ചതി തുടർന്ന് ഇസ്റാഈൽ; ഗസ്സയിൽ ശക്തമായ വ്യോമാക്രമണം നടത്താൻ ഉത്തരവിട്ട് നെതന്യാഹു
ഗസ്സ: അമേരിക്കൻ മധ്യസ്ഥതയിലുള്ള വെടിനിർത്തൽ കരാർ ഹമാസ് ലംഘിച്ചുവെന്ന് ആരോപിച്ച്, ഗസ്സ മുനമ്പിൽ ശക്തമായ വ്യോമാക്രമണം നടത്താൻ ഉത്തരവിട്ട് ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഇസ്റാഈൽ അധിനിവേശ സൈന്യത്തിന് ഇതേക്കുറിച്ച് നിർദ്ദേശം നൽകിയതാണ് വിവരം.
"സുരക്ഷാ കൂടിയാലോചനകൾക്ക് ശേഷം, ഗസ്സ മുനമ്പിൽ ഉടൻ തന്നെ ശക്തമായ ആക്രമണം നടത്താൻ പ്രധാനമന്ത്രി നെതന്യാഹു സൈന്യത്തിന് നിർദ്ദേശം നൽകി," പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
വെടിനിർത്തൽ കരാർ ലംഘിച്ചതിന് മറുപടിയായി, തെക്കൻ ഗസ്സയിലെ ഹമാസ് കേന്ദ്രങ്ങൾക്കെതിരെ സൈന്യം തുടർച്ചയായ ആക്രമണങ്ങൾ ആരംഭിച്ചതായി സയണിസ്റ്റ് അധിനിവേശ സൈന്യം അറിയിച്ചു.
"ഇന്ന് രാവിലെ നടന്ന വെടിനിർത്തൽ കരാറിന്റെ നഗ്നമായ ലംഘനത്തിന് മറുപടിയായി, തെക്കൻ ഗസ്സ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങൾക്കെതിരെ ഐഡിഎഫ് തുടർച്ചയായ ആക്രമണങ്ങൾ ആരംഭിച്ചിട്ടുണ്ട്." സയണിസ്റ്റ് സൈന്യം പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ഇത് ഇസ്റാഈലിന്റെ ചതിയാണെന്നാണ് വിവിധ നയതന്ത്ര വിദഗ്ധർ വ്യക്തമാക്കുന്നത്.
ഗസ്സ മേഖലയിൽ സ്ഥിതിഗതികൾ വീണ്ടും സംഘർഷത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയായാണ് ഈ പുതിയ ആക്രമണ ഉത്തരവിനെ അന്താരാഷ്ട്ര സമൂഹം നോക്കി കാണുന്നത്.
israeli pm benjamin netanyahu has directed the military to launch immediate and intense airstrikes on gaza following hamas's alleged violation of the fragile ceasefire by returning a misidentified captive's body. tensions escalate in the middle east, raising fears of renewed full-scale conflict after two years of war. stay updated on the latest developments in israel-hamas hostilities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."