HOME
DETAILS

കുന്നംകുളത്ത് യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവം; പിടിയിലായ പ്രതി 'സൈക്കോ കില്ലർ' എന്ന് പൊലിസ്

  
October 06, 2025 | 4:34 PM

kunnamkulam youth murdered body burnt suspect dubbed psycho killer by police

തൃശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ വാടക ക്വാർട്ടേഴ്സിൽ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച സംഭവത്തിൽ പ്രതിയായ സണ്ണി  'സൈക്കോ' കില്ലർ എന്ന് പൊലിസ്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ക്രൂരമായ കൊലപാതകം നടന്നത്. കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹത്തോടൊപ്പം ഒരു രാത്രി കിടന്നുറങ്ങിയ ശേഷമാണ് അടുത്ത ദിവസം ഡീസൽ ഒഴിച്ച് ശരീരം കത്തിച്ചത് എന്ന് പൊലിസിന് നൽകിയ മൊഴിയിൽ പ്രതി വെളിപ്പെടുത്തി.

സ്വവർഗാനുരാഗി കൂടിയായ സണ്ണി ബീവറേജസിൽ വെച്ചാണ് മരിച്ച യുവാവുമായി പരിചയപ്പെടുന്നതും ബന്ധം സ്ഥാപിക്കുന്നതും. പിന്നീട് ഇരുവരും ഒരുമിച്ചാണ് സണ്ണി താമസിക്കുന്ന ചൊവ്വന്നൂരിലെ വാടക ക്വാർട്ടേഴ്സിലെത്തുന്നത്. സണ്ണി നൽകിയ 500 രൂപ തികയില്ല എന്ന് പറഞ്ഞ യുവാവ് വീണ്ടും പണത്തിനായി സണ്ണിയുടെ പോക്കറ്റിൽ കൈയിട്ടതാണ് പ്രകോപനത്തിന് കാരണമായത്. ഇതിൽ പ്രകോപിതനായി സണ്ണി, കത്തി ഉപയോഗിച്ച് യുവാവിനെ കുത്തുകയും ഇരുമ്പ് ചട്ടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും ചെയ്തു.

യുവാവ് മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം, സണ്ണി ആ രാത്രി മുഴുവൻ മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി. പിറ്റേന്ന്, സ്റ്റൗവിൽ ഉപയോഗിക്കാനായി സൂക്ഷിച്ച ഡീസൽ എടുത്ത് മൃതദേഹത്തിൽ ഒഴിച്ച് കത്തിക്കുകയും മുറി പൂട്ടി വടക്കാഞ്ചേരിയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. വൈകിട്ട് അഞ്ച് മണിയോടെ ശക്തൻ സ്റ്റാൻഡിലേക്ക് പോയ പ്രതി, തൃശൂർ-കുന്നംകുളം ബസ്സിൽ കയറിയപ്പോൾ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പൊലിസിന്റെ വലയിലാകുന്നത്. ചോദ്യം ചെയ്യലിൽ സണ്ണി കുറ്റം സമ്മതിച്ചതായി പൊലിസ് അറിയിച്ചു.

വിരലടയാള വിദഗ്ധർ സംഭവസ്ഥലത്തെത്തി പരിശോധന പൂർത്തിയാക്കി. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. മരിച്ച യുവാവ് തമിഴ്നാട് സ്വദേശിയാണെന്നാണ് സൂചന, എന്നാൽ ഇതുവരെ ആരും ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലിസ് യുവാവിന്റെ ഫോട്ടോ നഗരത്തിലെ ബസ് സ്റ്റാൻഡുകളിൽ നാടോടി കച്ചവടക്കാർക്ക് കാണിച്ചെങ്കിലും തിരിച്ചറിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

സണ്ണിയുടെ ക്രിമിനൽ പശ്ചാത്തലം

19-ാം വയസ്സിൽ സ്വന്തം അമ്മയെ മഴുകൊണ്ട് വെട്ടിക്കൊന്ന കേസിലാണ് സണ്ണിയെ ആദ്യമായി പൊലിസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് 2005-ൽ രാജസ്ഥാൻ സ്വദേശിയായ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലും സണ്ണി പ്രതിയായി. ആദ്യ കേസിൽ മാനസിക രോഗിയാണെന്ന് വാദിച്ച് വെറുതെ വിട്ടെങ്കിലും, രണ്ടാമത്തെ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിരുന്നു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ സണ്ണി, വിവിധ സ്ഥാപനങ്ങളിൽ സെക്യൂരിറ്റി ജോലിക്കാരനായി പ്രവർത്തിച്ചു വരികയായിരുന്നു. നിലവിൽ തൃശൂരിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ്. സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം വിലയിരുത്തി. കസ്റ്റഡിയിലുള്ള സണ്ണിയെ പൊലിസ് കമ്മീഷണറുടെ സാന്നിധ്യത്തിൽ വിശദമായി ചോദ്യം ചെയ്തു. അന്വേഷണം തുടരുകയാണ്.

 

 

 

In Kunnamkulam, Thrissur, a youth was brutally murdered, and his body was set ablaze by the suspect, Sunny, labeled a 'psycho killer' by police. After meeting the victim at a beverage outlet, Sunny allegedly killed him following a dispute, slept beside the body, and later burnt it using diesel before fleeing. He was arrested on a bus following a mobile phone trace. Sunny, with a history of two prior murder cases, including killing his grandmother at 19, confessed to the crime. The victim's identity remains unconfirmed, believed to be from Tamil Nadu.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസി ഇന്‍സ്റ്റലേഷന്‍ നടക്കുന്നതിനിടെ തീ പടര്‍ന്നു; ആശുപത്രി പ്രവര്‍ത്തനം പുനരാരംഭിച്ചു, തീ നിയന്ത്രണവിധേയം

Kerala
  •  10 days ago
No Image

സി.പി.എം ഗൂഢാലോചന പരമ്പരയിലെ ഇങ്ങേഅറ്റത്തെ കണ്ണി, ചവിട്ടിയരച്ച് കുലമൊടുക്കാന്‍ ലക്ഷ്യം; രാഹുലിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുഖപത്രം

Kerala
  •  10 days ago
No Image

സ്ലീപ്പര്‍ കോച്ചിലും ഇനി മൂടിപ്പുതച്ചുറങ്ങാം; ബെഡ് ഷീറ്റുകളും തലയിണകളും റെയില്‍വേ നല്‍കും

Kerala
  •  10 days ago
No Image

ശബ്ദരേഖ തന്റേതെന്നും വിവാഹിതയാണെന്ന് അറിയാമായിരുന്നുവെന്നും ലൈംഗിക ബന്ധം സമ്മതപ്രകാരമെന്നും രാഹുല്‍

Kerala
  •  10 days ago
No Image

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം; രോ​ഗികളെയും, ജോലിക്കാരെയും ഒഴിപ്പിച്ചു; തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു

Kerala
  •  10 days ago
No Image

മാലിന്യപ്രശ്‌നം അറിയിക്കാന്‍ ഒറ്റ വാട്‌സാപ്പ് നമ്പര്‍; പിഴത്തുകയുടെ നാലിലൊന്ന് പാരിതോഷികം

Kerala
  •  10 days ago
No Image

അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച വടകര ഡിവൈഎസ്പിക്കെതിരായ റിപോര്‍ട്ട് ഡിജിപിക്ക് കൈമാറി;  കേസെടുക്കും

Kerala
  •  10 days ago
No Image

രാഹുലിനെതിരായ പരാതി; ലൈംഗിക പീഡന ആരോപണം നേരിടുന്ന സിറ്റിങ് എം.എൽ.എമാർ നാലായി

Kerala
  •  10 days ago
No Image

പറമ്പില്‍ കോഴി കയറിയതിനെ തുടര്‍ന്ന് അയല്‍വാസി വൃദ്ധ ദമ്പതികളുടെ കൈകള്‍ ഇരുമ്പുവടി കൊണ്ട് തല്ലിയൊടിച്ചു 

Kerala
  •  10 days ago
No Image

എതിരില്ലാ ജയം അരുത്; നോട്ടയ്ക്കും വോട്ടുണ്ട്; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

Kerala
  •  10 days ago