ഓസ്‌ട്രേലിയക്കെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; മുന്നിലുള്ളത് വമ്പൻ നേട്ടം
വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര അവസാനിച്ചാൽ ഇന്ത്യയുടെ മുന്നിലുള്ളത് ഓസ്‌ട്രേലിയക്കെതിരായ ഏകദിന, ടി-20 പാരമ്പരകളാണ് ഉള്ളത്. ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണിന് അവസരം ലഭിച്ചിരുന്നില്ല. എന്നാൽ സഞ്ജു ടി-20 ടീമിന്റെ ഭാഗമാണ്. ഈ പരമ്പരയിൽ ബാറ്റിംഗ് തിളങ്ങാൻ സാധിച്ചാൽ ഒരു തകർപ്പൻ റെക്കോർഡ് സഞ്ജുവിനെ തേടിയെത്തും.
ടി-20യിൽ ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും കൂടുതൽ സിക്സർ നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന നേട്ടത്തിലേക്കാണ് സഞ്ജു കണ്ണുവെക്കുന്നത്. ഇതിനായി സഞ്ജുവിന് വേണ്ടത് 11 സിക്സുകൾ കൂടിയാണ്. നിലവിൽ ഈ നേട്ടം കെഎൽ രാഹുലിന്റെ പേരിലാണ്. 12 സിക്സുകളാണ് താരം കങ്കാരുപ്പടക്കെതിരെ അടിച്ചെടുത്തത്. 11 സിക്സറുകൾ നേടിയ എംഎസ് ധോണിയാണ് പട്ടികയിലെ രണ്ടാമൻ. സഞ്ജു രണ്ട് സിക്സുകളാണ് ഓസ്‌ട്രേലിയക്കെതിരെ നേടിയത്.
അതേസമയം 2024 കലണ്ടർ ഇയറിലെ സിയറ്റ് ടി-20 ബാറ്റർ പുരസ്‌കാരം സഞ്ജു സാംസൺ സ്വന്തമാക്കിയിരുന്നു. 2024ൽ ടി-20യിൽ 13 മത്സരങ്ങളിൽ നിന്നും മൂന്ന് സെഞ്ച്വറികൾ അടക്കം 436 റൺസാണ് സഞ്ജു നേടിയത്. കഴിഞ്ഞ വർഷം ബംഗ്ലാദേശിനെതിരെ ആദ്യ സെഞ്ച്വറി സ്വന്തമാക്കിയ സഞ്ജു പിന്നീട് സൗത്ത് ആഫ്രിക്കക്കെതിരെ രണ്ട് സെഞ്ച്വറികളും നേടി.
അടുത്തിടെ അവസാനിച്ച ഏഷ്യ കപ്പിലും സഞ്ജു മിന്നും പ്രകടനമാണ് നടത്തിയത്. ടൂർണമെന്റിൽ നാല് ഇന്നിംഗ്സുകളിൽ നിന്നും ഒരു അർദ്ധ സെഞ്ച്വറി അടക്കം 131 റൺസാണ് സഞ്ജു നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒമാനെതിരെയുള്ള അവസാന മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടി സഞ്ജു തിളങ്ങിയിരുന്നു. മത്സരത്തിൽ 45 പന്തിൽ 56 റൺസ് നേടിയാണ് സഞ്ജു ഇന്ത്യൻ ടീമിന്റെ ടോപ് സ്കോററായത്. മൂന്ന് വീതം ഫോറുകളും സിക്സുകളും ആണ് സഞ്ജു നേടിയത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡും സഞ്ജുവിനെ തേടിയെത്തി.
Once the Test series against West Indies is over, India will have ODI and T20 series against Australia. Malayali star Sanju Samson did not get a chance in the Indian team for the ODI series. But Sanju is part of the T20 team. If he can shine with his batting in this series, a record-breaking one will be waiting for Sanju.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."