കോഴിക്കോട് എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: 58-കാരന് 8 വർഷം കഠിനതടവും പിഴയും
കോഴിക്കോട്: റോഡിലൂടെ നടന്നുപോയ എട്ടുവയസ്സുകാരിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ 58 വയസ്സുകാരന് 8 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജി അമ്പിളി സി.എസ് ആണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്.
8 വർഷം കഠിന തടവിന് പുറമെ 50,000 രൂപ പിഴയൊടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പിഴ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ പ്രതി നാലു മാസം അധിക തടവ് അനുഭവിക്കേണ്ടി വരും
കോഴിക്കോട് മടവൂർ സ്വദേശിയും ഒങ്ങോറമല നിവാസിയുമായ ഗോവിന്ദൻകുട്ടി (58) യെയാണ് കോഴിക്കോട് സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ശിക്ഷിച്ചത്.
നടന്നുപോവുകയായിരുന്ന കുട്ടിയോട് പ്രതി ലൈംഗിക അതിക്രമം കാണിച്ചെന്നാണ് കേസ്. കൊടുവള്ളി പൊലീസ് സബ് ഇൻസ്പെക്ടർ അനൂപ് എ.പി ആണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് എസ്.ഐ. അഷ്റഫ് പി.കെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ആർ.എൻ രഞ്ജിത്ത് ഹാജരായി.
A 58-year-old man in Kozhikode was sentenced to 8 years of rigorous imprisonment and fined ₹50,000 by a Fast Track POCSO Court for sexually assaulting an 8-year-old girl who was walking on the road. The convict, Govindankutty, an Ongoramala native, was tried after the Koduvalli police registered the case and submitted the chargesheet.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."