HOME
DETAILS

ദീപാവലി ആഘോഷം: ബെംഗളൂരുവിൽ പടക്കം പൊട്ടിക്കലിനിടെ കണ്ണിന് പരുക്കേറ്റ് റിപ്പോർട്ട് ചെയ്തത് 130-ലധികം കേസുകൾ; ഭൂരിഭാഗവും കുട്ടികൾ

  
Web Desk
October 22, 2025 | 3:52 PM

diwali celebrations over 130 eye injury cases reported in bengaluru due to firecrackers mostly children

ബെംഗളൂരു: ദീപാവലി ആഘോഷങ്ങളുടെ അവസാന ദിനമായ ഇന്ന് രാത്രിയോടെ പടക്കങ്ങളുമായി ബന്ധപ്പെട്ട് കണ്ണിന് പരുക്കേൽക്കുന്ന കേസുകളിൽ വൻ വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ബെംഗളൂരുവിലെ ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ മാത്രം ബെംഗളൂരുവിലെ പ്രമുഖ നേത്ര ആശുപത്രികളിൽ 130-ലധികം കേസുകളാണ് പടക്കം പൊട്ടിക്കലുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ​പടക്കം പൊട്ടിക്കുമ്പോൾ സമീപത്ത് നിന്ന് കുട്ടികൾക്ക് പരുക്കേറ്റ കേസുകളാണ് അധികവും എന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

സർക്കാർ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ 30 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഒക്ടോബർ 21 (രാവിലെ 9 മണി) മുതൽ ഒക്ടോബർ 22 (രാവിലെ 9 മണി) വരെയുള്ള 24 മണിക്കൂറിനുള്ളിൽ മാത്രം 14 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ഇതിൽ 11 പേർ വിദ​ഗ്ദ   വിഭാ​ഗത്തിൽ ചികിത്സ തേടുകയും ചെയ്തു. പരുക്കേറ്റവരിൽ 10 പേർ മുതിർന്നവരും 4 പേർ കുട്ടികളുമാണ്.

പടക്കങ്ങൾ പൊട്ടിക്കുന്നതിനിടെയും സമീപത്ത് നിന്ന് കാണുന്നതിനിടെയുമുണ്ടാകുന്ന അപകടങ്ങളാണ് പരുക്കുകൾക്ക് പ്രധാന കാരണം. കുട്ടികൾക്ക് രക്ഷിതാക്കളുടെ മേൽനോട്ടമില്ലാതെ പടക്കങ്ങൾ ഉപയോഗിക്കുന്നതും, ഗുണനിലവാരം കുറഞ്ഞ പടക്കങ്ങൾ വാങ്ങുന്നതും അപകടസാധ്യത വർദ്ധിപ്പിക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

സുരക്ഷാ നിർദ്ദേശങ്ങളുമായി നേത്രരോഗ വിദഗ്ധർ

"പടക്കങ്ങൾ ഉപയോഗിക്കുമ്പോൾ സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണം. കുട്ടികൾക്ക് മുതിർന്നവരുടെ മേൽനോട്ടം ഉറപ്പാക്കണം. ഗുണനിലവാരമുള്ള പടക്കങ്ങൾ മാത്രം വാങ്ങാൻ ശ്രദ്ധിക്കുക," ഡോക്ടർ ജനങ്ങൾക്ക് നിർദ്ദേശം നൽകി. കണ്ണിന് പരുക്കേറ്റാൽ ഒട്ടും വൈകാതെ വൈദ്യസഹായം തേടണമെന്നും, സ്വയം ചികിത്സിക്കാൻ ശ്രമിക്കരുതെന്നും ഡോക്ടർമാർ ഉപദേശിക്കുന്നു.

പടക്കങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം തടയാൻ ബെംഗളൂരു പൊലിസും അഗ്നിശമനസേനയും കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഗ്രീൻ പടക്കങ്ങൾ മാത്രം ഉപയോഗിക്കണമെന്നും, രാത്രി 10 മണിക്ക് ശേഷം പടക്കങ്ങൾ പൊട്ടിക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. എങ്കിലും, നിയന്ത്രണങ്ങൾ ലംഘിക്കപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. ദീപാവലി ആഘോഷങ്ങൾ സുരക്ഷിതമായി ആസ്വദിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആശുപത്രി അധികൃതരും പൊലിസും അഭ്യർത്ഥിച്ചു.

 

 

During Diwali celebrations in Bengaluru, over 130 cases of eye injuries from firecrackers have been reported in the past three days, with most victims being children. Doctors expect more cases on the final day, October 22, as festivities peak. Minto Ophthalmic Hospital alone recorded 30 cases, including 14 new cases between October 21 and 22, with 11 treated as outpatients and three requiring admission. Authorities urge caution and stricter adherence to safety guidelines.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയുടെ വിലക്ക് നീക്കി, കിട്ടിയത് 'ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പ്'; പോർച്ചുഗലിന്റെ ലോകകപ്പ് നറുക്കെടുപ്പിൽ വൻ വിവാദം

Football
  •  a day ago
No Image

പത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ

Kerala
  •  a day ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

Kerala
  •  a day ago
No Image

തിയേറ്റർ സിസിടിവി ദൃശ്യങ്ങൾ വിറ്റവർ കുടുങ്ങും; ദൃശ്യം കണ്ടവരുടെ ഐപി അഡ്രസ്സുകളും കണ്ടെത്തി

Kerala
  •  a day ago
No Image

നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Kerala
  •  a day ago
No Image

'ഗിജോണിന്റെ അപമാനം'; അൽജീരിയയെ പുറത്താക്കാൻ ജർമ്മനിയും ഓസ്ട്രിയയും കൈകോർത്ത ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഏട്

Football
  •  a day ago
No Image

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്, പൊലിസ് അന്വേഷണം തുടങ്ങി

Kerala
  •  a day ago
No Image

വാൽപ്പാറയിൽ പുലിയുടെ ആക്രമണം: നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു

Kerala
  •  a day ago
No Image

റോഡുകളിൽ മരണക്കെണി: കന്നുകാലി മൂലമുള്ള അപകടങ്ങളിൽ വർദ്ധന; നഷ്ടപരിഹാരം നൽകാനാകില്ലെന്ന് മധ്യപ്രദേശ് സർക്കാർ

National
  •  a day ago
No Image

രണ്ട് വയസ്സുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; അമ്മയും മൂന്നാം ഭർത്താവും അറസ്റ്റിൽ

crime
  •  a day ago