തകർത്തടിച്ചാൽ ലോകത്തിൽ ഒന്നാമനാവാം; ചരിത്ര നേട്ടത്തിനരികെ ഹിറ്റ്മാൻ
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലൂടേ വീണ്ടും ഇന്ത്യൻ ടീമിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുകയാണ് രോഹിത് ശർമ്മ. 2025 ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം രോഹിത് ഇന്ത്യക്കായി കളിച്ചിരുന്നില്ല. പരമ്പരയിലെ ആദ്യ മത്സരം ഒക്ടോബർ 19നാണ് നടക്കുന്നത്. ഈ പരമ്പരയിൽ രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ഒരു ചരിത്രനേട്ടമാണ്.
ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമായി മാറാനുള്ള അവസരമാണ് രോഹിത്തിന്റെ മുന്നിലുള്ളത്. ഇതിനായി എട്ട് സിക്‌സറുകൾ കൂടിയാണ് ഹിറ്റ്മാന് വേണ്ടത്. 344 സിക്സുകളാണ് രോഹിത് ഇതുവരെ നേടിയിട്ടുള്ളത്. മുൻ പാകിസ്താൻ താരം ഷാഹിദ് അഫ്രീദിയുടെ പേരിലാണ് ഈ നേട്ടമുള്ളത്. 351 സിക്സുകളാണ് അഫ്രീദി ഏകദിനത്തിൽ നേടിയിട്ടുള്ളത്.
ഇന്ത്യ ഏകദിന സ്‌ക്വാഡ്
ശുഭ്‌മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), അക്‌സർ പട്ടേൽ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്, പ്രസിദ് കൃഷ്ണ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), യശ്വസി ജയ്സ്വാൾ.
ഇന്ത്യ ടി-20 സ്‌ക്വാഡ്
സൂര്യകുമാർ യാദവ് ((ക്യാപ്റ്റൻ), അഭിഷേക് ശർമ, ശുഭ്‌മാൻ ഗിൽ (വൈസ് (ക്യാപ്റ്റൻ), തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്‌സർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), റിംഗു സിംഗ്, വാഷിംഗ്ടൺ സുന്ദർ.
Rohit Sharma is set to make a comeback to the Indian team in the ODI series against Australia. A historic achievement awaits Rohit Sharma in this series. Rohit has the opportunity to become the player who hits the most sixes in ODIs.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."