1000 രൂപ ഓണറേറിയം വർധനവ് പ്രഖ്യാപിച്ചെങ്കിലും അയവ് വരുത്താതെ ആശമാർ; അടിയന്തര സംസ്ഥാന കമ്മിറ്റി യോഗം ഇന്ന്
തിരുവനന്തപുരം: സർക്കാർ ഓണറേറിയമായ ആയിരം രൂപ വർധനവ് പ്രഖ്യാപിച്ചെങ്കിലും അയവ് വരുത്താതെ ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. സംഘടന വിളിച്ചുചേർത്ത അടിയന്തര സംസ്ഥാന കമ്മിറ്റി യോഗം ഇന്നാണ് ചേരുന്നത്. സെക്രട്ടറിയേറ്റിനു മുന്നിലെ രാപ്പകൽ സമരം തുടരാനാണ് നിലവിൽ സംഘടന തീരുമാനം എടുത്തിട്ടുള്ളത്. സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം ആയിരിക്കും പുതിയ സമര രീതികൾ എങ്ങനെയാണെന്നതിനെ കുറിച്ചുള്ള തീരുമാനം ഉണ്ടാവുക. ഓണറേറിയം 21,000 രൂപയാക്കുക എന്നാവശ്യപ്പെട്ട സ്ഥലത്തുനിന്നാണ് 1000 രൂപയുടെ വർധനവ് ഉണ്ടായിരിക്കുന്നത്.
1000 രൂപ എത്രയോ ചെറിയ തുക ആയിരുന്നു എന്നാണ് ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ആദ്യം പ്രതികരിച്ചത്. വിരമിക്കൽ അനുകൂലമായി അഞ്ച് ലക്ഷം രൂപ നൽകുക, പെൻഷൻ നൽകുക എന്നീ ആവശ്യങ്ങളായിരുന്നു സമരം ഇതിലൂടെ ആശാവർക്കർമാർ മുന്നോട്ടുവെച്ചത് എന്നാൽ സർക്കാർ ഇത് പരിഗണിച്ചില്ല ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം തുടരാൻ ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നിലവിൽ തീരുമാനം എടുത്തത്. സെക്രട്ടറിയേറ്റിനു മുന്നിൽ നിന്നും സമരം അവസാനിപ്പിച്ച് മറ്റ് സമര രീതികൾ സ്വീകരിക്കുമോ എന്ന കാര്യത്തിലും ഇന്ന് സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം വ്യക്തത വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."