ശബരിമല സ്വർണ കൊള്ളയിൽ തിരുവിതാംകൂറിന്റെ മിനുട്സ് ബുക്ക് പിടിച്ചെടുക്കാൻ ഹൈക്കോടതിയുടെ നിർദേശം
കൊച്ചി: ശബരിമല സ്വർണ കൊള്ളയിൽ തിരുവിതാംകൂറിന്റെ മിനുട്സ് ബുക്ക് പിടിച്ചെടുക്കാൻ നിർദേശം നൽകി ഹൈക്കോടതി. സംഭവത്തിന്റെ കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കാക്കിയാണ് ഹൈക്കോടതിയുടെ നിർദേശം. മിനുട്സ് ബുക്ക് പകർപ്പ് ഹൈക്കോടതി രജിസ്റ്റാർ ജനറലിനും കൈമാറണമെന്നും ഹൈക്കോടതി നിർദേശിച്ചു.
മഹസറിൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താതിരുന്നതിന്റെ ഉത്തരവാദിത്വം ദേവസ്വം ഉദ്യോഗസ്ഥർക്കാണെന്നും കോടതി വ്യക്തമാക്കി. ദ്വാരക ശില്പങ്ങൾ പോറ്റിക്ക് കൈമാറാൻ ദേവസ്വം ബോർഡ് ബോധപൂർവം ശ്രമിച്ചെന്നും ദേവസ്വം മാന്വൽ ലംഘിക്കപ്പെട്ടുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ശബരിമല സ്വർണ കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനെയും ദേവസ്വം കമ്മീഷണറുടെയും നടപടികൾ സംശയകരമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് അനുകൂലമായി 2019ലെ ബോർഡ് പ്രസിഡന്റ് നിലപാട് എടുത്തത് നിസാരമായി കാണാനാവില്ലെന്നും ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."