HOME
DETAILS

യുഎഇയിൽ പരീക്ഷാ ക്രമക്കേടുകൾക്ക് കനത്ത ശിക്ഷ; കോപ്പിയടിക്കുന്ന വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് മുട്ടൻപണി

  
November 02, 2025 | 12:29 PM

uae imposes harsh penalties for exam cheating hard labor awaits students caught copying

ദുബൈ: യുഎഇയിലെ വിദ്യാഭ്യാസ രംഗത്ത് അക്കാദമിക് സത്യസന്ധത ഉറപ്പുവരുത്തുന്നതിനായി വഞ്ചനാ വിരുദ്ധ നിയമങ്ങൾ പുറത്തിറക്കി അധികൃതർ. നവംബർ 20-ന് ഫർസ്റ്റ് സെൻട്രൽ പരീക്ഷകൾ ആരംഭിക്കാനിരിക്കെയാണ്, ദേശീയ മൂല്യനിർണ്ണയ സംവിധാനത്തിൻ്റെ സമഗ്രത സംരക്ഷിക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണ് വഞ്ചനയും പരീക്ഷകളിലെ ദുരുപയോഗവും നേരിടുന്നതിനുള്ള ഗൈഡ് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയത്.

പൊതു, സ്വകാര്യ സ്‌കൂളുകൾക്ക് ബാധകമായ സമഗ്ര ഗൈഡ്, പരീക്ഷാ പ്രക്രിയയുടെ തയ്യാറെടുപ്പ് മുതൽ ഗ്രേഡിംഗ് വരെയുള്ള എല്ലാ ഘട്ടങ്ങളും നിയമത്തിൽ വ്യക്തമായി വിശദീകരിക്കുന്നു.

കർശനമായ അച്ചടക്ക നടപടികൾ

പരീക്ഷാ നിയമങ്ങൾ ലംഘിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ മന്ത്രാലയം കടുത്ത അച്ചടക്ക നടപടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്:

  • പോയിന്റ് കുറയ്ക്കും: നിയമലംഘനം നടത്തുന്ന വിദ്യാർത്ഥികളുടെ പെരുമാറ്റ രേഖയിൽ നിന്ന് 12 പോയിന്റുകൾ കുറയ്ക്കും.
  • പൂജ്യം ഗ്രേഡ്: കോപ്പിയടിച്ച വിഷയത്തിൽ വിദ്യാർത്ഥിക്ക് പൂജ്യം മാർക്കായിരിക്കും ലഭിക്കുക.
  • പേപ്പർ ഒഴിവാക്കൽ: വിദ്യാർത്ഥി മനഃപൂർവ്വം ഒരു ഉത്തരക്കടലാസ് നശിപ്പിക്കുകയാണെങ്കിൽ, ആ പേപ്പറിലെ മാർക്ക് ഔദ്യോഗിക ഗ്രേഡിംഗ് പ്രക്രിയയിൽ നിന്ന് ഒഴിവാക്കും.
  • പരിശീലന പരിപാടി: ഈ ശിക്ഷകൾക്ക് പുറമെ, നെഗറ്റീവ് പെരുമാറ്റങ്ങൾ തിരുത്തുന്നതിനായി മന്ത്രാലയത്തിൻ്റെ "പെരുമാറ്റ വിലയിരുത്തൽ" സംരംഭത്തിന് കീഴിലുള്ള പുനരധിവാസ പരിപാടികൾക്കും വിദ്യാർത്ഥികൾ വിധേയരാകേണ്ടതുണ്ട്.

നിരോധിക്കപ്പെട്ട പ്രവർത്തനങ്ങൾ

പരീക്ഷാ സമയത്ത് കർശനമായി നിരോധിച്ചിട്ടുള്ള പ്രവർത്തനങ്ങളുടെ വിശദമായ പട്ടികയും ഗൈഡിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിലെ പ്രധാനപ്പെട്ട ലംഘനങ്ങൾ ഇവയാണ്:

  • മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുക.
  • പരീക്ഷാ ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടുകയോ പ്രചരിപ്പിക്കുകയോ ചെയ്യുക.
  • പരീക്ഷാ പേപ്പറുകളുടെ ഫോട്ടോ എടുക്കുക.
  • പരീക്ഷാ ഹാളിനുള്ളിൽ മറ്റ് വിദ്യാർത്ഥികളെ സഹായിക്കുക.
  • പരീക്ഷാ സമയത്ത് ആശയവിനിമയം നടത്തുകയോ സിഗ്നൽ നൽകുകയോ ചെയ്യുക.
  • ഇൻവിജിലേറ്റർമാരെ സ്വാധീനിക്കാൻ ശ്രമിക്കുക.
  • അനുവാദമില്ലാതെ പരീക്ഷാ ഹാൾ വിട്ടുപോകുക.

ജീവനക്കാർക്കും കനത്ത പിഴ

ശിക്ഷാ നടപടികൾ വിദ്യാർത്ഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. കോപ്പിയടിക്കുകയോ പരീക്ഷയുടെ രഹസ്യസ്വഭാവം ലംഘിക്കുകയോ ചെയ്യുന്നതായി കണ്ടെത്തുന്ന സ്കൂൾ ജീവനക്കാർക്കും അധ്യാപകർക്കും കനത്ത പിഴ ചുമത്തും.

ഇവർക്ക് രണ്ട് ലക്ഷം ദിർഹം വരെ പിഴ ചുമത്തും. ഇത് ഫെഡറൽ മാനവ വിഭവശേഷി നിയന്ത്രണങ്ങൾ പ്രകാരമുള്ള ഭരണപരമായ പിഴകൾക്ക് പുറമെയാണ്. പ്രൊഫഷണൽ രം​ഗത്തെ മോശം പെരുമാറ്റ കേസുകൾ കൂടുതൽ അച്ചടക്ക നടപടികൾക്കായി അധികാരികൾക്ക് കൈമാറും.

അക്കാദമിക് സത്യസന്ധത കൂട്ടായ ഉത്തരവാദിത്തം

അക്കാദമിക് സത്യസന്ധത എന്നത് ഇൻവിജിലേറ്റർമാർക്ക് മാത്രമുള്ള ഉത്തരവാദിത്തമല്ലെന്നും വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ കൂട്ടായി പാലിക്കേണ്ട ഒരു പൊതുവായ സാംസ്കാരിക ഉത്തരവാദിത്തമാണെന്നും മന്ത്രാലയം അടിവരയിട്ടു.

പരീക്ഷയ്ക്ക് മുമ്പ് സ്കൂളുകൾ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ പരിപാടികൾ നടത്തണം. കൂടാതെ, നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്കൂളുകൾക്കുള്ളിൽ മേൽനോട്ട സമിതികൾ രൂപീകരിക്കാനും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

uae enforces strict rules against exam malpractices with severe consequences like fines, jail time, and hard labor for cheating students. learn about the latest regulations, prevention tips, and why academic integrity is crucial in the emirates' education system.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓടിക്കുന്നതിനിടെ ബസ് നിര്‍ത്തി ഇറങ്ങിപ്പോയി; കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  a day ago
No Image

' ഒരിഞ്ചു പോലും പിന്നോട്ടില്ല' ; വിമര്‍ശനത്തിന് മറുപടിയുമായി ആര്യ രാജേന്ദ്രന്‍

Kerala
  •  a day ago
No Image

സ്ഥാനാര്‍ഥിയാക്കിയവരും പിന്തുണച്ചവരുമെല്ലാം എവിടെ?; മണ്ണാര്‍ക്കാട് നഗരസഭയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയത് ഒരു വോട്ട് മാത്രം

Kerala
  •  a day ago
No Image

തന്ത്രങ്ങളെല്ലാം തിരിച്ചടിച്ചു; മലപ്പുറത്ത് ലീഗിന് വന്‍ നേട്ടം -മലബാറില്‍ സിപിഎമ്മിനെ കൈവിട്ടത് മുസ്‌ലിം വോട്ടുകളെന്ന്

Kerala
  •  a day ago
No Image

യു.എ.ഇയില്‍ മഴയിലോ മൂടല്‍മഞ്ഞിലോ ഫോട്ടോ എടുക്കാന്‍ നില്‍ക്കേണ്ട; 800 ദിര്‍ഹം വരെ പിഴ ലഭിച്ചേക്കും 

Weather
  •  a day ago
No Image

യു.ഡി.എഫ് വിട്ടവര്‍ തിരിച്ചു വരണമോയെന്ന് ചിന്തിക്കേണ്ട സമയം; കേരള കോണ്‍ഗ്രസ് തീരുമാനമെടുക്കട്ടെയെന്ന് സണ്ണി ജോസഫ്

Kerala
  •  a day ago
No Image

പാലക്കാട് കാലിടറി എൽഡിഎഫ്; ഇടത് കോട്ടകളിൽ വിള്ളൽ; യു.ഡി.എഫിന് മിന്നും ജയം

Kerala
  •  a day ago
No Image

കോഴിക്കോട്; ജില്ലാ പഞ്ചായത്തിൽ ചരിത്രം തിരുത്തിയെഴുതി യു.ഡി.എഫ്; ഗ്രാമപഞ്ചായത്തിലും മുന്നേറ്റം

Kerala
  •  a day ago
No Image

അധിക്ഷേപ പരാമര്‍ശത്തില്‍ തിരുത്ത് ; 'അങ്ങനെ പറയേണ്ടിയിരുന്നില്ലെന്നും എം.എ ബേബി പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്നും എംഎം മണി'

Kerala
  •  a day ago
No Image

ഇടതിനോട് 'സലാം' പറഞ്ഞ് പെരിന്തൽമണ്ണ; മൂന്നര പതിറ്റാണ്ടിനു ശേഷം നഗരസഭ പിടിച്ചെടുത്ത് യുഡിഎഫ്

Kerala
  •  a day ago