കുടിവെള്ളത്തിന് വെട്ടിപ്പൊളിച്ച 25,534.21 കിലോമീറ്റർ റോഡുകൾ തകർന്നുകിടക്കുന്ന; പുനരുദ്ധാരണം നടത്തിയത് 12670.23 കിലോമീറ്റർ റോഡ് മാത്രം
മലപ്പുറം: ജൽജീവൻ മിഷനുവേണ്ടി കുഴിച്ച 25,534.21കിലോമീറ്റർ ഗ്രാമീണ റോഡുകൾ തകർന്നുതന്നെ. ഈ കുഴികളിൽ വീണ് അപകടങ്ങൾ തുടർക്കഥയാവുകയാണ്. 2020ലാണ് ജൽ ജീവൻ മിഷൻ പദ്ധതി ആരംഭിച്ചത്. 2024ൽ പൂർത്തിയാക്കുമെന്നാണ് അറിയിച്ചിരുന്നത്. പിന്നീട് 2026ലേക്ക് മാറ്റിയെങ്കിലും കാലാവധി 2028ൽ പൂർത്തിയാക്കാനാണ് ശ്രമം.
ഗ്രാമീണ മേഖലയിലേക്ക് കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. ഇതിനായി റോഡുകൾ വെട്ടിപ്പൊളിച്ച് പൈപ്പുകൾ സ്ഥാപിച്ചു. എന്നാൽ പുനരുദ്ധാരണത്തിന് ഫണ്ടില്ലാതായതോടെ തദ്ദേശ സ്ഥാപനങ്ങളും വെട്ടിലായി. തദ്ദേശ തെരഞ്ഞെടുപ്പ് പടി വാതിൽക്കൽ എത്തിയതോടെ റോഡ് പുനരുദ്ധാരണം തന്നെയാണ് മിക്കയിടത്തും പ്രധാന വിഷയം. തദ്ദേശ സ്ഥാപനങ്ങളാണ് ഇവ ഏറ്റെടുക്കേണ്ടത്.
ജൽജീവൻ മിഷൻ കുടിവെള്ളമെത്തിക്കുക എന്നത് മാത്രമാണ് ലക്ഷ്യമിടുന്നത്. 69.82 ലക്ഷം വീടുകൾ ലക്ഷ്യംവച്ച പദ്ധതിയിൽ 38.62 ലക്ഷം വീടുകളിൽ വെള്ളമെത്തിച്ചിട്ടുണ്ട്. ഇതുവരെ 5610.30 കോടി രൂപ കേന്ദ്രവിഹിതവും 6033.29 കോടി സംസ്ഥാന വിഹിതവുമായി 11643.59 കോടിയാണ് ചെലവിട്ടത്. 14 ജില്ലകളിലായി ആകെ 38204.44 കിലോമീറ്റർ റോഡാണ് വെട്ടിപ്പൊളിച്ചത്. ഇതിൽ പുനരുദ്ധാരണം നടത്തിയത് 12670.23 കിലോമീറ്റർ മാത്രമാണ്. 25,534.21 കിലോമീറ്റർ ഗ്രാമീണ റോഡുകൾ ഇപ്പോഴും പൂർണ സ്ഥിതിയിലാക്കാനായിട്ടില്ല. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റോഡുകൾ കൂടുതൽ കുഴിച്ചത്.
വെട്ടിപ്പൊളിച്ച റോഡ്, പുനരുദ്ധാരണം നടത്തിയത്
തിരുവനന്തപുരം-2816.53, 426.21
കൊല്ലം-1996.72, 838.31
പത്തനംതിട്ട -1483.92,667.36
കോട്ടയം- 2410.91,996.90
ആലപ്പുഴ- 1565.64, 577.91
ഇടുക്കി-1345.53, 1099.31
എറണാകുളം-2437.65,956.38
തൃശൂർ- 4064.49, 681.74
പാലക്കാട്- 5031.10, 965.52
മലപ്പുറം-6027.54, 1472.0
കോഴിക്കോട് - 4203.36,1106.81
വയനാട്- 598.85 ,270.98
കണ്ണൂർ- 2805.72,1418.70
കാസർക്കോട് - 1416.48 1192.05
ആകെ - 38204.44,12670.23
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."