ചരിത്രത്തിലേക്കുള്ള ദൂരം വെറും 25 റൺസ്; അഡലെയ്ഡ് കീഴടക്കാനൊരുങ്ങി വിരാട്
ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിന മത്സരം ഒക്ടോബർ 23നാണ് നടക്കുന്നത്. അഡലെയ്ഡിലെ ഓവലിലാണ് മത്സരം നടക്കുന്നത്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഗില്ലും സംഘവും രണ്ടാം മത്സരത്തിൽ വിജയം മാത്രം ലക്ഷ്യം വെച്ചായിരിക്കും കളത്തിൽ ഇറങ്ങുക. രണ്ടാം മത്സരം വിജയിച്ചാൽ ഓസ്ട്രേലിയക്ക് പരമ്പര വിജയം ഉറപ്പാൻ സാധിക്കും.
ഈ മത്സരത്തിൽ വിരാട് കോഹ്‌ലിക്ക് ഒരു വമ്പൻ റെക്കോർഡ് കൈവരിക്കാനും അവസരമുണ്ട്. അഡലെയ്ഡിൽ ഇന്റർനാഷണൽ ക്രിക്കറ്റിൽ 1000 റൺസ് നേടുന്ന ആദ്യ സന്ദർശക ബാറ്റർ എന്ന നേട്ടത്തിലേക്കാണ് കോഹ്‌ലി കണ്ണുവെക്കുന്നത്. ഇതിനായി കോഹ്‌ലിക്ക് വേണ്ടത് വെറും 25 റൺസ് മാത്രമാണ് വേണ്ടത്. ഇതുവരെ അഡലെയ്ഡിൽ 17 ഇന്നിംഗ്‌സുകളിൽ നിന്നും 975 റൺസാണ് കോഹ്‌ലി നേടിയത്. 65 എന്ന മികച്ച ശരാശരിയിലാണ് അഡലെയ്ഡിൽ കോഹ്‌ലി ബാറ്റ് വീശിയത്. 15 ഇന്നിംഗ്‌സുകളിൽ നിന്നും 940 റൺസ് നേടിയ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രെയാൻ ലാറയാണ് രണ്ടാം സ്ഥാനത്തുള്ളത്.
അതേസമയം ആദ്യ ഏകദിനത്തിൽ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കോഹ്‌ലി നടത്തിയത്. മത്സരത്തിൽ എട്ടു പന്തുകൾ നേരിട്ട കോഹ്‌ലി റൺസ് ഒന്നും നേടാതെയാണ് മടങ്ങിയത്. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ കൂപ്പർ കൊണോലിക്ക് ക്യാച്ച് നൽകിയാണ് താരം പുറത്തായത്.
ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ആദ്യമായാണ് വിരാട് ഇന്ത്യക്കായി കളിക്കാൻ ഇറങ്ങിയിരുന്നത്. നീണ്ട മാസങ്ങൾക്ക് ശേഷം വീണ്ടും ഇന്ത്യൻ കുപ്പായത്തിൽ കോഹ്‌ലി തിരിച്ചെത്തിയപ്പോൾ മിന്നും പ്രകടനം പുറത്തെടുക്കുമെന്ന ആരാധകരുടെ എല്ലാ പ്രതീക്ഷകൾക്കും മങ്ങലേൽപ്പിച്ചു കൊണ്ടായിരുന്നു കോഹ്‌ലി മടങ്ങിയത്.
ആദ്യ ഏകദിനത്തിൽ ഏഴു വിക്കറ്റുകളുടെ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. മഴ തടസ്സപ്പെടുത്തിയ മത്സരം 26 ഓവറുകളാക്കി ചുരുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 26 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 136 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയ 21. 1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു.
The second ODI between India and Australia will be played on October 23. The match will be played at the Overground in Adelaide. Virat Kohli also has a chance to achieve a huge record in this match. Kohli is eyeing the feat of becoming the first visiting batsman to score 1000 runs in international cricket in Adelaide.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."