പേരാമ്പ്ര സംഘർഷം: ഷാഫി പറമ്പിൽ എം.പിക്ക് എതിരായ പൊലിസ് നടപടി; റിപ്പോർട്ട് തേടി ലോക്‌സഭ സെക്രട്ടറിയേറ്റ്
ന്യൂഡൽഹി: കോഴിക്കോട് പേരാമ്പ്രയിൽ യു.ഡി.എഫ് പ്രവർത്തകർക്ക് നേരെ നടന്ന പൊലിസ് നടപടിയിൽ ഷാഫി പറമ്പിൽ എം.പിക്ക് മർദനമേറ്റ സംഭവത്തിൽ ലോക്‌സഭ സെക്രട്ടറിയേറ്റ് റിപ്പോർട്ട് തേടി. 15 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകിയിരിക്കുന്നത്.
സംഭവത്തിൽ കേരള സർക്കാരിന്റെ ഭാഗത്തുനിന്നും വിവരങ്ങൾ ശേഖരിക്കാനും ലോക്‌സഭ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. പേരാമ്പ്ര ഡിവൈ.എസ്.പി. എൻ. സുനിൽകുമാർ, വടകര ഡിവൈ.എസ്.പി. ഹരിപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് തന്നെ മർദിച്ചതെന്നും, റൂറൽ എസ്.പി. കെ.ഇ. ബൈജു ഇക്കാര്യം സമ്മതിച്ചിട്ടുണ്ട് എന്നും ഷാഫി പറമ്പിൽ എം.പി. പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥർക്കെതിരെ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. റൂറൽ എസ്.പി.ക്കെതിരെയും പരാമർശമുണ്ട്.
പേരാമ്പ്രയിലെ പ്രതിഷേധ പരിപാടിയിൽ ക്രമസമാധാന പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും, എന്നാൽ പൊലിസ് ഇടപെടൽ സ്ഥിതി വഷളാക്കുകയായിരുന്നു എന്നും ഷാഫി പറമ്പിൽ പരാതിയിൽ വ്യക്തമാക്കിയിരുന്നു.
The Lok Sabha Secretariat has requested a report from the Ministry of Home Affairs on the alleged police assault on Congress MP Shafi Parambil during a conflict in Perambra, Kozhikode, Kerala.
The MP sustained injuries (including a fractured nose) during a clash between UDF workers and the police, which followed political tensions related to a college union election. Parambil has complained that specific police officers were responsible for the assault, leading the Secretariat to seek a detailed report from the Home Ministry within 15 days.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."