കാർ പോകാൻ സ്ഥലം ഉണ്ടായിട്ടും ഓട്ടോ പോവില്ലെന്ന വാശിയിൽ ഡ്രൈവർ; ചോദ്യം ചെയ്ത മലയാളി യുവതിക്ക് നേരെ ബെംഗളൂരുവിൽ കയ്യേറ്റ ശ്രമം
ബെംഗളൂരു: കോറമംഗലയിൽ മലയാളി യുവതിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ കയ്യേറ്റ ശ്രമം. യൂബർ ഓട്ടോ ബുക്ക് ചെയ്ത യുവതിയെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാതെ പാതിവഴിയിൽ ഇറക്കിവിടാൻ ശ്രമിച്ച ഡ്രൈവർ, മുഖത്തടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും തട്ടിക്കയറുകയും ചെയ്തു.
തെരുവുനായ ശല്യം ഉണ്ടെന്നും ബുക്ക് ചെയ്ത ലൊക്കേഷനിൽ തന്നെ എത്തിക്കണമെന്നും യുവതി ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ വഴങ്ങിയില്ല. കാർ പോകുന്ന സ്ഥലമാണെങ്കിലും വാഹനം തിരിക്കാൻ സ്ഥലമില്ലെന്നായിരുന്നു ഓട്ടോ ഡ്രൈവറുടെ വാദം. ഇത് ചോദ്യം ചെയ്ത യുവതിയോട് അപമര്യാദയായി പെരുമാറുകയും "ആരോട് പരാതി പറഞ്ഞാലും പ്രശ്നമില്ല" എന്ന് ഡ്രൈവർ മറുപടി നൽകുകയും ചെയ്തതായി യുവതി പറയുന്നു. പ്രതിഷേധിച്ചപ്പോൾ യുവതിയെ കയറ്റി ഓട്ടോയുമായി തിരികെ പോകാനും ശ്രമം നടത്തി. KA 41 C 2777 എന്ന നമ്പറുള്ള ഓട്ടോറിക്ഷയുടെ ഡ്രൈവറാണ് അതിക്രമം കാണിച്ചത് എന്നും എക്സിൽ പോസ്റ്റ് ചെയ്ത് സംഭവത്തിന്റെ വീഡിയോയിൽ യുവതി പറഞ്ഞു. യൂബറിന് പരാതി നൽകുമെന്നും യുവതി വ്യക്തമാക്കി.
ബെംഗളൂരുവിൽ ഇത്തരം സംഭവങ്ങൾ പതിവാണെന്നും യൂബർ ഓട്ടോ ബുക്ക് ചെയ്യുമ്പോൾ സമാനമായ പ്രശ്നങ്ങൾ പലപ്പോഴും നേരിടേണ്ടി വരാറുണ്ടെന്നും യുവതി പറഞ്ഞു. പാതിവഴിയിൽ ഇറക്കിവിട്ടതിനെ ചോദ്യം ചെയ്തപ്പോൾ ഡ്രൈവർ ഭീഷണിപ്പെടുത്തുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്തതായി യുവതി ആരോപിച്ചു.
In Bengaluru's Koramangala, a Malayali woman faced an assault attempt by an Uber auto driver who refused to take her to the booked destination, citing stray dogs and lack of space to turn, despite the route being clear. The driver threatened to slap her and tried to abandon her midway. The incident, involving auto KA 41 C 2777, was recorded and shared on X, with the woman planning to file a complaint with Uber.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."