HOME
DETAILS

കുരവയിട്ടും കൈമുട്ടിയും പ്രിയപ്പെട്ടവരെ വരവേറ്റ് ഗസ്സക്കാര്‍; പലരും തിരിച്ചെത്തുന്നത് പതിറ്റാണ്ടുകള്‍ക്ക് ശേഷം

  
Web Desk
October 13, 2025 | 12:33 PM

warm welcome with folded hands and open hearts GAZA expats return home after decades

ചരിത്രം നമുക്ക് പറഞ്ഞു തന്ന അതിമനോഹരമായ ഒരു വരവേല്‍പിന്റെ കഥയുണ്ട്. പ്രവാചകന്‍ മദീനയിലേക്ക് അണയുന്ന അതിവൈകാരികമായ നിമിഷങ്ങളുടെ കഥ. കൈമുട്ടിയും പാട്ടുപാടിയും പെണ്ണുങ്ങളും കുട്ടികളുമടങ്ങുന്ന ജനക്കൂട്ടം അവരെ വരവേറ്റ കഥ. ത്വലഅല്‍ ബദ്‌റു അലൈനാ....എന്ന ഈരടികള്‍ ആ അന്തരീക്ഷമാകെ ഒഴുകി നടന്ന കഥ...അതിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഇന്ന് ഗസ്സയിലെ അവസ്ഥ. ഇസ്‌റാഈല്‍ കൊടുഭീകരരുടെ തടവറയില്‍ നിന്ന് മോചിതരായി തങ്ങളിലേക്കണയുന്ന പ്രിയപ്പെട്ടവര്‍ക്കായി ഗസ്സ ഇന്ന് കുരവയിട്ടു. പാട്ടുപാടി. കൈ മുട്ടി. ആഹ്ലാദാരവങ്ങള്‍ മുഴക്കി. സന്തോഷക്കണ്ണീര്‍ വാര്‍ത്തു.

ഗസ്സ മുഴുവന്‍ പ്രിയപ്പെട്ടവരെ വരവേല്‍ക്കാന്‍ ഒന്നിച്ചു കൂടിയിരുന്നു. ആബാലവൃദ്ധം ജനങ്ങള്‍. ശരിക്കും ഒരു പെരുന്നാള്‍രാവിന്റെ പൊലിവായിരുന്നു ഇന്ന് ഗസ്സക്ക്. ഇസ്‌റാഈലിന്റെ വംശഹത്യാ ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്ന് വിശ്വസിച്ച തന്റെ രണ്ട് മക്കള്‍ മടങ്ങി വരുന്നു എന്നറിഞ്ഞ് കണ്ണീര്‍വാര്‍ത്ത് ആഘോഷങ്ങളുടെ ഭാഗമായ ഒരു ഉമ്മയുടെ വീഡിയോ ഖുദ്‌സ് നെറ്റ് വര്‍ക്ക് പങ്കുവെക്കുന്നു. 

പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ് അവരില്‍ പലരും തിരികെയെത്തുന്നത്. തങ്ങളില്‍ നിന്ന് പോകുമ്പോള്‍ കൗമാരക്കാരായിരുന്നവര്‍ ഇന്ന് യൗവ്വനവും കടന്ന് മധ്യവയസ്സിലവേക്ക് കാലുവെച്ചിരിക്കുന്നു. ചുറുചുറുക്കോടെ ഓടി നടക്കേണ്ടവര്‍ കവിളോട്ടി എല്ലുന്തി  നടക്കാന്‍ പോലും പരസഹായം ആവശ്യമുള്ള വിധം അവശരായിരിക്കുന്നു. 

ചുരുണ്ട ചെമ്പന്‍ മുടിയും തിളങ്ങുന്ന കണ്ണുകളും ള്ള മനോഹരമായ ചിരിയുമുള്ള ഏഴുവയസ്സുകാരന്‍ യൂസുഫ്. അവന്റെ ഉപ്പ ഡോ. മുഹമ്മദ് ഹമീദ് അബു മൂസ ഇന്ന മോചിതനായവരിലുണ്ട്. യൂസുഫ് പക്ഷേ ഉപ്പ വരാന്‍ കാത്തു നില്‍ക്കാതെ സുവര്‍ക്കത്തിലേക്ക് യാത്രയായിരുന്നു. ഇസ്‌റാഈല്‍ കൊന്നു കളഞ്ഞതാണ് അവനെ. ഖാന്‍യ.ൂനിസിലെ അല്‍ നാസര്‍ ആശുപത്രിയില്‍ വെച്ചാണ് അവന്റെ ഉപ്പയെ ഇസ്‌റാഈല്‍ കസ്റ്റഡിയിലെടുക്കുന്നത്. 22 വര്‍ഷത്തിന് ശേഷമാണ് താരിഖ് ബര്‍ഗൂതി ജന്മനാട്ടില്‍ തിരിച്ചെത്തുന്നത്. 20 വര്‍ഷമായി ഈ ഒരു നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. ദൈവത്തിന് സ്തുതി. ഇതെനിക്ക് പുചതുജീവിതമാണ്- മോചിതനായ ഒരു ചെറുപ്പക്കാരന്റെ വാക്കുകളാണിത്. അത്രമേല്‍ അഭിമാനത്തോടയാണ് ഞങ്ങളുടെ ഈ മോചനം. ഗസ്സയുടെ പോരാട്ടത്തിന്റെ ഫലം. മറ്റൊരാള്‍ പറയുന്നു. മോചനം ഉറപ്പിച്ചതിന് പിന്നാലെ നാലു ദിവസം മുമ്പ് ഞങ്ങളെ ജയിലില്‍ നിന്ന് മാറ്റിയിരുന്നു. അന്ന് മുതല്‍ നിര്‍ത്താത്ത പീഡനമാണ്. മോചിപ്പിക്കും മുമ്പ് പരമാവധി അവര്‍ ഞങ്ങളെ ദ്രോഹിച്ചു- അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

16 വര്‍ഷത്തിന് ശേഷമാണ് നബീല്‍ അബൂ ഹൈദര്‍ തന്റെ കുടുംബത്തെ കാണുന്നത്. അങ്ങേ അറ്റം വൈകരാകമായിരുന്നു അവരുടെ കൂടിച്ചേരല്‍.   ഫലസ്തീന്‍ പ്രതിരോധം മധ്യസ്ഥത വഹിക്കുന്ന ബന്ദി മോചന കരാറിലൂടെ ഖസ്സാം കമാന്‍ഡര്‍ മഹ്‌മൂദ് ഇസ്സയും ഇന്ന് മോചിതമാകുന്നുണ്ട്. 33 വര്‍ഷത്തെ അധിനിവേശ തടങ്കല്‍ പാളയത്തിലെ നരക ജീവിതം,  അതില്‍ തുടര്‍ച്ചയായ 13 വര്‍ഷത്തെ ഏകാന്ത പീഡനവും കടന്നാണ് അദ്ദേഹം തിരികെയെത്തുന്നത്. 

കരാറിന്റെ ഭാഗമായി 1700ലേറെ തടവുകാരെയാണ് ഇസ്‌റാഈല്‍ ഇന്ന് വിട്ടയച്ചത്. ഇതില്‍ മിക്കവരും കുറ്റപത്രം പോലും സമര്‍പ്പിക്കാതെ വര്‍ഷങ്ങളായി ഇസ്രായേല്‍ തടങ്കലിലിട്ടവരാണ്. ഇസ്‌റാഈല്‍ കോടതി ജീവപര്യന്തം വിധിച്ച 250 പേരും ഇതില്‍ ഉള്‍പ്പെടും. അതേസമയം, വര്‍ഷങ്ങളായി ഇസ്രായേല്‍ തടങ്കലില്‍ ക?ഴിയുന്ന ഫലസ്തീന്‍ നേതാവ് മര്‍വാന്‍ ബര്‍ഗൂത്തിയെ ഇസ്രായേല്‍ വിട്ടയക്കില്ല.

ജീവനോടെയുള്ള 20 ബന്ദികളെയാണ് ഹമാസ് ഇസ്‌റാഈലിന് ഇന്ന് കൈമാറിയത്. ഇവരെ ആദ്യം റെഡ് ക്രോസിന് കൈമാറുകയാണ് ചെയ്തത്. തുടര്‍ന്ന് ഇവരെ ഗസ്സയിലെ ഇസ്രായേലി സൈനിക താവളത്തില്‍ കൊണ്ടുപോയി പ്രാഥമിക വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പിന്നീടാണ് ഇസ്‌റാഈലിലേക്ക് കൊണ്ടുപോവുന്നത്. ബന്ദികള്‍ പൂര്‍ണ ആരോഗ്യവാന്‍മാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുസ്‌ലിംകളെ പ്രീണിപ്പിക്കാന്‍ വന്ദേമാതരത്തില്‍ നിന്ന് ദുര്‍ഗാദേവിയെ സ്തുതിക്കുന്ന വരികള്‍ വെട്ടി മാറ്റി, നെഹ്‌റു ഹിന്ദു വിരോധി' പ്രഥമ പ്രധാനമന്ത്രിക്കെതിരെ ആരോപണവുമായി വീണ്ടും ബി.ജെ.പി

National
  •  3 days ago
No Image

2026 ലെ യുഎഇയിലെ പൊതു അവധി ദിനങ്ങളെ സംബന്ധിച്ചറിയാം; താമസക്കാർക്ക് നീണ്ട വാരാന്ത്യങ്ങൾ പ്രതീക്ഷിക്കാം

uae
  •  3 days ago
No Image

കടബാധ്യത: മകന്റെ ചോറൂണ് ദിവസം യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  3 days ago
No Image

അൽ ഐനിൽ ആറ് വയസ്സുകാരൻ വീട്ടിലെ വാട്ടർ ടാങ്കിൽ മുങ്ങിമരിച്ചു

uae
  •  3 days ago
No Image

പോർച്ചുഗീസ് താരം ജോട്ടയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാതിരുന്നത് ഇക്കാരണത്താൽ: ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  3 days ago
No Image

'നിങ്ങള്‍ക്ക് കുറ്റബോധത്തിന്റെ ആവശ്യമില്ല, അത് നിങ്ങളുടെ മകന്റെ പിഴവല്ല' അഹമദാബാദ് വിമാനദുരന്തത്തില്‍ പൈലറ്റിന്റെ പിതാവിനോട് സുപ്രിം കോടതി; വിദേശ മാധ്യമ റിപ്പോര്‍ട്ടിന് രൂക്ഷവിമര്‍ശനം

National
  •  3 days ago
No Image

ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; നവംബര്‍ 13 ന് സമ്പൂര്‍ണ പണിമുടക്ക്, അത്യാഹിത സേവനങ്ങള്‍ മാത്രം പ്രവര്‍ത്തിക്കും

Kerala
  •  3 days ago
No Image

'നിനക്ക് ബ്രാഹ്‌മണരെ പോലെ സംസ്‌കൃതം പഠിക്കാനാവില്ല' ഡീനിനെതിരെ ജാതിവിവേചന പരാതിയുമായി കേരള സർവ്വകലാശാല പി.എച്ച്ഡി വിദ്യാർഥി; പിഎച്ച്ഡി തടഞ്ഞുവെച്ചതായും പരാതി 

Kerala
  •  3 days ago
No Image

ഒരു തലമുറയിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന താരമാണ് അവൻ: ഓസ്‌ട്രേലിയൻ ഇതിഹാസം സ്റ്റീവ് വോ

Cricket
  •  3 days ago
No Image

100 കോടിയുടെ ക്രമക്കേട്: സി.പി.എമ്മിന് കുരുക്കായി നേമം സര്‍വീസ് സഹകരണ ബാങ്കില്‍ ഇ.ഡി റെയ്ഡ്

Kerala
  •  3 days ago