യുഎഇയിൽ കനത്ത മഴ; നിറഞ്ഞൊഴുകി വാദികളും റോഡുകളും
ദുബൈ: യുഎഇയുടെ പല ഭാഗങ്ങളിലും ഇന്ന് കനത്ത മഴ പെയതു. നിർത്താതെ പെയ്ത മഴയിൽ പർവത റോഡുകളും വാദികളും (നദീതടങ്ങൾ) നിറഞ്ഞൊഴുകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. റോഡുകളിൽ ചെളിവെള്ളം കുതിച്ചൊഴുകുന്ന കാഴ്ച, വർഷം മുഴുവൻ വണ്ടികൾ ഓടുന്ന പാതകളാണ് ഇതെന്ന് വിശ്വസിക്കാൻ പ്രയാസമുള്ള അവസ്ഥയുണ്ടാക്കി.
കാലാവസ്ഥാ മുന്നറിയിപ്പ്
ചൊവ്വാഴ്ച മുതൽ രാജ്യത്തിന്റെ കിഴക്കൻ, തെക്കുകിഴക്കൻ ഭാഗങ്ങളിൽ മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു. ഇക്കാലയളവിൽ ശക്തമായ മഴ ലഭിക്കുമെന്ന് യുഎഇയിലെ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഔദ്യോഗികമായി ശൈത്യകാലം ആരംഭിക്കുന്നതിന് മാസങ്ങൾ മുൻപേ തന്നെ, കഴിഞ്ഞ കുറച്ച് ആഴ്ചകളായി യുഎഇയിൽ മഴയും തണുത്ത താപനിലയും കൊണ്ടുവന്ന ന്യൂനമർദ്ദം ഇപ്പോഴും തുടരുകയാണ്.
മഴ ശക്തമാകുമ്പോൾ പാറക്കെട്ടുകളിൽ നിന്നും പാറകളിൽ നിന്നും വെള്ളം ഒഴുകിയിറങ്ങി ചെറിയ വെള്ളച്ചാട്ടങ്ങൾ രൂപപ്പെടുകയും, വെള്ളം കെട്ടിനിൽക്കുന്ന കുളങ്ങളായി മാറുകയും ചെയ്യുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ, മലയിടിച്ചിലുകൾക്കും പാറ താഴേക്ക് ഉരുണ്ടു വീഴാനും സാധ്യതയുണ്ട്.
അധികൃതരുടെ മുന്നറിയിപ്പ്
അസ്ഥിരമായ കാലാവസ്ഥയിൽ പർവതപ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കും കാൽനടയാത്രക്കാർക്കും യുഎഇ അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി. ഈ സാഹചര്യം സ്വത്ത് നാശത്തിനും പരുക്കുകൾക്കും ജീവഹാനിക്കും വരെ കാരണമായേക്കാം എന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.
heavy downpours battered uae's eastern areas like fujairah and masafi on october 19, 2025, causing wadis to overflow, scenic waterfalls to form, and rockfalls to block mountain roads, prompting warnings to avoid low-lying zones and drive cautiously. the national centre of meteorology issued alerts for flash floods and hazards, while earlier october storms in al ain and dubai also led to road inundation and reduced visibility. residents urged to stay safe as unstable weather persists in the gulf.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."