HOME
DETAILS

അലിഗഡില്‍ ക്ഷേത്രമതിലില്‍ 'ഐ ലവ് മുഹമ്മദ്' എഴുതി; ആദ്യം മുസ്ലിംകള്‍ക്കെതിരെ കേസ്; ഒടുവില്‍ അന്വേഷണം എത്തിയത് ഹിന്ദുത്വവാദികളില്‍; 4 പേര്‍ അറസ്റ്റില്‍

  
Web Desk
October 30, 2025 | 4:42 PM

Aligarh police have arrested four hindutva activist overI love Mohammad writing on temple walls

ലഖ്‌നൗ: ഉത്തർപ്രദേശിലെ അലിഗഡില്‍ ക്ഷേത്രഭിത്തികളില്‍ 'ഐ ലവ് മുഹമ്മദ്' എന്നെഴുതി വര്‍ഗീയകലാപത്തിന് ശ്രമിച്ച നാലു പേര്‍ അറസ്റ്റില്‍. പ്രദേശത്തെ തീവ്രഹിന്ദുത്വ സംഘടനയുടെ പ്രവര്‍ത്തകരായ സീഷാന്ത് സിങ്, ആകാശ് സരസ്വത്, ദിലീപ് ശര്‍മ്മ, അഭിഷേക് സരസ്വത് എന്നിവരാണ് പിടിയിലായത്. ക്ഷേത്ര ഭിത്തിയില്‍ പെയിന്റ് കൊണ്ട് ഐ ലവ് മുഹമ്മദ് എന്നെഴുതിയത് പ്രദേശത്ത് വലിയ രീതിയിലുള്ള പ്രതിഷേധത്തിന് കാരണമാകുകയും, സംഭവത്തിന് പിന്നില്‍ മുസ്ലിംകള്‍ ആണെന്ന് ആരോപിച്ച് ഹിന്ദുത്വ സംഘടനകള്‍ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രതിഷേധപരിപാടികള്‍ നടത്തിവരുകയും ചെയ്യുന്നതിനിടെയാണ് യഥാര്‍ത്ഥ പ്രതികള്‍ പിടിയിലായത്. 

നേരത്തെ ഹിന്ദുത്വ സംഘടനകളുടെ പരാതിയില്‍ മുസ്തഖീം, ഗുല്‍ മുഹമ്മദ്, സുലൈമാന്‍, സോനു, അല്ലാബക്ഷ്, ഹമീദ്, യൂസഫ് എന്നീ എട്ട് മുസ്ലിംകള്‍ക്കെതിരേ കേസെടുത്തിരുന്നു. യഥാര്‍ത്ഥ പ്രതികളെ പിടികൂടിയതോടെ ഇവര്‍ക്കെതിരായ കേസ് ഒഴിവാക്കുമെന്ന് പൊലിസ് പറഞ്ഞു. മറ്റൊരു സമുദായത്തെ കുടുക്കാനാണ് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്ന് അറസ്റ്റിലായ പ്രതികള്‍ മൊഴി നല്‍കിയതായി സീനിയര്‍ പൊലിസ് സൂപ്രണ്ട് നീരാജ് കുമാര്‍ പറഞ്ഞു.

നേരത്തെ സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ സംസ്ഥാനത്തെ മുസ്ലിം നേതാക്കള്‍ ഇതിനെ അപലപിച്ചിരുന്നു. വര്‍ഗീയ വിദ്വേഷമുണ്ടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും നിഷ്പക്ഷ അന്വേഷണം നടത്തിയാല്‍ മുസ്ലിം സമൂഹത്തിലെ ആര്‍ക്കും ഇതില്‍ പങ്കില്ലെന്ന് തെളിയുമെന്നും ഈ മാസം 25ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് സിയാ ഉര്‍ റഹ്മാന്‍ ബര്‍ഖ് എം.പി പ്രസ്താവിച്ചിരുന്നു.

ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചു, ഇരുവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതത വളര്‍ത്താന്‍ ശ്രമിച്ചു എന്നതടക്കമുള്ള വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരേ കേസെടുത്തു. പ്രതികളെ ചോദ്യംചെയ്തുവരികയാണെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലിസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഡിഎഫ് സ്ഥാനാർഥിയുടെ പോസ്റ്റർ നശിപ്പിച്ച് 'അജ്ഞാതൻ'; തിരൂരങ്ങാടിയിലെ 'പ്രതി'യെ പൊക്കിയത് മരത്തിനു മുകളിൽ നിന്ന്

Kerala
  •  6 days ago
No Image

യു.ഡി.എഫ് സ്ഥാനാർഥിയുടെ ആകസ്മിക വിയോഗം; മലപ്പുറം മൂത്തേടം ഏഴാം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  6 days ago
No Image

റാസൽഖൈമയിൽ അമ്മയും രണ്ട് പെൺമക്കളും കൊല്ലപ്പെട്ട കേസ്: വിചാരണ ആരംഭിച്ചു; പ്രതിക്ക് വധശിക്ഷ നൽകണമെന്ന് കുടുംബം

uae
  •  6 days ago
No Image

'അവൻ അവൻ്റെ ക്ലബ്ബ് പൈതൃകം നശിപ്പിക്കുന്നു!'; സൂപ്പർ താരത്തെ ടീമിൽ നിന്ന് പുറത്താക്കണമെന്ന് ലിവർപൂൾ പരിശീലകനോട് റൂണി

Football
  •  6 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർമാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ; വോട്ടെടുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

Kerala
  •  6 days ago
No Image

'ബ്ലൂ വെരിഫിക്കേഷൻ നിങ്ങളെ രക്ഷിക്കില്ല': പണമടച്ചുള്ള വെരിഫിക്കേഷൻ വിശ്വാസ്യതയെ തകർക്കുന്നു; മുന്നറിയിപ്പുമായി യുഎഇയിലെ വിദഗ്ധർ

uae
  •  6 days ago
No Image

റഷ്യയുടെ 48 യുദ്ധവിമാനങ്ങൾ ഇറാൻ വാങ്ങുന്നു; 600 കോടി യൂറോയുടെ കരാറിലൊപ്പുവച്ചു

International
  •  6 days ago
No Image

ഫിഫ അറബ് കപ്പിൽ ചരിത്രം കുറിച്ച് ഫലസ്തീനും സിറിയയും; ഇരുടീമുകളും ക്വാർട്ടർ ഫൈനലിൽ 

qatar
  •  6 days ago
No Image

ബ്രസീലിയൻ സൂപ്പർ താരത്തിന് കളി തുടരാൻ കാൽമുട്ട് ദാനം ചെയ്യാൻ തയ്യാറായി ആരാധകൻ; താരത്തിന്റെ മറുപടി വൈറൽ

Football
  •  6 days ago
No Image

യുഎഇയിലുള്ള പ്രവാസികൾക്ക് ആശ്വാസമായേക്കും: സ്വർണ്ണാഭരണ പരിധി പുതുക്കാൻ സാധ്യത; കസ്റ്റംസ് നിയമങ്ങളിൽ സമൂല പരിഷ്‌കരണം വരുന്നു

uae
  •  6 days ago