HOME
DETAILS

ആശ പ്രവർത്തകരുടെ ക്ലിഫ് ഹൗസ് മാർച്ച്: പൊലീസ് നടപടി ജനാധിപത്യ വിരുദ്ധം; സർക്കാർ പിടിവാശി ഉപേക്ഷിച്ച് ചർച്ചയ്ക്ക് തയ്യാറാകണം; വിഡി സതീശൻ

  
Web Desk
October 22, 2025 | 2:11 PM

asha workers cliff house march police action anti-democratic government must abandon stubbornness and be ready for talks vd satheesan

തിരുവനന്തപുരം: വേതന വർധനവ് ആവശ്യപ്പെട്ട് ആശാ പ്രവർത്തകർ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സംഭവത്തിൽ ആറ് പ്രവർത്തകർക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ​ഗുരുതരമല്ല എന്നാണ് വിവരം. ബാരിക്കേഡ് മറികടന്ന് പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ പൊലിസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടർച്ചയായി പൊലിസ് നടത്തിയ ജലപീരങ്കി പ്രയോ​ഗത്തിനെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. സമരക്കാരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. പൊലിസ് നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. സർക്കാർ പിടിവാശി ഉപേക്ഷിച്ച് ആശാ പ്രവർത്തകരുമായി ചർച്ചയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൊലിസ് നടപടിയിൽ പ്രതിഷേധം

ക്ലിഫ് ഹൗസിന് മുന്നിൽ രാവിലെ 12 മണിയോടെ ആരംഭിച്ച മാർച്ചിൽ ആശാ പ്രവർത്തകർ പാട്ടകൊട്ടിയാണ് പ്രതിഷേധിച്ചത്. ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് നിരവധി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ചിലരുടെ വസ്ത്രങ്ങൾ വലിച്ചു കീറിയതായും, ലാത്തി കൊണ്ട് കുത്തിയതായും ആശാ പ്രവർത്തകർ ആരോപിച്ചു. സമര നേതാക്കളെയും സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച യുഡിഎഫ് സെക്രട്ടറി സി പി ജോണിനെയും പൊലിസ് കസ്റ്റഡിയിലെടുത്തു.

വിഡി സതീശന്റെ വിമർശനം

ആശാ പ്രവർത്തകരുടെ സമരത്തോട് സർക്കാർ ശത്രുക്കളെ പോലെയാണ് പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വാർത്താക്കുറിപ്പിൽ വിമർശിച്ചു. പൊലിസ് നടപടി ജനാധിപത്യ വിരുദ്ധമാണ്, ജനാധിപത്യ വിരുദ്ധ മാർഗങ്ങളിൽ നിന്ന് സർക്കാർ പിന്മാറണം, ന്യായമായ ആവശ്യത്തിനാണ് ആശാമാരുടെ സമരം, എട്ടര മാസമായി തുടരുന്ന സമരം ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രി ചർച്ചയ്ക്ക് തയ്യാറാകണം, ഫാഷിസ്റ്റ് രീതിയിൽ സമരത്തെ നേരിടാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അറസ്റ്റ് ചെയ്ത ആശാപ്രവർത്തകരെ നന്ദാവനം പൊലിസ് ക്യാമ്പിലേക്കാണ് മാറ്റിയത്. പൊലിസ് നടപടിയിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുമെന്ന് സമരക്കാർ അറിയിച്ചു.

 

Protest by ASHA workers near Cliff House, the official residence of the Chief Minister, led to clashes after police used water cannons and arrested protestors. Opposition Leader V.D. Satheesan condemned the police action as anti-democratic and urged the Chief Minister to hold immediate talks to resolve the eight-month-long strike demanding wage hike.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി; മുഖ്യമന്ത്രിക്ക് പരാതി നൽകി യുവതി

Kerala
  •  10 days ago
No Image

ഇ-വിസ തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി കുവൈത്തിലെ ഇന്ത്യൻ എംബസി

Kuwait
  •  10 days ago
No Image

യുഎഇ ദേശീയ ദിനം: 2,937 തടവുകാർക്ക് മാപ്പ് നൽകി യുഎഇ പ്രസിഡൻ്റ്

uae
  •  10 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത; വിവധ ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  10 days ago
No Image

തൊഴിലാളി വിരുദ്ധ ലേബര്‍ കോഡ് പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും- വി ശിവന്‍ കുട്ടി 

Kerala
  •  10 days ago
No Image

ഈദ് അൽ ഇത്തിഹാദ്: ട്രാഫിക് പിഴകളിൽ 40 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഉം അൽ ഖുവൈൻ

uae
  •  10 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എ.ഐ.സി.സിക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി

Kerala
  •  10 days ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണം; ജാർഖണ്ഡ് സ്വദേശിക്ക് ദാരുണാന്ത്യം

Kerala
  •  10 days ago
No Image

മരണവാർത്ത വ്യാജം; ഇമ്രാൻ ഖാൻ പൂർണ്ണ ആരോഗ്യവാൻ; അഭ്യൂഹങ്ങൾ തള്ളി അദിയാല ജയിൽ അധികൃതർ

International
  •  10 days ago
No Image

വെസ്റ്റ്ബാങ്കില്‍ കൂട്ട അറസ്റ്റുമായി ഇസ്‌റാഈല്‍; തടവിലാക്കിയത് 32 ഫലസ്തീനികളെ, ആക്രമണങ്ങളില്‍ 10 പേര്‍ക്ക് പരുക്ക്

International
  •  10 days ago