കുവൈത്തിൽ നിന്നും ഇന്ത്യയിലേക്ക് നികുതിയില്ലാതെ എത്ര ഗ്രാം സ്വർണം കൊണ്ടുവരാം?
കുവൈത്ത് സിറ്റി: അവധിക്കാല യാത്രകൾ വർധിക്കുന്നതിനോട് അനുബന്ധിച്ച്, വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നവർ സ്വർണം, പണം, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ സംബന്ധിച്ച കസ്റ്റംസ് ചട്ടങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. കുവൈത്തിൽ നിന്നും ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർ ഈ നിയമങ്ങൾ പാലിച്ചിരിക്കണം.
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ തടയുന്നതിനുള്ള കുവൈത്തിന്റെ നിയമപരമായ ചട്ടക്കൂടിന്റെ ഭാഗമായാണ് ഈ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിരിക്കുന്നത്. 3,000 കുവൈറ്റി ദിനാർ അല്ലെങ്കിൽ അതിന് തുല്യമായ വിദേശ കറൻസി കൈവശമുള്ള യാത്രക്കാർ കുവൈത്തിൽ പ്രവേശിക്കുമ്പോഴോ പുറത്തുപോകുമ്പോഴോ സാമ്പത്തിക അന്വേഷണ വകുപ്പ് വഴി കസ്റ്റംസ് ഡിക്ലറേഷൻ ഫോം പൂരിപ്പിക്കണം.
ആഭരണങ്ങൾ, വിലപിടിപ്പുള്ള വാച്ചുകൾ എന്നിവയുൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകുമ്പോൾ അത് ഡിക്ലയർ ചെയ്തിരിക്കണം. സ്വർണ്ണക്കട്ടികൾ കൊണ്ടുപോകുന്നവർ എയർ കാർഗോ വകുപ്പിൽ നിന്ന് ഔദ്യോഗിക രേഖ വാങ്ങണം. അതേസമയം, ആഭരണങ്ങളും വാച്ചുകളും പുറത്തേക്ക് കൊണ്ടുപോകുമ്പോഴും തിരികെ കൊണ്ടുവരുമ്പോഴും സൈറ്റ് നോട്ട് (Sight Note) രേഖപ്പെടുത്തേണ്ടതുണ്ട്. കാലതാമസം, പിഴ, അനാവശ്യ സങ്കീർണതകൾ എന്നിവ ഒഴിവാക്കാൻ യാത്രക്കാർ ഈ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
ഇന്ത്യയിലേക്ക് നികുതിയില്ലാതെ എത്ര ഗ്രാം സ്വർണം കൊണ്ടുവരാം?
സ്വർണവില കുറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ കുവൈത്തിലെ സ്വർണ്ണ സൂഖുകളിൽ തിരക്ക് വർധിക്കുന്നതിനിടെയാണ് ഈ ഓർമ്മപ്പെടുത്തൽ. ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് ഡ്യൂട്ടി ഫ്രീയായി കൊണ്ടുപോകാൻ അനുവദിച്ചിട്ടുള്ള സ്വർണത്തിന്റെ അളവ് സംബന്ധിച്ച് ഇന്ത്യൻ കസ്റ്റംസ് നിയമങ്ങളിൽ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളുണ്ട്.
വിദേശത്ത് നിന്ന് മടങ്ങുന്ന പുരുഷ യാത്രക്കാർക്ക് ₹50,000 വരെ വിലയുള്ള 20 ഗ്രാം വരെ സ്വർണ്ണാഭരണങ്ങൾ ഡ്യൂട്ടി ഫ്രീയായി കൊണ്ടുപോകാം. സ്ത്രീകൾക്ക് ഇത് ₹1,00,000 വരെ വിലവരുന്ന 40 ഗ്രാം വരെയാണ്. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 40 ഗ്രാം വരെ സ്വർണ്ണം സമ്മാനമായോ ആഭരണങ്ങളായോ, ശരിയായ രേഖകൾ ഹാജരാക്കിയാൽ, കൊണ്ടുവരാൻ അനുവാദമുണ്ട്.
അധിക സ്വർണത്തിന് കനത്ത തീരുവ
ആറ് മാസത്തിൽ കൂടുതൽ വിദേശത്ത് തങ്ങിയ യാത്രക്കാർക്ക്, ബാധകമായ തീരുവ അടച്ച് 1 കിലോഗ്രാം വരെ സ്വർണ്ണം ബാഗേജിൽ കൊണ്ടുവരാൻ ഇന്ത്യ അനുവദിക്കുന്നുണ്ട്. ഡ്യൂട്ടി ഫ്രീ പരിധിക്ക് പുറത്തുള്ള അളവുകൾക്ക് സ്ലൈഡിംഗ് സ്കെയിലിലാണ് നികുതി ചുമത്തുന്നത്. ചെറിയ തോതിലുള്ള അധിക സ്വർണമാണ് കൊണ്ടുവരുന്നതെങ്കിൽ ഏകദേശം 3 ശതമാനവും മിതമായ അളവിലാണെങ്കിൽ 6 ശതമാനവും 100 ഗ്രാമിന് മുകളിലുള്ള സ്വർണത്തിന് 10 ശതമാനം വരെയുമാണ് തീരുവ ഈടാക്കുക.
സ്വർണ്ണ നാണയങ്ങളും ബാറുകളും ഇതിൽ ഉൾപ്പെടും. ഇത്തരം സ്വർണം കൊണ്ടുവരുന്നവർ ഇന്ത്യൻ വിമാനത്താവളങ്ങളിലെ റെഡ് ചാനലിൽ ഇൻവോയ്സുകളും പ്യൂരിറ്റി സർട്ടിഫിക്കറ്റുകളും നിർബന്ധമായും ഹാജരാക്കണം. ഡ്യൂട്ടി അടക്കേണ്ട സ്വർണ്ണം പ്രഖ്യാപിക്കുന്നതിൽ പരാജയപ്പെടുന്നത് 1962 ലെ കസ്റ്റംസ് ആക്ട് പ്രകാരം സ്വർണ്ണം കണ്ടുകെട്ടുന്നതിനും പിഴയ്ക്കും നിയമനടപടിക്കും കാരണമാകും.
male travellers can bring up to 20 g of gold jewellery (worth up to ₹50,000) duty-free; female travellers can bring up to 40 g (worth up to ₹100,000) when arriving in india from kuwait. jewellery only — bars, coins or biscuits attract duty.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."