HOME
DETAILS

റോ‍ഡ് അപകടത്തിൽ ഒരാൾ മരിച്ചതിന് പിന്നാലെ ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്

  
October 22, 2025 | 5:10 PM

fujairah police warns drivers after fatal road crash kills one strict enforcement ahead

ഫുജൈറ: അടുത്തിടെയാണ് ഗുബ്ബ് ഇൻ്റേണൽ റോഡിൽ സുരക്ഷിതമല്ലാത്ത രീതിയിൽ റോഡിലേക്ക് പ്രവേശിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ 20 വയസ്സുള്ള ഇമാറാത്തി യുവാവ് മരിച്ചത്. അപകടത്തിൽ നാലു പേർക്ക് പരുക്കേറ്റിരുന്നു. അപകടത്തെത്തുടർന്ന് ഡ്രൈവർമാർക്ക് ഫുജൈറ പൊലിസ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്. അപകടത്തിൽപ്പെട്ട വാഹനം റോഡിലേക്ക് പ്രവേശിച്ചപ്പോൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കാതിരുന്നതാണ് രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിക്കാൻ കാരണമായതെന്ന് അധികൃതർ വിശദീകരിച്ചു.

"അപകടത്തിൽ ഒരു യാത്രക്കാരൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റ് നാല് പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരുടെ നില തൃപ്തികരമാണ്. ഉടൻ ആശുപത്രി വിടാൻ സാധിക്കുമെന്നാണ് പ്രതീക്ഷ," ഫുജൈറ പൊലിസിലെ ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ സാലിഹ് മുഹമ്മദ് അബ്ദുല്ല അൽ സനാഹാനി പറഞ്ഞു.

പൊലിസിന്റെ മുന്നറിയിപ്പ്

വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും ഗതാഗതക്കുരുക്ക് കൂടുതലുള്ള ഉൾപ്രദേശ റോഡുകളിൽ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് സാലിഹ് മുഹമ്മദ് അബ്ദുല്ല എല്ലാവരോടും അഭ്യർത്ഥിച്ചു.

"എല്ലാ റോഡ് ഉപയോക്താക്കളോടും വേഗപരിധി പാലിക്കാനും, മൊബൈൽ ഫോൺ ഉപയോഗം പോലുള്ള ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾ ഒഴിവാക്കാനും, റോഡിൽ പ്രവേശിക്കുന്നതിനോ പാത മാറുന്നതിനോ മുമ്പ് റോഡ് വ്യക്തമാണെന്ന് ഉറപ്പാക്കാനും ഞങ്ങൾ ആവശ്യപ്പെടുന്നു. ഓരോ ഡ്രൈവറുടെയും ശ്രദ്ധ ഒരു ദുരന്തം തടയാൻ സഹായിക്കും," ബ്രിഗേഡിയർ അൽ സനാഹാനി കൂട്ടിച്ചേർത്തു.

യുഎഇയിലെ ഗതാഗത നിയമങ്ങൾ അനുസരിച്ച്, സുരക്ഷിതത്വം ഉറപ്പാക്കാതെ റോഡിൽ പ്രവേശിക്കുന്നവർക്ക് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്ന് പൊലിസ് ഓർമ്മിപ്പിച്ചു. അമിത വേഗതയ്ക്ക് 300 ദിർഹം മുതൽ 3,000 ദിർഹം വരെ പിഴ ഈടാക്കും.

tragic road accident in fujairah claims one life, prompting police to issue severe warning to drivers on speeding and reckless driving. uae authorities vow stricter penalties and patrols to enhance road safety.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ

Kerala
  •  3 days ago
No Image

വിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്‌ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു

Football
  •  3 days ago
No Image

വളർത്തു മൃ​ഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

uae
  •  3 days ago
No Image

സൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം

crime
  •  3 days ago
No Image

'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ

Football
  •  3 days ago
No Image

ലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു

uae
  •  3 days ago
No Image

മച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  3 days ago
No Image

ജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്

uae
  •  3 days ago
No Image

ഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ

National
  •  3 days ago
No Image

ഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു

International
  •  3 days ago