കോട്ടയത്ത് ബിരിയാണിയിൽ ചത്ത പഴുതാര; ഹോട്ടലിന് 50000 രൂപ, സൊമാറ്റോയ്ക്ക് 25000 രൂപ പിഴ
കോട്ടയം: ബിരിയാണിയിൽ നിന്ന് ചത്ത പഴുതാരയെ കണ്ടെത്തിയ സംഭവത്തിൽ ഹോട്ടലിനും ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോയ്ക്കും പിഴ ചുമത്തി ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ. ഏറ്റുമാനൂർ സ്വദേശി വിഷ്ണു നൽകിയ പരാതിയിലാണ് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ സുപ്രധാന നടപടി സ്വീകരിച്ചത്.
ഭക്ഷണം പാകം ചെയ്ത ഹോട്ടൽ ഉടമ അമ്പതിനായിരം രൂപ നഷ്ടപരിഹാരമായി പരാതിക്കാരന് നൽകണം. കൂടാതെ, കോടതിച്ചെലവായി രണ്ടായിരം രൂപയും ബിരിയാണിയുടെ വിലയും തിരികെ നൽകാനും കമ്മിഷൻ ഉത്തരവിട്ടു. ഭക്ഷണം വിതരണം ചെയ്ത ഓൺലൈൻ പ്ലാറ്റ്‌ഫോമായ സൊമാറ്റോ 25,000 രൂപ നഷ്ടപരിഹാരം നൽകണമെന്നും കമ്മിഷൻ വ്യക്തമാക്കി.
കഴിഞ്ഞ വർഷം നവംബർ പത്തിനാണ് അതിരമ്പുഴയിലുള്ള ഹോട്ടലിൽ നിന്ന് സൊമാറ്റോ വഴി ഓർഡർ ചെയ്ത ബിരിയാണിയിൽ ചത്ത പഴുതാരയെ വിഷ്ണുവിന് കിട്ടിയത്. ഉടൻ തന്നെ പരാതിയുമായി സൊമാറ്റോയെ സമീപിച്ചെങ്കിലും ബിരിയാണിയുടെ വില തിരികെ നൽകാമെന്ന് അറിയിച്ചതല്ലാതെ പണം ലഭിച്ചില്ല. ഇതോടെ വിഷ്ണു ഭക്ഷ്യസുരക്ഷാ വകുപ്പിനും തുടർന്ന് ഉപഭോക്തൃ കമ്മിഷനിലും പരാതി നൽകുകയായിരുന്നു.
പാകം ചെയ്ത് വിതരണം ചെയ്ത ഭക്ഷണത്തിലാണ് പഴുതാരയെ കണ്ടെത്തിയത്. ഇത് ഹോട്ടലിന്റെ ഭാഗത്തുനിന്നും ഉണ്ടായ ഗുരുതര വീഴ്ചയാണെന്ന് കമ്മിഷൻ കണ്ടെത്തി. അതിനാൽ, ഭക്ഷണം പാകം ചെയ്ത ഹോട്ടലും അത് വിതരണം ചെയ്ത സൊമാറ്റോയും ഉപയോക്താവിന് പിഴ നൽകാൻ ബാധ്യസ്ഥരാണെന്ന് കമ്മിഷൻ ഉത്തരവിടുകയായിരുന്നു.
The Kottayam District Consumer Disputes Redressal Commission has imposed heavy fines on a hotel and the online food delivery platform, Zomato, after a customer, Vishnu from Ettumanoor, found a dead centipede in his biryani ordered via Zomato last November. The commission ruled that the hotel must pay ₹50,000 in compensation, along with court costs, while Zomato must pay ₹25,000. The ruling cited the presence of the insect in the cooked food as a serious lapse on the part of the hotel and the distributor.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."