ഇൻസ്റ്റഗ്രാം റീൽസിൻ്റെ പേരിൽ ക്രൂര മർദനം; ഒൻപതാം ക്ലാസ് വിദ്യാർഥി തീവ്രപരിചരണ വിഭാഗത്തിൽ
മലപ്പുറം: ഇൻസ്റ്റഗ്രാം റീൽസ് പങ്കുവെച്ചതിൻ്റെ പേരിൽ ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് നേരെ സഹപാഠികളുടെ ക്രൂര മർദനം. ഗുരുതരമായി പരുക്കേറ്റ വിദ്യാർഥി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
മലപ്പുറം വളവന്നൂർ യത്തീംഖാന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഹർഷിദിനാണ് മർദനമേറ്റത്. ഇൻസ്റ്റഗ്രാമിൽ റീൽസ് പങ്കുവെച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൂട്ട മർദനത്തിൽ കലാശിച്ചത്.
"ഒൻപതാം ക്ലാസിൽ തന്നെയുള്ള മറ്റ് വിദ്യാർഥികളാണ് മർദിച്ചത്. ഏകദേശം 15 ഓളം വിദ്യാർഥികൾ കൂട്ടം ചേർന്ന് മകനെ ആക്രമിക്കുകയായിരുന്നുവെന്ന്" ഹർഷിദിൻ്റെ കുടുംബം ആരോപിക്കുന്നു. വിദ്യാർഥിക്ക് ക്രൂരമായി മർദനമേറ്റതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.
A ninth-grade student in Malappuram, Kerala, is currently in the Intensive Care Unit (ICU) after allegedly being severely beaten by his classmates. The assault reportedly occurred because the victim, Muhammed Harshidh, shared Instagram Reels. His family alleges that a group of around 15 students was involved in the brutal attack.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."