HOME
DETAILS

ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ അന്തിമഘട്ടത്തിലേക്ക്; യു.എസിന്റെ അധിക തീരുവയില്‍ വന്‍ ഇളവ് പ്രഖ്യാപിച്ചേക്കും

  
Web Desk
October 23, 2025 | 1:47 AM

India-US trade deal nears final stage US may announce major relief on additional tariffs

ന്യൂഡല്‍ഹി: നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ ഇന്ത്യയും യു.എസും തമ്മിലുള്ള വ്യാപാര കരാര്‍ അന്തിമഘട്ടത്തിലേക്ക്. ഇന്ത്യക്കെതിരായ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 50 ശതമാനം പ്രതികാര തീരുവയില്‍ യു.എസ് വന്‍ ഇളവ് പ്രഖ്യാപിച്ചേക്കും. നിലവിലുള്ള 50 ശതമാനം തീരുവ 15 മുതല്‍ 16 ശതമാനം വരെ ആയി കുറച്ചേക്കുമെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. ഇത് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് അമേരിക്കന്‍ വിപണിയില്‍ കൂടുതല്‍ മത്സരക്ഷമത നേടാനും കയറ്റുമതി വര്‍ധിപ്പിക്കാനും സഹായിക്കും.

ഊര്‍ജ്ജം, കൃഷി തുടങ്ങിയ മേഖലകളെ അടിസ്ഥാനപ്പെടുത്തിയുള്ള കരാര്‍ അന്തിമമാകുന്നതോടെ, റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് കുറച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് വ്യാപാര വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചെന്ന് ട്രംപ് സ്ഥിരീകരിച്ചു. ചര്‍ച്ചയില്‍ ഊര്‍ജ്ജ വിഷയവും ഉള്‍പ്പെട്ടിരുന്നു. റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ ഇന്ത്യ പരിമിതപ്പെടുത്തുമെന്ന് മോദി ഉറപ്പ് നല്‍കിയതായും ട്രംപ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ കരാര്‍ അന്തിമമാക്കുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളുടെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ട്രംപുമായി സംസാരിച്ച കാര്യം മോദി എക്‌സിലൂടെ സ്ഥിരീകരിച്ചെങ്കിലും ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ എന്തെല്ലാമെന്ന് അദ്ദേഹവും വ്യക്തമാക്കിയിട്ടില്ല. വിഷയത്തില്‍ കേന്ദ്ര വാണിജ്യ മന്ത്രാലയം ഔദ്യോഗിക പ്രതികരണത്തിന് തയാറാകാതിരുന്നത്, റഷ്യയുമായുള്ള ഊര്‍ജ്ജമേഖലയിലെ ബന്ധം സംബന്ധിച്ച ഇന്ത്യയുടെ നയതന്ത്രപരമായ മൗനം അടയാളപ്പെടുത്തുന്നു. 
യു.എസ് വിപണിയില്‍ വലിയ തോതില്‍ പ്രവേശനം ലഭിക്കുന്നതുവഴി ഇന്ത്യയും സമാന ഇളവുകള്‍ അനുവദിക്കും. ജനിതകമാറ്റം വരുത്തിയിട്ടില്ലാത്ത അമേരിക്കന്‍ ചോളം, സോയാബീന്‍ മീല്‍ എന്നിവയുടെ ഇറക്കുമതി വര്‍ധിപ്പിക്കാന്‍ ഇന്ത്യ സമ്മതിച്ചേക്കും. കോഴി തീറ്റ, ക്ഷീര ഉല്‍പ്പന്നങ്ങള്‍, എഥനോള്‍ വ്യവസായങ്ങള്‍ എന്നിവയില്‍ നിന്നുള്ള ആഭ്യന്തര ആവശ്യം വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് അമേരിക്കന്‍ ചോളത്തിന് കൂടുതല്‍ വിപണി പ്രവേശനം അനുവദിക്കണമെന്ന അഭ്യര്‍ത്ഥന ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

വ്യാപരചര്‍ച്ചകളുടെ കേന്ദ്ര ബിന്ദു ഊര്‍ജ്ജവും കൃഷിയുമായതിനാല്‍ റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി ക്രമേണ കുറയ്ക്കണമെന്ന യു.എസ് ആവശ്യത്തിന് കേന്ദ്രസര്‍ക്കാര്‍ വഴങ്ങും. നിലവില്‍ ഇന്ത്യയുടെ അസംസ്‌കൃത എണ്ണ (ക്രൂഡ് ഓയില്‍) ഇറക്കുമതിയുടെ 34 ശതമാനവും റഷ്യയില്‍നിന്നാണ്. ഇന്ത്യയുടെ നിലവിലെ എണ്ണ, വാതക ആവശ്യങ്ങളുടെ 10 ശതമാനം യു.എസില്‍ നിന്നുമാണ്.
ഈ മാസം അവസാനം നടക്കുന്ന ആസിയാന്‍ ഉച്ചകോടിയോടനുബന്ധിച്ച് ഡൊണാള്‍ഡ് ട്രംപും നരേന്ദ്രമോദിയും തമ്മില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യാ- യു.എസ് വ്യാപാര കരാര്‍ സംബന്ധിച്ച് അന്തിമരൂപം പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവതി രാഹുലിനെതിരെ ശക്തമായ തെളിവുകള്‍ കൈമാറിയതായി റിപ്പോര്‍ട്ട്; നേരിട്ടത് ക്രൂര പീഡനങ്ങളെന്ന് പരാതിയില്‍ 

Kerala
  •  7 days ago
No Image

സ്ഥാനാർഥികൾ 12 നകം ചെലവ് കണക്ക് സമർപ്പിക്കണം! ഇല്ലെങ്കിൽ അയോ​ഗ്യത

Kerala
  •  7 days ago
No Image

പ്രക്ഷോഭം കത്തുന്നു, ഇന്റര്‍നെറ്റ്‌ വിച്ഛേദിച്ചു, ഐ.ആര്‍.ജി.സിയെ വിന്യസിച്ചു; ഇറാനില്‍ സ്ഥിതി സ്ഫോടനാത്മകം

International
  •  7 days ago
No Image

അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർ; റാങ്ക് ലിസ്റ്റ് 'തടവിലാക്കി' താൽക്കാലിക നിയമനം; പ്രതിഷേധം

Kerala
  •  7 days ago
No Image

ലോകത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാമാങ്കം: ഗ്ലോബൽ വില്ലേജ് സമാപന തീയതി പ്രഖ്യാപിച്ചു

uae
  •  7 days ago
No Image

തദ്ദേശം; മൂന്ന് വാര്‍ഡുകളില്‍ നാളെ പ്രത്യേക തെരഞ്ഞെടുപ്പ്

Kerala
  •  7 days ago
No Image

നാരങ്ങാമിഠായിയും തീമാറ്റിക് ആഴ്ചകളും; കുട്ടികൾക്കായുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ പദ്ധതിയെക്കുറിച്ചറിയാം

Kerala
  •  7 days ago
No Image

രാഷ്ടീയ നേട്ടം ലക്ഷ്യം വെച്ച് വിദ്വേഷ പ്രചാരണം നടത്തുന്നവരെ മലയാളി സമൂഹം തിരിച്ചറിയണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  7 days ago
No Image

ജാമിഅ നൂരിയ്യയിൽ അയ്യായിരം വിദ്യാർഥികളുടെ ഗ്രാൻ്റ് സല്യൂട്ട് പ്രൗഢമായി 

latest
  •  7 days ago
No Image

ഉംറ നിർവഹിക്കുന്നതിനിടെ മലപ്പുറം സ്വദേശി മക്കയിൽ അന്തരിച്ചു

Saudi-arabia
  •  7 days ago