അബൂദബി: സായിദ് വിമാനത്താവളത്തിൽ ഇനി ക്യൂ നിൽക്കേണ്ട ആവശ്യമില്ല; എല്ലാ ചെക്ക്പോയിന്റുകളിലും ഫേസ് റെക്കഗ്‌നിഷൻ സംവിധാനം
അബൂദബി: സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി പാസ്‌പോർട്ട് പരിശോധനയ്ക്കും ബോർഡിംഗ് ഗേറ്റുകൾക്കും മുന്നിൽ ക്യൂ നിൽക്കേണ്ടി വരില്ല. വിമാനത്താവളത്തിലെ എല്ലാ ചെക്ക്പോയിന്റുകളിലും ഫേസ് റെക്കഗ്‌നിഷൻ (മുഖം തിരിച്ചറിയൽ) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പുതിയ ബയോമെട്രിക് സംവിധാനം സ്ഥാപിച്ചു.
ഇതുവഴി, യാത്രക്കാർക്ക് നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. ഈ സൗകര്യം ഉടൻതന്നെ ട്രാൻസിറ്റ് യാത്രക്കാർക്കും ലഭ്യമാകും.
ട്രാൻസിറ്റ് യാത്ര എളുപ്പമാകും
അബൂദബിയിലെത്തുന്ന ട്രാൻസിറ്റ് യാത്രക്കാരുടെ ബയോമെട്രിക് വിവരങ്ങൾ, അവർ യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിൽ തന്നെ ശേഖരിക്കും. അതിനാൽ, യാത്രക്കാർക്ക് അബൂദബിയിലെ ടെർമിനലിലൂടെ കാത്തുനിൽപ്പൊഴിവാക്കി വേഗത്തിൽ കടന്നുപോകാൻ സാധിക്കും. ക്യൂവിലെ സമയം ലാഭിക്കുന്നതിലൂടെ വിമാനത്താവളത്തിലെ മറ്റ് സൗകര്യങ്ങൾ ആസ്വദിക്കാൻ യാത്രക്കാർക്ക് കൂടുതൽ സമയം ലഭിക്കും.
മുഴുവൻ പോയിന്റുകളിലും ഉടൻ നടപ്പാക്കും
അബൂദബി എയർപോർട്ട്സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എലീന സോർലിനി വ്യക്തമാക്കിയത് പ്രകാരം, ഫേഷ്യൽ റെക്കഗ്‌നിഷൻ സംവിധാനം വേഗമേറിയതും, തടസ്സങ്ങളില്ലാത്തതുമാണ്.
"ഒമ്പത് പ്രധാന പോയിന്റുകളിൽ (ടച്ച്‌പോയിന്റുകൾ) അഞ്ചിലും നിലവിൽ മുഖം തിരിച്ചറിയൽ സംവിധാനം നടപ്പിലാക്കി കഴിഞ്ഞു. ശേഷിക്കുന്ന നാല് പോയിന്റുകളിലേക്കും ഇത് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്," എലീന സോർലിനി പറഞ്ഞു.
"ട്രാൻസ്ഫർ യാത്രക്കാർക്കുള്ള സംവിധാനമാണ് അടുത്ത ലക്ഷ്യം. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടക്കുന്നുണ്ട്. അടുത്ത വർഷത്തോടെ ഒമ്പത് പോയിന്റുകളിലും ഈ സേവനം പൂർണ്ണമായി നടപ്പിലാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു." അവർ കൂട്ടിച്ചേർത്തു.
Long queues at passport control and boarding gates are expected to become a thing of the past at Zayed International Airport as a new biometric system using facial recognition technology has been installed across all passenger checkpoints. This system will enable faster and seamless processing for travelers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."