ഭക്ഷ്യസുരക്ഷാ ലംഘനം: സലാലയിൽ 34 സ്ഥാപനങ്ങൾ അടച്ചുപൂട്ടി; കർശന നടപടിയുമായി ദോഫാർ മുനിസിപ്പാലിറ്റി
മസ്‌കത്ത്: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഒമാനിലെ പ്രധാന നഗരമായ സലാലയിൽ 34 ഭക്ഷ്യ സ്ഥാപനങ്ങൾ ദോഫാർ മുനിസിപ്പാലിറ്റി അടച്ചുപൂട്ടി. ഒക്ടോബർ മാസം മുനിസിപ്പാലിറ്റിയുടെ ആരോഗ്യ നിയന്ത്രണ വകുപ്പിന് കീഴിൽ നടത്തിയ വ്യാപകമായ പരിശോധനകൾക്കൊടുവിലാണ് നടപടി.
സലാല നഗരത്തിലുടനീളമുള്ള ബേക്കറികൾ, റെസ്റ്റോറന്റുകൾ, സെൻട്രൽ മാർക്കറ്റ് ഉൾപ്പെടെയുള്ള വിവിധ ഭക്ഷ്യ സ്ഥാപനങ്ങളിൽ മുനിസിപ്പൽ പരിശോധനാ സംഘങ്ങൾ രാവിലത്തെയും വൈകുന്നേരത്തെയും ഷിഫ്റ്റുകളിലായി ഫീൽഡ് സന്ദർശനം നടത്തിയിരുന്നു. മൊത്തം 835 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 123 നിയമലംഘനങ്ങൾ കണ്ടെത്തുകയും 52 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ആരോഗ്യ ചട്ടങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് അധികൃതർ 34 സ്ഥാപനങ്ങൾ അടച്ചുപൂട്ടിയത്.
ലംഘനം നടത്തിയ ഔട്ട്ലെറ്റുകൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായി ദോഫാർ മുനിസിപ്പാലിറ്റി അറിയിച്ചു. ഭക്ഷണത്തിൻ്റെ ഗുണനിലവാരം നിലനിർത്തുന്നതിനും പൊതുജനാരോഗ്യവും സമൂഹത്തിൻ്റെ ക്ഷേമവും സംരക്ഷിക്കുന്നതിനും എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടത് അത്യാവശ്യമാണെന്നും മുനിസിപ്പാലിറ്റി ആവർത്തിച്ച് ഓർമ്മിപ്പിച്ചു.
Dhofar municipality's health inspection team conducted 835 field visits in salalah during october targeting bakeries restaurants and central market outlets resulting in 123 violations 52 warnings and 34 closures for serious breaches in hygiene and food handling standards this crackdown underscores the authority's dedication to public health protection amid rising tourism in the region
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."