HOME
DETAILS

പറഞ്ഞ സമയത്തിന് ബ്ലൗസ് തയ്ച്ച് നൽകാത്തത് ഗുരുതര വീഴ്ച; തയ്യൽക്കാരന് വൻ തുക പിഴയിട്ട് ഉപഭോക്തൃ കമ്മിഷൻ

  
Web Desk
October 28, 2025 | 3:06 PM

Blouse not delivered on time is a serious lapse consumer commission fines tailor a huge amount

അഹമ്മദാബാദ്: അത്യാവശ സമയത്ത് ബ്ലൗസ് തയ്ച്ചുനൽകാൻ സാധിക്കാത്ത തയ്യൽക്കാരനോട് ഉപഭോക്താവായ യുവതിക്ക് 7000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെ നിർദ്ദേശം. സമയത്തിന് വസ്ത്രം തയ്ച്ചുനൽകാൻ കഴിയാതിരുന്നത് സേവനത്തിലെ ഗുരുതരമായ പോരായ്മയായി കണക്കാക്കിയ കമ്മിഷൻ, യുവതിക്ക് ഇത് മാനസിക ക്ലേശമുണ്ടാക്കിയെന്നും വിലയിരുത്തി.

നവരംഗ്പുരയിൽ നിന്നുള്ള യുവതിയാണ് സിജി റോഡിൽ കട നടത്തുന്ന തയ്യൽക്കാരനെതിരെ പരാതി നൽകിയത്. യുവതിയുടെ ബന്ധുവിന്റെ വിവാഹത്തിന് വേണ്ടിയുള്ള ബ്ലൗസ് സമയബന്ധിതമായി തയ്ച്ചുനൽകണമെന്നായിരുന്നു ആവശ്യം. 2024 ഡിസംബർ 24-നായിരുന്നു വിവാഹം. ഇതിനായി 2024 നവംബറിൽ തയ്യൽക്കാരനെ സമീപിച്ച യുവതി 4,395 രൂപ അഡ്വാൻസായി നൽകിയിരുന്നു.

കൃത്യസമയത്ത് ബ്ലൗസ് ലഭിക്കുമെന്ന് യുവതി ഉറച്ചുവിശ്വസിച്ചെങ്കിലും, ഡിസംബർ 14-ന് ഓർഡർ വാങ്ങാൻ എത്തിയപ്പോൾ നിരാശയായിരുന്നു ഫലം. ബ്ലൗസ് അപ്പോഴും തയ്ച്ചിരുന്നില്ല. വിവാഹത്തിന് മുമ്പ് ബ്ലൗസ് എത്തിക്കാമെന്ന് തയ്യൽക്കാരൻ ഉറപ്പുനൽകിയെങ്കിലും, ഡിസംബർ 24 കഴിഞ്ഞിട്ടും വസ്ത്രം ലഭിച്ചില്ല. ഇതോടെയാണ് യുവതി അഹമ്മദാബാദിലെ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ (അഡീഷണൽ) പരാതി നൽകിയത്.

കമ്മിഷൻ മുമ്പാകെ തയ്യൽക്കാരൻ ഹാജരാകാത്തതിനെ തുടർന്ന് യുവതിയുടെ മൊഴി മാത്രം കേട്ട ശേഷമാണ് വിധി പ്രസ്താവിച്ചത്. വാഗ്ദാനം ചെയ്തതുപോലെ ബ്ലൗസ് എത്തിക്കാത്തത് സേവനത്തിലെ വലിയ വീഴ്ചയാണെന്നും, ഇത് പരാതിക്കാരിയെ മാനസികമായി ബുദ്ധിമുട്ടിച്ചെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.

ഇതിൻ്റെ അടിസ്ഥാനത്തിൽ, അഡ്വാൻസായി നൽകിയ 4,395 രൂപ 7% പലിശ സഹിതം തിരികെ നൽകാനും, മാനസിക ക്ലേശത്തിനും കേസ് ചെലവുകൾക്കുമായി അധിക നഷ്ടപരിഹാരം നൽകാനും പാനൽ നിർദ്ദേശിച്ചു. മൊത്തത്തിൽ, തയ്യൽക്കാരൻ യുവതിക്ക് ഏകദേശം 7,000 രൂപയോളം നൽകേണ്ടി വരും.

 

The Consumer Commission imposed a significant fine on a tailor, ruling that the failure to deliver a stitched blouse on time constituted a serious service deficiency and a severe lapse in duty. The commission ordered the tailor to pay a large compensation amount to the customer.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂൾ പ്രിൻസിപ്പലിന്റെ ഭീഷണിയിൽ 14-കാരൻ മൂന്നാം നിലയിൽ നിന്ന് ചാടി; 52 തവണ 'സോറി' പറഞ്ഞിട്ടും അവഗണന

crime
  •  8 days ago
No Image

കണ്ണാശുപത്രിയിലെ സ്റ്റെയർകെയ്‌സിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: 51കാരന് 12 വർഷം കഠിനതടവ്

crime
  •  8 days ago
No Image

മണ്ണാർക്കാട് സഹകരണ സൊസൈറ്റിയിൽ വൻ സാമ്പത്തിക തട്ടിപ്പ്: ബാങ്ക് സെക്രട്ടറി അറസ്റ്റിൽ

Kerala
  •  8 days ago
No Image

ഭാര്യയെ വടികൊണ്ട് അടിച്ചു: ദേശ്യത്തിൽ ഭർത്താവിന്റെ കാറിന്റെ ചില്ലു തകർത്ത് ഭാര്യ; ഇരുവർക്കും കനത്ത പിഴ വിധിച്ച് കോടതി

uae
  •  8 days ago
No Image

കോലി-രോഹിത് സഖ്യത്തിന്റെ ഭാവി: ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ശേഷം ബിസിസിഐയുടെ പ്രത്യേക യോഗം; 2027 ലോകകപ്പ് ലക്ഷ്യം

Cricket
  •  8 days ago
No Image

വൻ ലഹരിമരുന്ന് വേട്ട; കാലിൽ കെട്ടിവെച്ച് ലഹരിക്കടത്താൻ ശ്രമിക്കവേ യുവതിയും യുവാവും പിടിയിൽ

crime
  •  8 days ago
No Image

'പാവങ്ങളുടെ സ്വര്‍ണം'; വിലകൂടിയപ്പോള്‍ ദുബൈയില്‍ 14 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും പുറത്തുവിട്ടു

uae
  •  8 days ago
No Image

വീട് കുത്തിത്തുറന്ന് യുപി സംഘത്തിന്റെ കവർച്ച: പ്രതികളെ വെടിവെച്ച്  കീഴ്‌പ്പെടുത്തി പൊലിസ്

Kerala
  •  8 days ago
No Image

കരിങ്കടലിൽ റഷ്യൻ 'ഷാഡോ ഫ്ലീറ്റി'ന് നേരെ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം; എണ്ണടാങ്കറുകൾക്ക് തീപിടിച്ചു

International
  •  8 days ago
No Image

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു

Kerala
  •  8 days ago