ഓസ്‌ട്രേലിയക്കെതിരെ കത്തികയറി ഹിറ്റ്മാൻ; അടിച്ചുകയറിയത് ലാറുടെ റെക്കോർഡിനൊപ്പം
അഡലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ അർദ്ധ സെഞ്ച്വറി നേടി രോഹിത് ശർമ്മ. അഡലെയ്ഡ് ഓവലിൽ നടക്കുന്ന മത്സരത്തിൽ തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെയും വിരാട് കോഹ്‍ലിയെയും ഇന്ത്യക്ക് നഷ്ടമായി. ഗിൽ ഒമ്പത് റൺസ് നേടി മടങ്ങിയപ്പോൾ കോഹ്‌ലി റൺസ് ഒന്നും നേടാതെയാണ് പുറത്തായത്. എന്നാൽ പിന്നീട് ശ്രേയസ് അയ്യരെ കൂട്ടുപിടിച്ചുകൊണ്ട് രോഹിത് ഇന്ത്യൻ ഇന്നിംഗ്സ് മുന്നോട്ട് നയിക്കുകയായിരുന്നു.
FIFTY!
— BCCI (@BCCI) October 23, 2025
After early jitters, Rohit Sharma gets going, brings up a fine half-century.
His 59th in ODIs 🔥
Live - https://t.co/q4oFmXx6kr #TeamIndia #AUSvIND #2ndODI | @ImRo45 pic.twitter.com/f90bJRSBSK
ഈ അർദ്ധ സെഞ്ച്വറി നേടിയതോടെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ തവണ 50+ റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്തെത്താനും രോഹിത്തിന് സാധിച്ചു. 18 തവണയാണ് ഹിറ്റ്മാൻ ഓസ്‌ട്രേലിയക്കെതിരെ 50+ റൺസ് നേടിയത്. ഇതോടെ ഇത്ര തവണ തന്നെ ഈ നേട്ടം കൈവരിച്ച വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രെയാൻ ലാറയുടെ റെക്കോർഡിനൊപ്പമെത്താനും രോഹിത്തിന് സാധിച്ചു.
ഡെസ്മണ്ട് ഹെയ്ൻസ്(19), വിരാട് കോഹ്‌ലി(23), വിവിയൻ റിച്ചാർഡ്‌സ്(23) എന്നിവരാണ് രോഹിത്തിന് മുകളിൽ ഉള്ളത്. ഓസ്‌ട്രേലിയക്കെതിരെ വൈറ്റ് ബോൾ ക്രിക്കറ്റിൽ 24 തവണ 50+ റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കർ ആണ് ഈ പട്ടികയിൽ ഒന്നാമതുള്ളത്.
പരമ്പരയിലെ ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റുകൾക്ക് ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ഈ മത്സരം വിജയിച്ചാൽ ഓസ്ട്രേലിയക്ക് പരമ്പര വിജയം ഉറപ്പാൻ സാധിക്കും. എന്നാൽ ഇന്ത്യക്ക് പരമ്പര നേടണമെങ്കിൽ ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിക്കണം.
ഇന്ത്യ പ്ലെയിങ് ഇലവൻ
രോഹിത് ശർമ, ശുഭ്‌മാൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), വാഷിംഗ്‌ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.
ഓസ്ട്രേലിയ പ്ലെയിങ് ഇലവൻ
മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, മാത്യു ഷോർട്ട്, മാറ്റ് റെൻഷാ, അലക്സ് കാരി (വിക്കറ്റ് കീപ്പർ),), കൂപ്പർ കോണോളി, മിച്ചൽ ഓവൻ, സേവ്യർ ബാർട്ട്‌ലെറ്റ്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ, ജോഷ് ഹേസൽവുഡ്.
Rohit Sharma scored a half-century in the second ODI against Australia. With this half-century, Rohit also became the fourth player to score the most 50+ runs in ODIs.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."