മിഡിൽ ഈസ്റ്റിലെ ആദ്യ 6G പരീക്ഷണം വിജയം; സെക്കന്റിൽ 145 ജിബി വേഗതയുമായി റെക്കോർഡ് നേട്ടം
അബൂദബി: മിഡിൽ ഈസ്റ്റിലെ ആദ്യത്തെ 6G ടെറാഹെർട്സ് (THz) പരീക്ഷണം വിജയകരം. യുഎഇയിലെ ഇ& കമ്പനിയും ന്യൂയോർക്ക് യൂണിവേഴ്സിറ്റി (NYU) അബൂദബിയും സംയുക്തമായാണ് 6G പരീക്ഷണം നടത്തിയത്. സെക്കൻഡിൽ 145 ജിഗാബൈറ്റ്സ് (Gbps) ത്രൂപുട്ട് നേടിയ പരീക്ഷണം, യുഎഇയിലെ ഇന്റർനെറ്റ് കണക്റ്റിവിറ്റി വികസനത്തിലെ നിർണായക നാഴികക്കല്ലായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹോളോഗ്രാഫിക് ടെലിപ്രസൻസ്, എക്സ്റ്റെൻഡഡ് റിയാലിറ്റി (XR), ടെറാബിറ്റ്-ക്ലാസ് ബാക്ക്ഹോൾ, ഡിജിറ്റൽ ട്വിൻസ് തുടങ്ങിയ അടുത്ത തലമുറ ആപ്ലിക്കേഷനുകൾക്ക് വഴിയൊരുക്കുന്നതിലൂടെ, ഈ പൈലറ്റ് THz ഫ്രീക്വൻസികളുടെ അൾട്രാ-ഹൈ-കപ്പാസിറ്റി, ലോ-ലേറ്റൻസി ലിങ്കുകളുടെ സാധ്യതകൾ വർധിപ്പിക്കും. വയർലെസ് സാങ്കേതികവിദ്യയിലെ ആഗോള നവീകരണത്തിന് നേതൃത്വം വഹിക്കാനുള്ള യുഎഇയുടെ ലക്ഷ്യങ്ങൾക്ക് പുതിയ നേട്ടം വലിയ ആത്മവിശ്വാസം നൽകും.
"ഈ നേട്ടം വ്യവസായത്തിനും യുഎഇക്കും ഒരു വഴിത്തിരിവാകും. കണക്റ്റിവിറ്റിയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ അക്കാദമിക്-വ്യവസായ സഹകരണത്തിന്റെ പ്രാധാന്യം ഇത് വ്യക്തമാക്കുന്നു." ഇ& യുഎഇയിലെ ആക്ടിംഗ് ചീഫ് ടെക്നോളജി ആൻഡ് ഇൻഫർമേഷൻ ഓഫീസർ മർവാൻ ബിൻ ഷേക്കർ പറഞ്ഞു.
യുഎഇയുടെ ഡിജിറ്റൽ പരിവർത്തന ശ്രമങ്ങളുടെ ഭാഗമായുള്ള ഈ പരീക്ഷണം 6G യുഗത്തിലേക്കുള്ള ചുവടുവെപ്പാകും. മേഖലയിലെ സാങ്കേതിക മേഖലയെ പുതിയ ഉയരങ്ങളിലേക്ക് ഉയർത്താൻ ഇതിന് കഴിയുമെന്ന് നിരവധി വിദഗ്ധർ പ്രതീക്ഷ പ്രകടിപ്പിച്ചു.
the middle east's first 6g experiment has achieved a record speed of 145 gbps, marking a significant milestone in the region's telecommunications development.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."