ലോക കിരീടം കയ്യകലെ; ഓസ്ട്രേലിയെ തരിപ്പണമാക്കി ഇന്ത്യൻ പെൺപട ഫൈനലിൽ
മുംബൈ: വനിതാ ഏകദിന ലോകകപ്പിൻ്റെ രണ്ടാം സെമിഫൈനലിൽ നിലവിലെ ചാമ്പ്യന്മാരും ലോകക്രിക്കറ്റിലെ വമ്പൻ ശക്തിയുമായ ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ ഫൈനലിൽ. നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ, യുവതാരം ജെമീമ റോഡ്രിഗസ് നേടിയ തകർപ്പൻ സെഞ്ച്വറിയും നായിക ഹർമൻപ്രീത് കൗറിൻ്റെ മിന്നുന്ന അർദ്ധ സെഞ്ച്വറിയുമാണ് ഇന്ത്യയുടെ വിജയത്തിന് അടിത്തറ പാകിയത്.
ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ സൗത്ത് ആഫ്രിക്ക
ടോസ് നേടിയ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ അലീസ ഹീലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറിൽ ഓസീസ് 338 റൺസ് എന്ന കൂറ്റൻ സ്കോർ നേടി ഓസ്ട്രേലിയ ഓൾഔട്ടായി. വനിതാ ലോകകപ്പ് സെമിഫൈനൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. 119 റൺസെടുത്ത ഓപ്പണർ ഫീബി ലിച്ച്ഫീൽഡിൻ്റെ സെഞ്ച്വറിയും എലീസ് പെറി, ആഷ്‌ലി ഗാർഡ്‌നർ എന്നിവരുടെ അർദ്ധ സെഞ്ച്വറികളുമാണ് ഓസീസിന് മികച്ച അടിത്തറ നൽകിയത്. ഇന്ത്യക്കായി ശ്രീ ചരണിയും ദീപ്തി ശർമയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
ജെമീമ-ഹർമൻപ്രീത് കൂട്ടുകെട്ട്
339 റൺസ് എന്ന റെക്കോർഡ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് ഓപ്പണർമാരായ ഷഫാലി വർമയെയും സ്മൃതി മന്ദാനയെയും തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒരുമിച്ച ജെമീമ റോഡ്രിഗസും (127)* ഹർമൻപ്രീത് കൗറും (84) ചേർന്ന് ഇന്ത്യൻ ഇന്നിംഗ്‌സിനെ മുന്നോട്ട് നയിച്ചു.
സെമിഫൈനലിലെ സമ്മർദ്ദ നിമിഷങ്ങളെ അതിജീവിച്ച ജെമീമ തൻ്റെ കന്നി ലോകകപ്പ് സെഞ്ച്വറി കുറിച്ചു. മറുവശത്ത്, 2017 ലോകകപ്പ് സെമിയിലെ തൻ്റെ ഐതിഹാസിക പ്രകടനം ഓർമ്മിപ്പിച്ച് ഹർമൻപ്രീത് കൗർ ഓസീസ് ബൗളിംഗിനെ തലങ്ങും വിലങ്ങും പ്രഹരിച്ചു. ഇരുവരുടെയും കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിന് അടുത്തെത്തിച്ചു. ഹർമൻപ്രീത് പുറത്തായെങ്കിലും, പിന്നീട് ക്രീസിലെത്തിയ റിച്ചാ ഘോഷിനെയും അമൻജോത് കൗറിനെയും കൂട്ടുപിടിച്ച് ജെമീമ ഇന്ത്യയെ വിജയതീരത്തേക്ക് നയിച്ചു. വർഷങ്ങൾ നീണ്ട ഓസ്ട്രേലിയൻ ആധിപത്യത്തിന് അന്ത്യം കുറിച്ച് സ്വന്തം മണ്ണിൽ വെച്ച് ഇന്ത്യ നേടിയ ഈ വിജയം ക്രിക്കറ്റ് പ്രേമികൾക്ക് ഇരട്ടി മധുരമായി.
thrilling navi mumbai semi: india chases 339 for historic win over australia in women's odi wc 2025—jemimah's 127* and harmanpreet's 89 seal unbeaten run to final vs england. deepti 3/62 stars; full highlights and reactions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."