റിസർവ് ചെയ്ത തേർഡ് എസിയിലും ദുരനുഭവം; ഇന്ത്യയിലെ തീവണ്ടി യാത്ര വനിതകൾക്ക് പേടിസ്വപ്നം; കുറിപ്പ് പങ്കുവച്ച് യുവതി
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ യാത്രകളിലെ ദുരനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് യുവതി. റിസർവ് ചെയ്ത തേർഡ് എസി കോച്ചിൽ പോലും ടിക്കറ്റില്ലാത്തവരുടെ അതിക്രമമാണ് നടക്കുന്നത്. സ്ത്രീകളുടെ അടിസ്ഥാന സൗകര്യങ്ങൾ പോലും ട്രെയിൻ യാത്രയിൽ പരിഗണിക്കപ്പെടാത്തതിനെ കുറിച്ചും പങ്കുവച്ച കുറിപ്പിൽ യുവതി പറയുന്നുണ്ട്. ഇന്ന് ഇന്ത്യയിലെ ട്രെയിൻ യാത്രകൾ, സ്ത്രീകൾക്ക് ഒരു പേടിസ്വപ്നമായി മാറിക്കൊണ്ടിരിക്കുകയാണെന്ന വലിയ സത്യം ആണ് യുവതി പൊതുസമൂഹത്തിന് മുന്നിൽ തുറന്ന് കാണിക്കുന്നത്.
റെഡ്ഡിറ്റിലെ 'r/IndianRailways' എന്ന സബ്‌റെഡിറ്റിലോടെയാണ് തന്റെ ദുരനുഭവം ചിത്രങ്ങൾ സഹിതം യുവതി വിവരിച്ചത്. "ഇന്ത്യൻ റെയിൽവേ എനിക്ക് മതിയായി, ഇത് വനിതാ യാത്രക്കാർക്ക് ഒരു പേടിസ്വപ്നമാണ്," എന്നായിരുന്നു യുവതിയുടെ കുറിപ്പ്. പരീക്ഷയ്ക്കായി കസിനോടൊപ്പം മറ്റൊരു നഗരത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. "ഞങ്ങൾ തേർഡ് എസി ടിക്കറ്റുകളാണ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ ട്രെയിനിൽ കയറിയപ്പോൾ തിരക്ക് മൂലം കോച്ച് അമിതമായി നിറഞ്ഞിരുന്നു, ടിക്കറ്റില്ലാത്ത ആളുകൾ റിസർവ് ചെയ്ത തേർഡ് എസിയിലെ ഞങ്ങളുടെ സീറ്റുകൾ കൈവശപ്പെടുത്തിയിരുന്നു," യുവതി വിശദീകരിച്ചു.
യുവതി തന്റെ സീറ്റൊഴിയാൻ ആവശ്യപ്പെട്ടപ്പോൾ, " അഡ്ജസ്റ്റ് ചെയ്യേണ്ടി വരും" എന്നായിരുന്നു ഒരാളുടെ മറുപടി. കുറച്ച് പോലും സ്ഥലം തരാൻ ആവശ്യപ്പെട്ടിട്ടും അയാൾ തയ്യാറായില്ല. ഇതിനുപുറമെ, ഇയാൾ തന്റെ മൂന്ന് വനിതാ സുഹൃത്തുക്കളെ കൂടി വിളിച്ചു വരുത്തി അടുത്ത് സീറ്റിൽ ഇരുത്തിയെന്നും യുവതി പറയുന്നു. മടക്കയാത്രയിലും സമാനമായ അനുഭവമാണ് നേരിടേണ്ടി വന്നത്. അടിസ്ഥാനപരമായ അനുകമ്പ എന്ന മാനുഷിക പരിഗണനയുടെ കുറവും ഇന്ത്യൻ സമൂഹത്തിൽ പ്രകടമാണെന്നും യുവതി ചൂണ്ടിക്കാട്ടി.
അടിസ്ഥാന ആവശ്യങ്ങൾ പോലും നിഷേധിക്കപ്പെടുന്നു
"സ്ത്രീകൾക്ക് ആർത്തവം വരാറുണ്ടെന്നും അവർക്ക് ടോയ്‌ലെറ്റുകൾ ഉപയോഗിക്കേണ്ടതുണ്ടെന്നും ഇവർക്ക് ഇപ്പോഴും മനസ്സിലാകുന്നില്ലേ? ടോയ്‌ലെറ്റ് ഉപയോഗിക്കാൻ കഴിയില്ലെന്ന് ഉറപ്പുള്ളതിനാൽ ഞാൻ ദിവസം മുഴുവൻ വെള്ളം കുടിച്ചില്ല, പക്ഷേ ആർത്തവം നിയന്ത്രിക്കാൻ കഴിയില്ലല്ലോ," യുവതി വേദനയോടെ കുറിച്ചു. ഗതാഗത സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും അപര്യാപ്തമായിരിക്കുമ്പോൾ വിദൂര നഗരങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കരുതെന്നും യുവതി അധികൃതരെ വിമർശിച്ചു കൊണ്ട് പറഞ്ഞു.
റെയിൽ മദദ് സഹായവും പ്രഹസനമായി
'സഹോദരിയുടെ സീറ്റിൽ ആളുകൾ ഇരിക്കുന്നുണ്ടെന്ന് കൂടെയുള്ള കസിൻ റെയിൽ മദദ് (Rail Madad) വഴി റിപ്പോർട്ട് ചെയ്തു. ഒരു പൊലിസ് ഉദ്യോഗസ്ഥൻ വന്നേക്കുമെന്ന് ഭയന്ന് അയാൾ ഉടൻ സീറ്റൊഴിഞ്ഞ. പക്ഷേ ഒരുമിച്ച് സീറ്റ് ബുക്ക് ചെയ്ത ഞങ്ങൾക്ക് ഒരുമിച്ചിരിക്കാൻ കഴിഞ്ഞില്ല. പിന്നീട് വന്ന ആർപിഎഫ് ഉദ്യോഗസ്ഥൻ പ്രശ്നം പരിഹരിച്ചോ എന്ന് ചോദിച്ചു. പക്ഷേ ഒന്നിലധികം ആളുകൾ ഒരു സീറ്റിൽ ഇരിക്കുന്നത് അദ്ദേഹത്തിന് അപ്പോൾ കാണാൻ കഴിഞ്ഞില്ല," റെയിൽ മദദുമായുള്ള മോശം അനുഭവം അവർ വിവരിച്ചു. കോച്ചിലെ തിരക്ക് കാരണം മറ്റ് സ്ത്രീകളോട് സീറ്റൊഴിയാൻ താൻ ആവശ്യപ്പെട്ടില്ലെന്നും, അങ്ങനെ ചെയ്തിരുന്നെങ്കിൽ അവർക്ക് മണിക്കൂറുകളോളം നിൽക്കേണ്ടി വരുമായിരുന്നെന്നും യുവതി കൂട്ടിച്ചേർത്തു.
ലൈംഗികാതിക്രമ ശ്രമങ്ങൾ
മടക്കയാത്രയിൽ, പുരുഷന്മാർ വാതിലുകൾക്കും ടോയ്‌ലെറ്റുകൾക്കും സമീപം തിങ്ങിനിറഞ്ഞു നിന്നത് ട്രെയിനിൽ കയറുന്നതും ഇറങ്ങുന്നതും കൂടുതൽ ദുഷ്‌കരമാക്കുകയും ചെയ്തു. ട്രെയിനിൽ നിന്നിറങ്ങാൻ ശ്രമിക്കുന്നതിനിടെ ചില പുരുഷന്മാർ സ്ത്രീകളെ അനുചിതമായി സ്പർശിക്കുകയും ചെയ്തു എന്നും യുവതി ആരോപിച്ചു. അമിത തിരക്ക്, ശരിയായ മേൽനോട്ടത്തിൻറെ അഭാവം, ട്രെയിനുകളിലെ സ്ത്രീകളുടെ സുരക്ഷ, സൗകര്യക്കുറവ് തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങളെക്കുറിച്ചുള്ള ഈ പോസ്റ്റ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്.
Certainly! The incident describes a young woman's horrific experience traveling in a reserved 3rd AC coach on an Indian train. Despite having a confirmed ticket, she and her cousin found the coach overcrowded with ticketless passengers who refused to vacate their seats. The woman highlighted the lack of basic courtesy, with one man telling her to 'adjust' and inviting more people onto her seat. She also stressed the sanitation nightmare for female passengers (especially concerning menstruation), the failure of official help like Rail Madad and RPF to resolve the overcrowding, and the inappropriate touching she experienced while deboarding. The post has sparked a major debate on safety, overcrowding, and the poor facilities faced by women on Indian Railways.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."