HOME
DETAILS

ആര്‍എസ്എസ് ശാഖയിലെ പീഡനം; പ്രതിയായ നിതീഷ് മുരളീധരനെതിരെ കേസെടുത്ത് പൊലിസ്

  
Web Desk
October 17, 2025 | 4:17 PM

police register case against rss leader nithish muraleedharan in ananthu aji case

തിരുവനന്തപുരം: ആര്‍എസ്എസ് ശാഖയില്‍ പീഡനത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ നിതീഷ് മുരളീധരനെതിരെ കേസെടുത്ത് പൊലിസ്. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനാണ് തമ്പാനൂര്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസിന്റെ അന്വേഷണം പൊന്‍കുന്നം പൊലിസിന് കൈമാറിയിട്ടുണ്ട്. 

നാല് വയസുമുതല്‍ നിരന്തര പീഡനത്തിന് താന്‍ ഇരയായതായി ആത്മഹത്യ ചെയ്ത അനന്തു അജി വെളിപ്പെടുത്തിയിരുന്നു. ആര്‍എസ്എസ് ശാഖകളില്‍ വെച്ച് പീഡനത്തിനും ക്രൂര മര്‍ദ്ദനത്തിനും ഇരയായെന്നാണ് യുവാവിന്റെ മരണമൊഴി. ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് ഷെഡ്യൂള്‍ ചെയ്ത് വെച്ച ഇന്‍സ്റ്റഗ്രാം വീഡിയോയിലാണ് യുവാവ് പ്രതിയുടെ വെളിപ്പെടുത്തിയത്. കണ്ണന്‍ ചേട്ടന്‍ എന്ന് എന്ന് വിളിപ്പേരുള്ള, ആര്‍എസ്എസുകാര്‍ക്കിടയില്‍ NM എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നിതീഷ് മുരളീധനരനാണ് കേസിലെ പ്രതി.

കഴിഞ്ഞ ദിവസമാണ് കോട്ടയം പൊൻകുന്ന് വഞ്ചിമല ചാമക്കാലായിൽ അനന്തു അജിയെ തിരുവനന്തപുരത്തെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാലു വയസുമുതൽ പരിസരവാസിയായ ആർഎസ്എസുകാരനിൽ നിന്ന് നിരന്തര ലൈംഗികാതിക്രമത്തിന് വിധേയനായതായി അനന്തു തന്റെ ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ആർഎസ്എസ് ശാഖയിൽ നിന്നടക്കം ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നും, ഒരിക്കലും ഒരു ആർഎസ്എസുകാരനുമായും നിങ്ങൾ സൗഹൃദത്തിലാവരുതെന്നും അനന്തു വെളിപ്പെടുത്തിയിരുന്നു. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ഗുരുതര വെളിപ്പെടുത്തൽ നടത്തിയത്. 

ആർഎസ്എസുകാരിൽ നിന്നേറ്റ അതിക്രമം വിഷാദ രോഗത്തിലേക്ക് അടക്കം നയിച്ചുവെന്നുമാണ് കുറിപ്പിലുള്ളത്. കഴിഞ്ഞ 15 വർഷമായി തെറാപ്പി എടുക്കുന്നുണ്ടെന്നും പല തവണ ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നു. സജീവ ആർ.എസ്.എസ് പ്രവർത്തകനാണ് തന്നെ ലൈംഗികമായി ഉപദ്രവിച്ചതെന്നും ആർ.എസ്.എസ് ക്യാമ്പിൽ വെച്ച് ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കുന്നത് പതിവാണെന്നും യുവാവ് പറയുന്നു. ഇംഗ്ലീഷിലും മലയാളത്തിലും മംഗ്ലീഷിലുമായാണ് കുറിപ്പ് എഴുതിയത്. പിന്നാലെ പേരുവെളിപ്പെടുത്തി വീഡിയോയും അപ്ലോഡ് ചെയ്യുകയായിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുർമന്ത്രവാദം: യുവതിയെ മദ്യം നൽകി പീഡിപ്പിച്ചു, വായിൽ ഭസ്മം കുത്തിനിറച്ചു; ഭർത്താവും പിതാവുമടക്കം മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  3 days ago
No Image

ഫ്രീലാൻസ് വിസ അനുവദിക്കുന്നത് നിർത്തിവെച്ചിട്ടില്ല; ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക: GDRFA

uae
  •  3 days ago
No Image

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: മുഖ്യപ്രതി മുംബൈയിൽ പിടിയിൽ

Kerala
  •  3 days ago
No Image

ഓസ്ട്രേലിയൻ വിങ്‌ഗർ റയാൻ വില്യംസ് ഇന്ത്യൻ ഫുട്‌ബോൾ ടീമിലേക്ക്; നേപ്പാളി ഡിഫെൻഡർ അബ്നീത് ഭാർതിയും പരിശീലന ക്യാമ്പിൽ

Football
  •  3 days ago
No Image

കോഴിക്കോട് കസ്റ്റഡിയിലെടുത്ത പ്രതി പൊലിസ് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെട്ടു; തിരച്ചിൽ ഊർജിതം

Kerala
  •  3 days ago
No Image

വയനാട് മീനങ്ങാടിയിൽ മോഷണം: 12 പവനും 50,000 രൂപയും കവർന്നു

Kerala
  •  3 days ago
No Image

സ്വർണപ്പാളി വിവാദത്തിനിടെ ദേവസ്വം ബോർഡ് പ്രസിഡന്റാകാൻ കെ. ജയകുമാർ ഐഎഎസ്; അന്തിമ തീരുമാനം നാളെ

Kerala
  •  3 days ago
No Image

തൃശൂരിൽ ജ്വല്ലറിക്കു മുമ്പിൽ സംശയാസ്പദമായ രീതിയിൽ കണ്ടതോടെ ചോദ്യം ചെയ്തു; പിന്നാലെ തെളിഞ്ഞത് വൻ മോഷണങ്ങൾ; യുവതികൾ അറസ്റ്റിൽ

Kerala
  •  3 days ago
No Image

ആശാരിപ്പണിക്കെത്തി; ജോലിക്കിടെ വീട്ടിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം, പ്രതി പിടിയിൽ

crime
  •  3 days ago
No Image

മിന്നൽ രക്ഷാദൗത്യവുമായി ഒമാൻ വ്യോമസേന: ജർമ്മൻ പൗരനെ കപ്പലിൽ നിന്ന് എയർലിഫ്റ്റ് ചെയ്തു

latest
  •  3 days ago