HOME
DETAILS

എൽ.ഐ.സി ഫണ്ടെടുത്ത് അദാനിക്കായി 'രക്ഷാപദ്ധതി', മോദി സർക്കാരിനെതിരേ ഗുരുതര ആരോപണവുമായി വാഷിങ്ടൺ പോസ്റ്റ്; വിഷയം ഏറ്റെടുത്ത് കോൺഗ്രസ്

  
October 25, 2025 | 5:00 PM

lic funds used for adani rescue plan serious allegations against modi government by washington post congress takes up issue

ന്യൂഡൽഹി: യു.എസ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ സാമ്പത്തിക ക്രമക്കേട് കേസുകളിൽ കുടുങ്ങിയ ശതകോടീശ്വരനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുപ്പക്കാരനുമായ ഗൗതം അദാനിയെ രക്ഷിക്കാൻ മോദി സർക്കാർ പൊതുമേഖലാ ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽ.ഐ.സി)യുടെ നിക്ഷേപ ഫണ്ടുകൾ ദുരുപയോഗം ചെയ്തുവെന്ന് യു.എസ് മാധ്യമമായ വാഷിങ്ടൺ പോസ്റ്റിന്റെ ഗുരുതര വെളിപ്പെടുത്തൽ.

എൽ.ഐ.സിയെ 3.9 ബില്യൺ ഡോളർ (ഏകദേശം 34,000 കോടി രൂപ) അദാനിയുടെ വിവിധ കമ്പനികളിൽ നിക്ഷേപിക്കാൻ കേന്ദ്ര സർക്കാർ സമ്മർദ്ദത്തിലാക്കിയെന്നാണ് ആരോപണം. ധനകാര്യ മന്ത്രാലയം, എൽ.ഐ.സി, നിതി ആയോഗ് എന്നീ ഏജൻസികൾ ചേർന്ന് അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി ഈ നിക്ഷേപ തന്ത്രം രൂപപ്പെടുത്തിയതായും റിപ്പോർട്ട് പറയുന്നു.

2025 മെയ് മാസം കേന്ദ്ര ധനകാര്യ മന്ത്രാലയം, എൽ.ഐ.സി, നിതി ആയോഗ് എന്നിവ സംയുക്തമായി ഗൗതം അദാനിയുടെ വ്യവസായ സാമ്രാജ്യത്തെ രക്ഷിക്കാനായി 3.9 ബില്യൺ ഡോളറിന്റെ നിക്ഷേപ തന്ത്രം വികസിപ്പിച്ചതായും ഇതിന്റെ ആദ്യഘട്ട നിക്ഷേപങ്ങൾ തുടങ്ങിയതായുമാണ് റിപ്പോർട്ടിലെ ഉള്ളടക്കം. 

മുൻ വർഷത്തെ അപേക്ഷിച്ച് അദാനി ഗ്രൂപ്പിന്റെ കടബാധ്യതയിൽ 20 ശതമാനം വർദ്ധനവാണ് ഉണ്ടായത്. കുടിശ്ശിക കൂടിയതിനാൽ യു.എസ്, യൂറോപ്യൻ ബാങ്കുകൾ അദാനിയെ സഹായിക്കാൻ മടിക്കുകയും ചെയ്തു. യു.എസിൽ അഴിമതി, സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങൾ നേരിട്ടതും തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് മോദി സർക്കാർ എൽ.ഐ.സിയെ ഉപയോഗിച്ച് 'രക്ഷാപദ്ധതി' ആസൂത്രണംചെയ്തത്.

കടം തീർക്കാനായി 58 കോടി ഡോളർ അദാനി ഗ്രൂപ്പ് സമാഹരിക്കേണ്ടിയിരുന്ന അതേമാസം തന്നെയാണ് എൽ.ഐ.സി നിക്ഷേപകരായെത്തിയതും കൃത്യം ഈ തുക തന്നെ ലഭ്യമാക്കിയതും എന്നും രേഖകൾ സഹിതം യു.എസ് മാധ്യമം റിപ്പോർട്ട് ചെയ്തു. അദാനി പോർട്ട്‌സിനായി 58 കോടി ഡോളറിന്റെ ബോണ്ട് എൽ.ഐ.സി മാത്രം നൽകിയതായി അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ, പൊതുജനങ്ങളുടെ ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന ശക്തമായ വിമർശനവും ഉയർന്നു.

സാധാരണ ജനങ്ങളുടെ സമ്പാദ്യമാണ് എൽ.ഐ.സിയുടെ അടിസ്ഥാനശക്തിയെന്ന് ചൂണ്ടിക്കാട്ടി, ഇത്തരത്തിലുള്ള അപകടനിക്ഷേപങ്ങൾ പൊതുതാൽപര്യത്തിന് വിരുദ്ധമാണെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ട് ഉദ്ധരിക്കുന്നു. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലൂടെ വലിയ കോർപ്പറേറ്റുകൾക്ക് നികുതി പണം തിരിച്ചുവിടുന്ന വ്യാപക തന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നും രേഖകൾ വ്യക്തമാക്കുന്നുവെന്നാണ് റിപ്പോർട്ട്.

എൽ.ഐ.സി, ധനകാര്യമന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ട വിവിധ രേഖകളുടേയും എൽ.ഐ.സിയിലെ ഇപ്പോഴത്തെയും വിരമിച്ചവരുടെയും ഉദ്യോഗസ്ഥർ, അദാനി ഗ്രൂപ്പുമായി ബന്ധമുള്ള ബാങ്ക് മേധാവികൾ എന്നിവരുമായുള്ള കൂടിക്കാഴ്ചകളിൽ നിന്നുള്ള വിവരങ്ങളുമാണ് റിപ്പോർട്ടിന് ആധാരമെന്ന് വാഷിങ്ടൺ പോസ്റ്റ് വ്യക്തമാക്കി.

അതേസമയം, സംഭവത്തിൽ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി.എ.സി) അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എൽ.ഐ.സി പ്രീമിയം അടയ്ക്കാൻ ഓരോ മാസവും തങ്ങളുടെ കുറഞ്ഞ വേതനത്തിൽനിന്ന് പൈസ മിച്ചംവയ്ക്കുന്ന ഇടത്തരക്കാരന്, തന്റെ കഠിനാധ്വാനത്തിലൂടെയുള്ള പണം അദാനിയെ രക്ഷിക്കാൻ മോദി ഉപയോഗിക്കുകയാണെന്ന് അറിയാമോയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചോദിച്ചു. ഇത് സാധാരണക്കാരോടുള്ള വിശ്വാസവഞ്ചനയും കൊള്ളയുമാണെന്നും അദാനിയുടെ പോക്കറ്റ് നിറയ്ക്കുന്ന തിരക്കിൽ 30 കോടി എൽ.ഐ.സി പോളിസി വരിക്കാരുടെ പണം എന്തിനാണ് നരേന്ദ്രമോദി ധൂർത്തടിക്കുന്നതെന്നും ഖാർഗെ ചോദിച്ചു.

എന്നാൽ, വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടിൽ ഉന്നയിച്ച ആരോപണങ്ങൾ എൽ.ഐ.സി നിഷേധിച്ചു. എല്ലാ നിക്ഷേപങ്ങളും സമഗ്രമായ വിലയിരുത്തലുകളോടും പ്രൊഫഷണൽ മാനദണ്ഡങ്ങളോടുമാണ് നടത്തുന്നതെന്നും, ബാഹ്യ സ്വാധീനം ഉണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും എൽ.ഐ.സി വ്യക്തമാക്കി. റിപ്പോർട്ടിൽ പരാമർശിച്ച രേഖകളോ പദ്ധതികളോ തങ്ങൾ തയ്യാറാക്കിയിട്ടില്ലെന്നും കമ്പനി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

 

 

washington post alleges modi government orchestrated a plan for state-owned lic to invest billions in the adani group as a rescue measure; the opposition congress party has seized on the issue.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റഷ്യയുടെ 48 യുദ്ധവിമാനങ്ങൾ ഇറാൻ വാങ്ങുന്നു; 600 കോടി യൂറോയുടെ കരാറിലൊപ്പുവച്ചു

International
  •  a day ago
No Image

ഫിഫ അറബ് കപ്പിൽ ചരിത്രം കുറിച്ച് ഫലസ്തീനും സിറിയയും; ഇരുടീമുകളും ക്വാർട്ടർ ഫൈനലിൽ 

qatar
  •  a day ago
No Image

ബ്രസീലിയൻ സൂപ്പർ താരത്തിന് കളി തുടരാൻ കാൽമുട്ട് ദാനം ചെയ്യാൻ തയ്യാറായി ആരാധകൻ; താരത്തിന്റെ മറുപടി വൈറൽ

Football
  •  a day ago
No Image

യുഎഇയിലുള്ള പ്രവാസികൾക്ക് ആശ്വാസമായേക്കും: സ്വർണ്ണാഭരണ പരിധി പുതുക്കാൻ സാധ്യത; കസ്റ്റംസ് നിയമങ്ങളിൽ സമൂല പരിഷ്‌കരണം വരുന്നു

uae
  •  a day ago
No Image

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു; ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി സൂചന

Kerala
  •  a day ago
No Image

ഗസ്സയിൽ രണ്ടാംഘട്ട സമാധാനപദ്ധതിക്ക് വഴി തെളിയുന്നു; ഹമാസ് കൈമാറാൻ ബാക്കിയുള്ളത് ഒരു ബന്ദിയുടെ മൃതദേഹം മാത്രം

International
  •  a day ago
No Image

ഇറാഖി ക്വിസി മുതൽ വാഗ്യു ഷവർമ വരെ; ഗ്ലോബൽ വില്ലേജിലെ രുചിയേറും ഭക്ഷണശാലകൾ പരിചയപ്പെടാം

uae
  •  a day ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: നീതിക്കായി അപ്പീൽ; പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു; ശിക്ഷാവിധി വെള്ളിയാഴ്ച

Kerala
  •  a day ago
No Image

വെടിനിര്‍ത്തല്‍ നിലനില്‍ക്കെ മരുന്നും ഭക്ഷണവുമില്ലാതെ ഗസ്സ

International
  •  a day ago
No Image

മാതാപിതാക്കൾക്കുള്ള ജി.പി.എഫ് നോമിനേഷൻ വിവാഹത്തോടെ അസാധു: സുപ്രിംകോടതി 

National
  •  a day ago

No Image

ഗസ്സ വംശഹത്യാ ആക്രമണങ്ങള്‍ ഇസ്‌റാഈലി സൈനികരേയും ബാധിച്ചു; മാനസിക വൈകല്യങ്ങള്‍ക്ക് ചികിത്സ തേടിയവര്‍ ലക്ഷത്തോളം

International
  •  a day ago
No Image

'എനിക്ക് എന്റെ മക്കളില്‍ ഒരാളെ മാത്രം തിരഞ്ഞെടുക്കാന്‍ പറ്റില്ല; അവര്‍ എന്റെ ഇടതും വലതും കണ്ണുകളാണ്';  ഉമ്മയെ വിട്ടുനല്‍കാനാവാതെ കോടതിമുറിയിലെത്തി സഹോദരങ്ങള്‍ 

Saudi-arabia
  •  a day ago
No Image

അച്ഛൻ്റെ ക്രൂരമർദനം: ഒൻപതാം ക്ലാസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

Kerala
  •  a day ago
No Image

വിധി നിരാശാജനകം, നീതിക്കുവേണ്ടിയുള്ള സമരം അവസാനിക്കുകയില്ല; ജനാധിപത്യ കേരളം അവള്‍ക്കൊപ്പം അടിയുറച്ചു നില്‍ക്കുമെന്നും കെ.കെ രമ

Kerala
  •  a day ago