HOME
DETAILS

ഇസ്‌റാഈൽ ബന്ദികളുടെ മോചനം തുടങ്ങി; ഹമാസ് 20 ബന്ദികളെ റെഡ് ക്രോസിന് കൈമാറി

  
Web Desk
October 13, 2025 | 8:15 AM

hostage release started hams firstly released seven to red cross

ഗസ്സ സിറ്റി: രണ്ട് വർഷം പൂർത്തിയാക്കിയ യുദ്ധത്തിനൊടുവിൽ ബന്ദി കൈമാറ്റ നടപടികൾക്ക് തുടക്കമായി. ഹമാസിന്റെ കസ്റ്റഡിയിൽ ജീവനോടെയുള്ള 20 പേരെ ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റിക്ക് (ഐസിആർസി) കൈമാറി. ഇസ്‌റാഈലിലെ ജയിലുകളിൽ നിന്ന് ഏകദേശം 2,000 പേരുടെ മോചനത്തിനായി പലസ്തീനികൾ കാത്തിരിക്കുന്ന ഘട്ടത്തിലാണ് ഹമാസ് സമാധാനത്തിനായുള്ള ആദ്യ ചുവട് വെച്ചത്.  

ഗാസയിലെ യുദ്ധം അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. മിഡിൽ ഈസ്റ്റിലേക്ക് എത്തിയ അദ്ദേഹം ഇന്ന് നാല് മണിക്കൂർ ഇസ്‌റാഈലിൽ ഉണ്ടാകും. അവിടെ പാർലമെന്റിനെ അഭിസംബോധന ചെയ്യുകയും മോചിപ്പിക്കപ്പെട്ട ബന്ദികളെ കാണുകയും ചെയ്യും. പിന്നാലെ, ഇസ്രാഈലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഈജിപ്തിൽ നടക്കുന്ന ഉച്ചകോടിയിൽ ഈജിപ്ത്തിനൊപ്പം സഹ-അധ്യക്ഷത വഹിക്കുകയും ചെയ്യും.

യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഏതാനും നിമിഷങ്ങൾക്ക് മുൻപ് ഇസ്‌റാഈലിൽ എത്തിയതായാണ് വിവരം. ഇസ്‌റാഈൽ ബന്ദികളെ മോചിപ്പിക്കപ്പെട്ടതിന് പിന്നാലെ ഫലസ്തീൻ ബന്ദികളെയും ഇന്ന് തന്നെ മോചിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഇസ്‌റാഈൽ മോചിപ്പിക്കുമെന്ന് പറഞ്ഞ 1,900ലധികം ഫലസ്തീൻ തടവുകാരുടെ പേരുകൾ ഹമാസ് പുറത്തുവിട്ടിട്ടുണ്ട്. റെഡ് ക്രോസ് തന്നെയാകും ഈ മോചനത്തിനും മേൽനോട്ടം വഹിക്കുക. ഫലസ്തീൻ തടവുകാരെ ഗസ്സയിലേക്കോ അധിനിവേശ വെസ്റ്റ് ബാങ്കിലേക്കോ തിരികെ കൊണ്ടുപോകുന്നതിനായി നിരവധി വാഹനങ്ങൾ ഒരുങ്ങി നിൽക്കുന്നുണ്ട്. 

അതേസമയം, വടക്കൻ ഗസ്സയിലെ തങ്ങളുടെ വീടുകളിൽ അവശേഷിക്കുന്ന സ്ഥലങ്ങളിലേക്ക് ഫലസ്തീനികൾ മടങ്ങിവരുന്നത് തുടരുകയാണ്, അത്യാവശ്യമായ മാനുഷിക സഹായം ഒഴുകിയെത്താൻ തുടങ്ങിയിട്ടുണ്ടെന്നാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഭക്ഷണം, മരുന്ന്, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ ലഭ്യത ഇപ്പോഴും വളരെ കുറവാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

ഇതിനിടെ, സ്സയുടെ പുനർനിർമാണം, ഭരണസംവിധാനം തുടങ്ങിയവ ചർച്ച ചെയ്യാൻ ഈജിപ്തിന്റെ അധ്യക്ഷതയിൽ യു.എസ് നേതൃത്വത്തിലുള്ള ഉച്ചകോടി ഇന്ന്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പദ്ധതി വിശദീകരിക്കുകയും മറ്റു രാഷ്ട്രനേതാക്കളുമായി ചർച്ച ചെയ്ത് തീരുമാനം കൈക്കൊള്ളുകയും ചെയ്യും. 20ലേറെ രാജ്യങ്ങളിലെ നേതാക്കളാണ് ഉച്ചകോടിയിൽ പങ്കെടുക്കുക. ഇന്ത്യയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രംപ് ക്ഷണിച്ചെങ്കിലും പകരം പ്രതിനിധിയെ അയക്കും.

ഈജിപ്തിലെ തെക്കൻ സിനായ് പ്രവിശ്യയിലെ ചരിത്ര നഗരമായ ഷറം അൽ ഷെയ്ഖിലാണ് ഉച്ചകോടി. ഇസ്‌റാഈൽ  ഹമാസ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെയാണ് ഉച്ചകോടി. ഇന്നാണ് ഹമാസ് ബന്ദികളെ വിട്ടയക്കേണ്ട അവസാന സമയം. പ്രാദേശികസമയം ഉച്ചയ്ക്ക് 12ന് ബന്ദികളെ വിട്ടയക്കണമെന്നാണ് വെടിനിർത്തൽ ഉടമ്പടിയിലെ വ്യവസ്ഥ. ഗസ്സ ചർച്ചകളിലെ പ്രധാന മധ്യസ്ഥരാണ് ഈജിപ്തും ഖത്തറും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  3 days ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  3 days ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  3 days ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  3 days ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  3 days ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  3 days ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  3 days ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  3 days ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  3 days ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  3 days ago