മോൻതാ ചുഴലിക്കാറ്റ് കരതൊട്ടു; കാറ്റിന്റെ ശക്തി കുറഞ്ഞു; ആന്ധ്രയിൽ ആറ് മരണം
ഹൈദരാബാദ്: മോൻതാ ചുഴലിക്കാറ്റ് കര തൊട്ടതിനെ തുടർന്ന് ആന്ധ്രപ്രദേശിൽ ശക്തമായ മഴ. ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് എങ്കിലും മഴക്കെടുതുകളിൽ ആന്ധ്രയിൽ ആറ് ആളുകൾ മരിച്ചെന്നാണ് റിപ്പോർട്ട്. ഒഡീഷയിൽ ചുഴലിക്കാറ്റ് കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടില്ല. മെൻതോയുടെ സ്വാധീന പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണെങ്കിൽ ആന്ധ്രയിലെ റെഡ് അലേർട്ട് ഐഎംഡി പിൻവലിച്ചിട്ടുണ്ട്. ഒഡീഷയിലെ 15 ജില്ലകളിൽ ജനജീവിതത്തെ മോൻതാ ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ട്. മണിക്കൂറുകൾ 90 കിലോമീറ്റർ മുതൽ 100 കിലോമീറ്റർ വരെയാണ് ചുഴലിക്കാറ്റ് വീശിയത്.
അർദ്ധരാത്രി 12 30ന് ആയിരുന്നു മോൻതാ ചുഴലിക്കാറ്റ് കര തൊട്ടിരുന്നത്. ഇതിന് പിന്നാലെ കാറ്റിന്റെ ശക്തി കുറയുകയായിരുന്നു. ചുഴലിക്കാറ്റ് ഒഡീഷ്യയിലേക്ക് കടന്നു എന്നാണ് ലഭിക്കുന്ന വിവരം. മോൻതാ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ ഒഡീഷ, തലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴയാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഛത്തീസ്ഗഡ്, കർണാടക, കേരളം, തമിഴ്നാട്, ജാർഖണ്ഡ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ഐ എം ഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ ഏകദേശം മുപ്പതിനായിരത്തോളം ആളുകളെയാണ് ഒഡീഷാ സർക്കാർ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്. 2040 ദുരിതാശ്വാസ ക്യാമ്പുകളും സജ്ജമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."