HOME
DETAILS

വിഭജനത്തോടെ മുസ്‌ലിംകളെല്ലാം പോയതോടെ ക്രിസ്ത്യൻ സ്‌കൂളായി മാറി, ഒടുവിൽ അമൃത്സറിലെ മസ്ജിദ് സിഖുകാരും ഹിന്ദുക്കളും മുസ്‌ലിംകൾക്ക് കൈമാറി; ഏഴുപതിറ്റാണ്ടിന് ശേഷം ബാങ്ക് വിളി ഉയർന്നു

  
Web Desk
October 26, 2025 | 1:21 AM

mosque in amritsar which became a christian school after partition handed over to muslims by sikhs and hindus azaan heard after seven decades

അമൃത്സർ: 1947 ലെ വിഭജനത്തെത്തുടർന്ന് മുസ്‌ലിംകൾ പ്രദേശം വിട്ടുപോയതോടെ പതിറ്റാണ്ടുകളായി ഉപേക്ഷിക്കപ്പെട്ടിരുന്ന പഞ്ചാബിലെ അമൃത്സർ ജില്ലയിൽപ്പെട്ട അജ്‌നാല താലൂക്കില കോട് റസാദ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പള്ളിയിൽ ഏഴുപതിറ്റാണ്ടിന് ശേഷം ബാങ്ക് വിളി ഉയർന്നു. ആളൊഴിഞ്ഞതോടെ മിഷനറിമാർ ക്രിസ്ത്യൻ സ്‌കൂളായി പരിവർത്തനം ചെയ്ത മസ്ജിദ് ഇന്നലെ ഔദ്യോഗികമായി മുസ്‌ലിംകൾക്ക് കൈമാറിയതിന് പിന്നാലെയാണ് പ്രാർത്ഥനയ്ക്കുള്ള ആഹ്വാനമായ ബാങ്കുവിളി ഉയർന്നത്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിലെ (ആർ.പി.എഫ്) മുൻ അസിസ്റ്റന്റ് പൊലിസ് കമ്മിഷണറായ എച്ച്.കെ പത്താൻ ആണ്, 1947ന് ശേഷം ആദ്യമായി ഇവിടെ ബാങ്ക് വിളിച്ചത്.

പഞ്ചാബിൽ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കം ബാധിച്ച കുടുംബങ്ങൾക്ക് സഹായം വിതരണം ചെയ്യാനായി നാഗ്പഡയിലെ മഹാരാഷ്ട്ര കോളേജിലെ അലൂംനി അസോസിയേഷൻ അംഗങ്ങൾക്കൊപ്പമെത്തിയപ്പോഴാണ് പത്താൻ ജീർണാവസ്ഥയിലുള്ള പള്ളി കണ്ടത്. 1900കളുടെ തുടക്കത്തിൽ നിർമ്മിച്ച പള്ളി, വിഭജനകാലത്തെ കലപാത്തെത്തുടർന്ന് ഇവിടെയുള്ള മുസ്‌ലിംകൾ പാകിസ്ഥാനിലേക്ക് പോയതോടെ സംരക്ഷിക്കാനാളില്ലാതെ കിടക്കുകയായിരുന്നു. ഇതോടെ ക്രിസ്ത്യൻ മിഷനറിമാർ പള്ളിയും പരിസരവും താൽക്കാലിക സ്‌കൂളായി ഉപയോഗിച്ചു. സ്‌കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. രവി നദിക്ക് സമീപത്തെ ഈ ഗ്രാമത്തിൽ നിലവിൽ മുസ്‌ലിംകളാരുമില്ല.

2025-10-2606:10:01.suprabhaatham-news.png
 
 

പ്രാദേശിക സിഖ്, ഹിന്ദു പൗരപ്രമുഖരാണ് പള്ളി മുസ്‌ലിം മാനേജ്‌മെന്റിലേക്ക് പുനഃസ്ഥാപിക്കണമെന്ന് അഭ്യർത്ഥിച്ചത്. ഇത് അംഗീകരിക്കപ്പെടുകയായിരുന്നു. പഞ്ചാബിലെ ഷാഹി ഇമാമിന്റെ സാന്നിധ്യത്തിൽ മഹാരാഷ്ട്ര കോളജ് അലൂംനി അസോസിയേഷന്റെ പങ്കാളിത്തത്തോടെയാണ് കൈമാറ്റം സുഗമമാക്കിയത്. 

മഹാരാഷ്ട്ര കോളജിന്റെ സുവർണ്ണ ജൂബിലി വേളയിൽ 2017 ൽ സ്ഥാപിതമായ അലൂംനി ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെടുകയും നിരാലംബരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുകയും പ്രകൃതിദുരന്തത്തിന് ഇരയായവർക്ക് സഹായം നൽകുകയും ചെയ്തുവരുന്ന അറിയപ്പെട്ട സന്നദ്ധ കൂട്ടായ്മകൂടിയാണ്.

 

 

 

In a heartwarming display of interfaith harmony, a historic mosque in Kot Razada village in the Ajnala tehsil of Amritsar district, Punjab, was officially handed over to the Muslim community after remaining abandoned since the Partition of India in 1947.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത കേസ്; സ്കോട്ട്ലൻഡിൽ മലയാളി നഴ്സിന് ഏഴുവർഷത്തിലേറെ തടവ് ശിക്ഷ

International
  •  4 days ago
No Image

ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  4 days ago
No Image

സംസ്ഥാനത്തെ ദേശീയ പാതകളുടെ തകർച്ച: എല്ലാ റീച്ചുകളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് എൻ.എച്ച്.എ.ഐ

Kerala
  •  4 days ago
No Image

വിവാഹ വാർഷികാഘോഷത്തിനെത്തിയ യുവതി കെഎസ്ആർടിസി ബസ് കയറി മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

Kerala
  •  4 days ago
No Image

ഷാർജയിൽ എമിറേറ്റ്സ് റോഡിൽ ഗതാഗത നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു

uae
  •  4 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ സ്പെഷ്യൽ പൊലിസ് ടീമിന്റെ വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരുക്ക്

Kerala
  •  4 days ago
No Image

സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Kerala
  •  4 days ago
No Image

ജനിതക മാറ്റം സംഭവിച്ച ബീജം വിതരണം ചെയ്തത് 14 യൂറോപ്യൻ രാജ്യങ്ങളിൽ; 197 കുട്ടികൾക്ക് അർബുദം സ്ഥിരീകരിച്ചു; ഡെൻമാർക്ക് സ്പേം ബാങ്കിനെതിരെ അന്വേഷണം

International
  •  4 days ago
No Image

ലേലത്തിൽ ഞെട്ടിക്കാൻ പഞ്ചാബ്‌; ഇതിഹാസമില്ലാതെ വമ്പൻ നീക്കത്തിനൊരുങ്ങി അയ്യർപട

Cricket
  •  4 days ago
No Image

ലോക്സഭയിലെ വാക്പോര്; അമിത് ഷായുടെ പ്രസംഗം നിലവാരം കുറഞ്ഞത്; ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്ന സ്വഭാവം: കെ.സി വേണുഗോപാൽ എം.പി

National
  •  4 days ago