വാഹനാപകടത്തിൽ പരുക്കേറ്റ മലയാളി ബാലന് രണ്ടര കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മസ്കത്ത് കോടതി
മസ്‌കത്ത്: വാഹനാപകടത്തിൽ പരുക്കേറ്റ മലയാളി ബാലന് 1,07,000 (ഏകദേശം രണ്ടര കോടി രൂപ) നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മസ്കത്ത് കോടതി. 2024 മാർച്ച് 19-ന് ദാർസൈത്തിൽ വെച്ചാണ് മലയാളി ബാലന് അപകടത്തിൽ പരുക്കേറ്റത്. ഇതിനെ തുടർന്ന് ഏറെക്കാലം ഖൗല ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സ്‌പോർട്‌സിലും പഠനത്തിലും വളരെയധികം മികവ് പുലർത്തിയിരുന്ന മലയാളി ബാലൻ ഇനിയും പൂർണമായ ആരോഗ്യത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല. പതിനാലുകാരനായ ബാലന് വേണ്ടി പിതാവ് നൽകിയ ഹരജി കെ ഡബ്ല്യൂ അഡ്വെക്കേറ്റ്‌സിലെ അഡ്വ കെ.എം പ്രസാദ്, അഡ്വ നാസർ, അഡ്വ അബ്ദുറഹ്മാൻ അൽ റവാഹി, അഡ്വ മാഹർ അൽ റവാഹി എന്നിവരടങ്ങിയ സംഘമാണ് കേസ് നടത്തിയത്.
ബാലന്റെ പ്രായം പരിഗണിച്ചും കുട്ടിക്ക് ഏറ്റ പരുക്കുകളുടേയും നടത്തിയ ശസ്ത്രക്രിയകളുടേയും തീവ്രത കണക്കിലെടുക്കുന്നതിൽ മസ്‌കത്ത് കോടതി കാണിച്ച അതീവ ജാഗ്രതയും വൈദഗ്ധ്യവും കൊണ്ടാണ് രാജ്യത്തെ തന്നെ റോഡ് ട്രാഫിക്ക് അപകടങ്ങളെ തുടർന്ന് ഇരകൾക്ക് ലഭിച്ചിട്ടുള്ള നഷ്ടപരിഹാര തുകകളിൽ ഉയർന്ന തുക മലയാളി ബാലന് ലഭിക്കാൻ ഇടയായതെന്ന് അഡ്വ പ്രസാദ് നിരീക്ഷിച്ചു.
a smart 14-year-old boy from kerala gets huge win in muscat court after bad car accident in 2024. he wins 107,000 omani rials for pain and lost future.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."