HOME
DETAILS

വിധവയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ്; വ്യാജ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി പൊലിസ്; ബോട്ടുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ

  
Web Desk
October 11, 2025 | 5:15 PM

widow gangrape case police use fake cyclone warning suspects fleeing on boat arrested

അമ്പത് വയസ്സ് പ്രായമുള്ള വിധവയായ സ്ത്രീയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ മത്സ്യ തൊഴിലാളികളായ മൂന്ന് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിലെ തീരദേശ ​ഗ്രാമത്തിലാണ് അതിക്രമം നടന്നത്. കുറ്റകൃത്യത്തിന് ശേഷം മത്സ്യബന്ധന ബോട്ടുമായി കടൽ വഴി രക്ഷപ്പെടാൻ ശ്രമിക്കവെയാണ് മൂന്ന് പേരെയും നടുക്കടലിൽ വെച്ച് ​ഗുജറാത്ത് പൊലിസ് നാടകീയമായി അറസ്റ്റ് ചെയ്തത്. ഒക്ടോബർ 1-നാണ് കേസിനാസ്പദമായ സംഭവം. കുറ്റകൃത്യത്തിന് ശേഷം കടൽ മാർ​ഗം വഴി പ്രതികൾ രക്ഷപ്പെടാൻ പദ്ധതിയുണ്ടെന്ന് പൊലിസ് മനസ്സിലാക്കിയിരുന്നു. തുടർന്ന് ഇവരെ പിന്തുടരുകയും വ്യാജ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി ഭയപ്പെടുത്തിയ ശേഷം ബോട്ട് തടഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഒക്ടോബർ 1-ന് വൈകുന്നേരം 6:30-നും ഒക്ടോബർ 2-ന് പുലർച്ചെ 4 മണിക്കും ഇടയിലാണ് സംഭവം. രണ്ട് മോട്ടോർസൈക്കിളുകളിലായി വന്ന പ്രതികൾ സ്ത്രീക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്ത് അബോധാവസ്ഥയിലാക്കുകയായിരുന്നു. പിന്നീട് മൂന്ന് പേരിൽ ഒരാളുടെ വീട്ടിലേക്ക് സ്ത്രീയെ കൊണ്ടുപോയി മാറിമാറി ബലാത്സംഗം ചെയ്യുകയായിരുന്നു. 10 വർഷം മുമ്പാണ് സ്ത്രീയുടെ ഭർത്താവ് മരിക്കുന്നത്. പിന്നീട് ചില്ലറ തൊഴിൽ ചെയ്താണ് സ്ത്രീ ജീവിക്കുന്നത്. സംഭവത്തിന് ശേഷം പ്രതികൾ ഭീഷണിപ്പെടുത്തി ഇരയെ വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. 

ഒക്ടോബർ 8-ന് കടുത്ത വയറുവേദനയെത്തുടർന്ന് ഉനയിലെ സർക്കാർ ആശുപത്രിയിൽ ഇര ചികിത്സ തേടി. ഡോക്ടർമാരോട് സംഭവം വെളിപ്പെടുത്തിയതോടെ മെഡിക്കോ-ലീഗൽ കേസ് രജിസ്റ്റർ ചെയ്യുകയും പൊലിസിനെ വിവരം അറിയിക്കുന്നതും. അതേ ദിവസം നവബന്ധർ മറൈൻ പൊലിസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പ്രതികളെ കണ്ടെത്തുന്നതിനായി വ്യാപകമായി അന്വേഷണം നടത്തി വരുന്നതിനിടെ പൊലീസ് അവരുടെ ട്രോളറുകളെ ട്രാക്ക് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഗിർ സോമനാഥ് എസ്പി ജയ്ദീപ്സിങ് ജഡേജയുടെ അനുമതിയോടെ, ഇൻസ്പെക്ടർ എൻ എൻ റാണ നയിച്ച രണ്ട് ടീമുകളാണ് ഒക്ടോബർ 8 രാത്രി കടലിലേക്ക് പുറപ്പെട്ടത്. 

25 നോട്ടിക്കൽ മൈൽ അകലെ വെച്ച് പ്രതികൾ സഞ്ചരിക്കുന്ന ബോട്ട് പൊലിസ് കണ്ടെത്തി ബോട്ടിനെ തടഞ്ഞു നിർത്തി കസ്റ്റഡിയിലെടുത്തത്. രണ്ട് ബോട്ടുകളിലായാണ് പ്രതികൾ രക്ഷപ്പെട്ടിരുന്നത്. രണ്ട് പേരെ ഒരു ബോട്ടിൽ നിന്നും മൂന്നാമത്തെ പ്രതിയെ മറ്റൊരു ബോട്ടിൽ നിന്നുമാണ് പിടികൂടിയത്. ഉനയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഇന്നലെ റിമാൻഡ് അപേക്ഷ നൽകി, മൂന്ന് ദിവസത്തെ കസ്റ്റഡി അനുവദിച്ചിട്ടുണ്ട്. പ്രതികളുടെ പേരുകൾ ഇതുവരെ പൊലിസ് വെളിപ്പെടുത്തിയിട്ടില്ല.

 

In a dramatic operation, Gujarat Police arrested three suspects in a gangrape case involving a 50-year-old widow in Gir Somnath district. The accused, who fled on fishing trawlers, were lured back using a fake cyclone warning and apprehended 25 nautical miles at sea on October 8, marking a historic first for the police.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാലിയാർ പുഴയിൽ ദുരന്തം: കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു

Kerala
  •  5 days ago
No Image

സാങ്കേതിക തകരാർ: എയർ ഇന്ത്യ സാൻ ഫ്രാൻസിസ്കോ-ഡൽഹി വിമാനം മംഗോളിയയിൽ അടിയന്തരമായി ഇറക്കി

International
  •  5 days ago
No Image

വിഴിഞ്ഞത്ത് യുവതി കിണറ്റിൽ ചാടി മരിച്ചു; രക്ഷിക്കാൻ ശ്രമിച്ച സഹോദരൻ ഗുരുതരാവസ്ഥയിൽ

Kerala
  •  5 days ago
No Image

പേരാമ്പ്ര സംഘർഷം: ഷാഫി പറമ്പിൽ എം.പിക്ക് എതിരായ പൊലിസ് നടപടി; റിപ്പോർട്ട് തേടി ലോക്‌സഭ സെക്രട്ടറിയേറ്റ്

Kerala
  •  5 days ago
No Image

സഊദി അറേബ്യയിൽ ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ചു; രണ്ട് എത്യോപ്യക്കാർ അറസ്റ്റിൽ

Saudi-arabia
  •  5 days ago
No Image

ലോക സാമൂഹിക വികസന ഉച്ചകോടി: ചില പ്രദേശങ്ങളിൽ എല്ലാത്തരം സമുദ്ര ഗതാഗതത്തിനും വിലക്കേർപ്പെടുത്തി ഖത്തർ

qatar
  •  5 days ago
No Image

കോട്ടയത്ത് ബിരിയാണിയിൽ ചത്ത പഴുതാര; ഹോട്ടലിന് 50000 രൂപ, സൊമാറ്റോയ്ക്ക് 25000 രൂപ പിഴ

Kerala
  •  5 days ago
No Image

അപ്പോൾ മാത്രമാണ് റൊണാൾഡോ സന്തോഷത്തോടെ ഫുട്ബോളിൽ നിന്ന് വിരമിക്കുകയെന്ന് നാനി

Football
  •  5 days ago
No Image

ചെറിയ യാത്ര, കുറഞ്ഞ ചിലവ്: 2025ൽ യുഎഇ നിവാസികൾ ഏറ്റവുമധികം സഞ്ചരിച്ച രാജ്യങ്ങൾ അറിയാം

uae
  •  5 days ago
No Image

വിദ്യാർഥി കൺസെഷൻ ഓൺലൈനാകുന്നു; സ്വകാര്യ ബസുകളിലെ തർക്കങ്ങൾക്ക് പരിഹാരം

Kerala
  •  5 days ago