'കാരുണ്യത്തിന്റെ മഹാ കരസ്പർശം'; ദുബൈയിൽ 260 കോടി രൂപ വിലമതിക്കുന്ന ഏഴ് കെട്ടിടങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്ത് ഇമാറാത്തി വ്യവസായി
ദുബൈ: ദുബൈയിലെ ജീവകാരുണ്യ മേഖലയ്ക്ക് 110 മില്യൺ ദിർഹം (ഏകദേശം 29.7 മില്യൺ ഡോളർ) വിലമതിക്കുന്ന ഏഴ് കെട്ടിടങ്ങൾ സംഭാവന ചെയ്ത് ഇമാറാത്തി വ്യവസായിയും മുൻ നയതന്ത്രജ്ഞനുമായ ഹമദ് ബിൻ അഹമ്മദ് ബിൻ സലേം അൽ ഹജ്‌രി. ഈ വർഷത്തെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് എൻഡോവ്മെന്റുകളിൽ ഒന്നാണിത്.
ദുബൈ ഔഖാഫ് ആൻഡ് മൈനേഴ്‌സ് അഫയേഴ്സ് ഫൗണ്ടേഷനിലാണ് (ഔഖാഫ് ദുബൈ) സംഭാവന രജിസ്റ്റർ ചെയ്തത്. എമിറേറ്റിലെ ചാരിറ്റബിൾ എൻഡോവ്മെന്റുകളുടെ (വഖഫ്) തുടർച്ചയായ വളർച്ചയാണ് ഇത് അടയാളപ്പെടുത്തുന്നത്.
പ്രധാന മേഖലകളിലെ വസ്തുക്കൾ
സംഭാവന ചെയ്ത ഏഴ് പ്രോപ്പർട്ടികൾ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ഗാർഡൻസ്, അൽ ഹെബിയ ഫോർത്ത്, അൽ മുറാഖാദ് എന്നിവയുൾപ്പെടെ ദുബൈയിലെ നിരവധി പ്രധാന മേഖലകളിലാണ് സ്ഥിതി ചെയ്യുന്നത്. ഈ വൈവിധ്യമാർന്ന ആസ്തികൾ സാമൂഹികവും മാനുഷികവുമായ പദ്ധതികളെ പിന്തുണയ്ക്കുന്നതിനുള്ള എൻഡോവ്മെന്റുകളുടെ സുസ്ഥിരമായ വരുമാനം ഉറപ്പാക്കും.
ഔഖാഫ് ദുബൈ; 11.1 ബില്യൺ ദിർഹത്തിൻ്റെ ആസ്തികൾ
578 ദാതാക്കളിൽ നിന്നുള്ള 1,043 എൻഡോവ്മെന്റുകൾ ഉൾപ്പെടെ 11.1 ബില്യൺ ദിർഹം (2.997 ബില്യൺ ഡോളർ) മൂല്യമുള്ള എൻഡോവ്മെന്റ് ആസ്തികളുടെ മേൽനോട്ടമാണ് ഔഖാഫ് ദുബൈ വഹിക്കുന്നത്. റിയൽ എസ്റ്റേറ്റ്, നിക്ഷേപ ഓഹരികൾ, ചാരിറ്റബിൾ ഫണ്ടുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ ഫണ്ടുകൾ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, പള്ളി പരിാപലനം, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കുന്നു.
അടുത്തിടെ ഇസ്‌ലാമിക ജീവകാരുണ്യ സംഭാവനകളെ (വഖഫ്) പിന്തുണയ്ക്കുന്ന ദാതാക്കളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് യുഎഇ തങ്ങളുടെ ഗോൾഡൻ വിസ പരിപാടി വിപുലീകരിച്ചിരുന്നു. 'മാനുഷിക പ്രവർത്തനങ്ങളുടെ സാമ്പത്തിക പിന്തുണക്കാർ' എന്ന പുതിയ വിഭാഗത്തിന് കീഴിൽ, അംഗീകൃത വഖഫ് അല്ലെങ്കിൽ മാനുഷിക പദ്ധതികൾക്ക് കുറഞ്ഞത് 2 ദശലക്ഷം ദിർഹം (540,000 ഡോളർ) സംഭാവന ചെയ്യുന്ന ദാതാക്കൾക്ക് 10 വർഷത്തെ ഗോൾഡൻ വിസയ്ക്ക് അർഹതയുണ്ടാകും.
prominent emirati businessman and former diplomat hamad bin ahmad bin saleem al hajri donates seven prime dubai properties valued at 110 million aed (260 crore inr or $29.7 million) to awqaf dubai for waqf endowments, boosting social welfare in education, healthcare, and low-income support through sustainable real estate income.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."