HOME
DETAILS

അല്‍ അഖ്‌സയില്‍ തീവ്ര സയണിസ്റ്റ് മന്ത്രിയുടെ അതിക്രമം; അപലപിച്ച് ഖത്തറും സഊദിയും 

  
October 09, 2025 | 3:51 AM

Qatar and Saudi Arabia condemn extremist Zionist ministers violence in Al-Aqsa

ദോഹ: അധിനിവേശ കിഴക്കന്‍ ജറുസലേമിലെ വിശുദ്ധ മസ്ജിദുല്‍ അഖ്‌സയില്‍ തീവ്ര സയണിസ്റ്റ് മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വീറും ജൂത കുടിയേറ്റക്കാരും അതിക്രമിച്ചു കയറിയതിനെ ഖത്തറും സഊദി അറേബ്യയും അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനവും ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്നതുമാണ് മന്ത്രിയുടെ നടപടിയെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയം പറഞ്ഞു. 

ഫലസ്തീന്‍ ജനതയ്ക്കും അവരുടെ ഇസ്ലാമിക, ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങള്‍ക്കുമെതിരെ ഇത്തരം ലംഘനങ്ങള്‍ തുടരുന്നതിനെതിരെയും, അതിന്റെ ഫലമായി മേഖലയില്‍ അക്രമം വര്‍ദ്ധിക്കുന്നതിനെതിരെയും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി. ജറുസലേമിനോടും അതിന്റെ പുണ്യസ്ഥലങ്ങളോടും അന്താരാഷ്ട്ര സമൂഹം അവരുടെ ധാര്‍മ്മികവും നിയമപരവുമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റേണ്ടതിന്റെ ആവശ്യകതയാണ് ഏറ്റവും പുതിയ അതിക്രമം വിരല്‍ചൂണ്ടുന്നതെന്നും ഖത്തര്‍ ഓര്‍മിപ്പിച്ചു.

അല്‍ അഖ്‌സാ പള്ളിയുടെ പവിത്രതയ്‌ക്കെതിരായ തുടര്‍ച്ചയായ ആക്രമണങ്ങളെ സൗദി ഭരണകൂടവും ശക്തമായി അപലപിച്ചു. ജറുസലേമിന്റെയും അതിന്റെ പുണ്യസ്ഥലങ്ങളുടെയും ചരിത്രപരവും നിയമപരവുമായ നിലയെ ദുര്‍ബലപ്പെടുത്തുന്ന എല്ലാ നടപടികളെയും തള്ളുന്നതായി സഊദി വിദേശകാര്യമന്ത്രാലയം പ്രസ്തവനയില്‍ പറഞ്ഞു. ഫലസ്തീനിലെ ഇസ്ലാമിക പുണ്യസ്ഥലങ്ങള്‍ക്കും നിരപരാധികളായ സാധാരണക്കാര്‍ക്കുമെതിരായ ആക്രമണങ്ങള്‍ക്ക് ഇസ്‌റാഈല്‍ അധിനിവേശ സൈന്യത്തെ ഉത്തരവാദികളാക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് സഊദി ആവശ്യപ്പെടുകയും ചെയ്തു.

ബെന്‍ഗ്വീറിന്റെ നുഴഞ്ഞുകയറ്റത്തെ 'അന്താരാഷ്ട്ര നിയമത്തിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും നഗ്‌നമായ ലംഘനം എന്നാണ് ജോര്‍ദാന്‍ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. ജറുസലേമിലും ഇസ്ലാമിക, ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങളിലും ഇസ്‌റാഈലിന് പരമാധികാരമില്ലെന്നും മന്ത്രാലയം അറിയിച്ചു.

Qatar and Saudi Arabia condemn extremist Zionist minister's violence in Al-Aqsa



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളവൗച്ചറുകൾ, ഇരട്ടിവില രേഖപ്പെടുത്തൽ; ജീവനക്കാരുടെ ശമ്പളവും മീനിന്റെ വിലയും എഴുതി 9 ലക്ഷം രൂപ തട്ടി: റെസ്റ്റോറന്റ് മാനേജർ അറസ്റ്റിൽ

Kerala
  •  13 days ago
No Image

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടി-20 മത്സരങ്ങളിൽ മികച്ച 5 റെക്കോർഡ് നേട്ടങ്ങളുള്ള സൂപ്പർ താരങ്ങൾ ഇവരാണ്

Cricket
  •  13 days ago
No Image

കോൺഗ്രസിൽ തർക്കം രൂക്ഷം: പുനഃസംഘടനയിൽ വഴങ്ങാതെ വി.ഡി. സതീശൻ; കെപിസിസി പരിപാടികൾ ബഹിഷ്കരിച്ചു

Kerala
  •  13 days ago
No Image

ചതി തുടർന്ന് ഇസ്റാഈൽ; ​ഗസ്സയിൽ ശക്തമായ വ്യോമാക്രമണം നടത്താൻ ഉത്തരവിട്ട് നെതന്യാഹു

International
  •  13 days ago
No Image

ബിഹാർ തിരഞ്ഞെടുപ്പ്: കോൺഗ്രസ് പ്രചാരണത്തിന് രാഹുലും പ്രിയങ്കയും ഖാർഗെയും മുൻനിരയിൽ

National
  •  13 days ago
No Image

വിമാനയാത്രയ്ക്കിടെ കൗമാരക്കാരെ കുത്തി, യാത്രക്കാരിയെ മർദിച്ചു; ഇന്ത്യൻ യുവാവ് യുഎസിൽ അറസ്റ്റിൽ

crime
  •  13 days ago
No Image

മേഘാലയ രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങൾ: കോൺഗ്രസിന് കരുത്തായി സെനിത് സാങ്മയുടെ മടങ്ങിവരവ്

National
  •  13 days ago
No Image

സര്‍ക്കാരുമായി ബന്ധപ്പെട്ട കമ്പനികളില്‍ ഇനി പ്രവാസികള്‍ വേണ്ട; കടുത്ത തീരുമാനമെടുക്കാന്‍ ഈ ഗള്‍ഫ് രാജ്യം

bahrain
  •  13 days ago
No Image

കടലിൽ വീണ പന്ത് കുട്ടികൾക്ക് എടുത്ത് നൽകിയശേഷം തിരികെ വരുമ്പോൾ ചുഴിയിൽപ്പെട്ടു; പൂന്തുറയിൽ 24-കാരനെ കാണാതായി, തിരച്ചിൽ തുടരുന്നു

Kerala
  •  13 days ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാന സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം

Kerala
  •  13 days ago