ഒമാനിൽ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ അഞ്ചുപേർ പിടിയിൽ; റെയ്ഡിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് അധികൃതർ
മസ്കത്ത്: രാജ്യത്തേക്ക് മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള സുപ്രധാന നീക്കത്തിൽ, അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ അഞ്ച് ഏഷ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്ത് ഒമാൻ റോയൽ പൊലിസ്. ഒമാനിലേക്കും മറ്റ് രാജ്യങ്ങളിലേക്കും മയക്കുമരുന്ന് കടത്തുകയും രാജ്യത്തിനകത്ത് മയക്കുമരുന്ന് വിതരണം ചെയ്യുകയും ചെയ്ത അന്താരാഷ്ട്ര സംഘത്തിലെ കണ്ണികളാണ് പിടിയിലായ ഈ അഞ്ചുപേരുമെന്ന് സംശയിക്കുന്നതായി പൊലിസ് അറിയിച്ചു.
ജനറൽ ഡയറക്ടറേറ്റ് ഫോർ കോംബാറ്റിംഗ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നടത്തിയ റെയ്ഡുകളുടെ ദൃശ്യങ്ങൾ അടങ്ങിയ 2.56 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ ഒമാൻ പൊലിസ് പുറത്തുവിട്ടിട്ടുണ്ട്. ഒമാനിലേക്ക് അതിർത്തി കടക്കാൻ സംഘം ശ്രമിച്ചെങ്കിലും, സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പൊലിസ് ഇവരെ തടയുകയായിരുന്നു. വിശദമായ പദ്ധതി തയ്യാറാക്കിയാണ് സംഘം നീങ്ങിയിരുന്നതെന്ന് ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
സൗത്ത് അൽ ബത്തിന പൊലിസ് കമാൻഡുമായി സഹകരിച്ചാണ് നിരീക്ഷണങ്ങൾ നടത്തിയത്. വിവിധ സ്ഥലങ്ങളിൽ നിന്നും വ്യത്യസ്ത സമയങ്ങളിൽ നിന്നുമായിട്ടാണ് അഞ്ച് പ്രതികളെയും ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
അതേസമയം, ഒക്ടോബറിൽ 24 കിലോഗ്രാമിലധികം മയക്കുമരുന്ന് കൈവശം വെച്ചതിന് അറബ് വംശജനായ ഒരാളെ ഒമാനിൽ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് യാത്രാ ബാഗുകളിലായി ഒരു പാസഞ്ചർ ബസ്സിലായിരുന്നു ഇയാൾ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചിരുന്നത്.
in a major crackdown, oman police arrested five individuals linked to an international narcotics smuggling network in south al batinah governorate. the suspects, of asian nationality, were caught smuggling drugs for re-export and local distribution. authorities have released dramatic raid footage highlighting the operation's success in combating cross-border trafficking.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."