പൊലിസ് യൂണിഫോം ധരിക്കാൻ മൂന്ന് വയസുകാരിക്ക് ആഗ്രഹം: യൂണിഫോം മാത്രമല്ല, ആ വേഷത്തിൽ ഒന്ന് കറങ്ങി വരുക കൂടി ചെയ്യാമെന്ന് ദുബൈ പൊലിസ്
ദുബൈ: പൊലിസ് യൂണിഫോം ധരിക്കണമെന്ന മൂന്ന് വയസുകാരിയുടെ സ്വപ്നം സഫലമാക്കി ദുബൈ പൊലിസ്. സാറ നബീൽ അഹ്മദി (Sara Nabil Ahmadi) എന്ന കുട്ടിക്കാണ് പൊലിസ് അവിസ്മരണീയമായൊരു ദിവസം സമ്മാനിച്ചത്. പൊലിസിന്റെ പ്രശസ്തമായ ആഢംബര പട്രോളിംഗ് കാറിലെ യാത്ര ഉൾപ്പെടെ, ഒരു 'കൊച്ചു പൊലിസ് ഓഫിസറി'നുള്ള എല്ലാ പരിഗണനകളും ദുബൈ പൊലിസ് സാറയ്ക്ക് നൽകി.
സ്കൂൾ സുരക്ഷാ ഇനിഷ്യേറ്റീവ് ടീമിലെ (School Security Initiative team) അംഗങ്ങളോട് സാറ തന്റെ ആഗ്രഹം പങ്കുവെച്ചതോടെയാണ് ഈ ആശയം രൂപപ്പെട്ടത്. കുട്ടിയുടെ ആഗ്രഹം സഫലമാക്കാൻ ടീം, വളരെ വേഗത്തിൽ കാര്യങ്ങൾ ഏകോപിപ്പിച്ചു. സേനയും കുട്ടിയുടെ ആഗ്രഹം നിറവേറ്റനുള്ള പ്രതിബദ്ധത പ്രകടിപ്പിച്ചു.
ആസ്ഥാനത്തേക്ക് സ്വാഗതം
സാറയെയും കുടുംബത്തെയും ദുബൈ പൊലിസ് ആസ്ഥാനത്തേക്ക് ഉന്നത ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചു. സ്കൂൾ സുരക്ഷാ ഇനിഷ്യേറ്റീവ് ടീം തലവൻ ക്യാപ്റ്റൻ മാജിദ് ബിൻ സാദ് അൽ കാബി, ഡെപ്യൂട്ടി ഹെഡ് ലെഫ്റ്റനന്റ് മറിയം ഈസ സൻഖൂർ എന്നിവരടങ്ങിയ സംഘമാണ് സ്വീകരണത്തിന് നേതൃത്വം നൽകിയത്.
കുട്ടിയുടെ അളവിലുണ്ടാക്കിയ ദുബൈ പൊലിസിന്റെ യൂണിഫോം സാറക്ക് നൽകി. പിന്നീട്, യൂണിഫോം ധരിച്ചതിന് ശേഷം സാറയെ നഗരത്തിലൂടെയുള്ള ടൂറിനായി കൊണ്ടുപോയി. പൊലിസിന്റെ ശ്രദ്ധേയമായ ആഢംബര പട്രോളിംഗ് വാഹനങ്ങളിലൊന്നിലെ യാത്ര സാറയ്ക്കും കുടുംബത്തിനും മറക്കാനാവാത്ത അനുഭവമായി. ഈ ഫീൽഡ് ടൂറിലുടനീളം നിരവധി ചിത്രങ്ങൾ എടുത്ത് ആ ദിനം ഒരു നല്ല ഓർമ്മയാക്കി മാറ്റാനും പൊലിസ് ടീം ശ്രദ്ധിച്ചു.
മികച്ച രീതിയിൽ ജനങ്ങളോടിടപെടുക എന്ന പൊലിസിന്റെ തന്ത്രത്തിന്റെ ഭാഗമാണിതെന്ന് ക്യാപ്റ്റൻ അൽ കാബി വിശദീകരിച്ചു. കുട്ടികൾക്കിടയിൽ ദേശീയ ബോധവും, സന്തോഷവും വളർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഇടപെടലുകൾ ദുബൈയിലും അന്താരാഷ്ട്ര തലത്തിലും ദുബൈ പൊലിസിന്റെ പ്രതിച്ഛായ വർധിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The Dubai Police fulfilled the dream of three-year-old Sara Nabil Ahmadi by gifting her a police uniform and taking her on a thrilling tour in a luxury patrol car. Sara's dream of becoming a "little police officer" was realized after she expressed her wish during a community event at a local hospital.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."