7,000-ത്തിലധികം ട്രാഫിക് പിഴകൾ റദ്ദാക്കി ഷാർജ പൊലിസ്; നൂറുകണക്കിന് വാഹന ഉടമകൾക്ക് ആശ്വാസം
ഷാർജ: 10 വർഷത്തിലധികം പഴക്കമുള്ള 7,000-ത്തിലധികം ട്രാഫിക് നിയമലംഘനങ്ങൾ റദ്ദാക്കി ഷാർജ പൊലിസ്. നടപടി നൂറുകണക്കിന് വാഹന ഉടമകൾക്ക് വലിയ ആശ്വാസമായി. ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ തീരുമാനപ്രകാരമാണ് നടപടി. സമൂഹത്തിൽ സ്ഥിരത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഇതു നടപ്പിലാക്കിയത്.
സർക്കാർ തീരുമാനം വഴി ഇതുവരെ 284 പേർക്ക് പ്രയോജനം ലഭിച്ചു. നിയമങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് അപേക്ഷകർ പിഴ റദ്ദാക്കാനായി 1,000 ദിർഹം ഫീസ് നൽകണം.
എന്നാൽ, വാഹന ഉടമ മരിക്കുക, കുറഞ്ഞത് 10 വർഷത്തേക്ക് രാജ്യം വിട്ടുപോകുക, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ ഉടമകളെ ബന്ധപ്പെടാൻ കഴിയാതിരിക്കുക തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളിൽ ഫീസ് നൽകേണ്ടതില്ല. യോഗ്യരായ ആളുകൾക്ക് ട്രാഫിക്, ലൈസൻസിംഗ് സേവന കേന്ദ്രങ്ങൾ സന്ദർശിച്ച് ഈ ആനുകൂല്യം നേടാവുന്നതാണ്.
മറ്റ് ഇളവുകൾ
നിലവിലെ ഗതാഗത നിയമലംഘനങ്ങളിൽ ഇളവുകൾ നൽകാനുള്ള എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ തീരുമാനവും ഷാർജ പൊലിസ് ഡ്രൈവർമാരെ ഓർമ്മിപ്പിച്ചു.
നിയമലംഘനം നടന്ന തീയതി മുതൽ 60 ദിവസത്തിനുള്ളിൽ പണമടച്ചാൽ, പിഴ, തടങ്കൽ കാലയളവ്, വാഹനം പിടിച്ചെടുക്കൽ ഫീസ് എന്നിവയിൽ 35 ശതമാനം കിഴിവ് ലഭിക്കും. 60 ദിവസത്തിന് ശേഷവും ഒരു വർഷത്തിനുള്ളിലുമാണ് പണം അടക്കുന്നതെങ്കിൽ പിഴയിൽ 25 ശതമാനം കിഴിവേ ലഭിക്കുകയുള്ളൂ.
എമിറേറ്റിലെ സുരക്ഷയും ഗതാഗത അച്ചടക്കവും ഉറപ്പാക്കാൻ പൊതുജനങ്ങൾ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും നിയമലംഘനങ്ങൾ ഒഴിവാക്കണമെന്നും ഷാർജ പൊലിസ് ജനറൽ കമാൻഡ് അഭ്യർത്ഥിച്ചു. ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തി റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കാൻ പൊലിസ് ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
sharjah police has cleared more than 7,000 traffic violations dating back over 10 years, benefiting 284 residents so far as part of a sharjah executive council decision to waive old penalties and promote community stability. eligible vehicle owners must pay a dh1,000 fee per cancellation request to qualify, offering significant relief amid uae's ongoing traffic enforcement efforts in 2025. this initiative eases financial burdens for hundreds in the emirate.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."