും, കെടിഡിസി ഗേറ്റ് വേ റിസോര്‍ട്ടിന് 25000 രൂപയുമാണ് മുന്‍കൂറായി അനുവദിച്ചു. സംഗമത്തില്‍ പങ്കെടുത്ത 4500ഓളം പ്രതിനിധികളില്‍ ആരൊക്കെയാണ് വി.ഐ.പി ലിസ്റ്റില്‍ ഇടംപിടിച്ചതെന്ന് വ്യക്തമല്ല. പരിപാടിയില്‍ പ്രത്യേക പ്രതിനിധികളില്ലെന്നും എല്ലാവരും തുല്യരാണെന്നും ദേവസ്വം ബോര്‍ഡും, സര്‍ക്കാരും നേരത്തെ പറഞ്ഞിരുന്നു.
kerala government allocated more than 12 lakh rupees to cover the stay expenses of VIPs at the Global Ayyappa Summit
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."